97 വയസുള്ള അമ്മച്ചിയുടെ മരണം; ഇടപ്പോണ്‍ ജോസ്കോ ആശുപത്രിയില്‍ മദ്യപിച്ചെത്തിയ ജോൺ ജോബിന്റെ പരാക്രമം

97 വയസുള്ള അമ്മച്ചിയുടെ മരണം; ഇടപ്പോണ്‍ ജോസ്കോ ആശുപത്രിയില്‍ മദ്യപിച്ചെത്തിയ ജോൺ ജോബിന്റെ പരാക്രമം
August 23 18:20 2020 Print This Article

പന്തളം :  ഇടപ്പോണ്‍ ജോസ്കോ ആശുപത്രിയില്‍ മദ്യപിച്ചെത്തിയ വെണ്മണി സ്വദേശിയുടെ പരാക്രമം. ഡോക്ടറേയും നേഴ്സുമാരെയും അസഭ്യം പറഞ്ഞതുകൂടാതെ ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുവാനും ശ്രമം നടന്നുവെന്ന് ആശുപത്രി മാനേജ്മെന്റ് നൂറനാട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ ആശുപത്രി മാനേജ്മെന്റിനെയും  ജീവനക്കാരെയും അധിക്ഷേപിക്കുന്ന രീതിയില്‍  സോഷ്യല്‍ മീഡിയയില്‍കൂടി പ്രചാരണം നടത്തുകയും ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ്  പ്രവാസിയായ വെണ്മണി സ്വദേശി ഇടപ്പോണ്‍ ജോസ്കോ ആശുപത്രിയില്‍ എത്തിയത്. അയല്‍വാസിയായ 97 വയസ്സുള്ള അമ്മച്ചി ഇപ്പോള്‍ മരിച്ചുവെന്നും ഡോക്ടര്‍ കൂടെ വന്ന് പരിശോധന നടത്തി മരണം സ്ഥിരീകരിച്ചു തരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അങ്ങനെ ഒരു പതിവ് ഇല്ലെന്നും പ്രത്യേകിച്ച് കോവിഡ്‌ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വീട്ടിലേക്ക് വന്ന് മരണം സ്ഥിരീകരിക്കുവാന്‍ കഴിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ആശുപത്രിയുടെ ആംബുലന്‍സ് വിട്ടുനല്കാമെന്നും ഇവിടെ എത്തിച്ചാല്‍ ഇ.സി.ജി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി മരണം സ്ഥിരീകരിക്കാമെന്നും ഡോക്ടര്‍ അറിയിച്ചു. ‘ഞാൻ വെണ്മണി ഫിലിപ്പോസിന്റെ അനിയനാണ്, അതുകൊണ്ട് രണ്ടു ഡോക്റ്റർമാർ അത്യാവശ്യമായും അവിടെ വന്നു മാതാവിന്റെ ഭൗതീക ശരീരത്തിൽ ജീവനുണ്ടോ എന്ന് നോക്കണം’ എന്ന് ആവശ്യപ്പെട്ടത് നടക്കില്ല എന്നു ആശുപത്രി ജീവനക്കാർ അറിയിച്ചത്‌ ചെവിക്കൊള്ളാതെ വന്നയാള്‍ ആശുപത്രിയില്‍ അക്രമത്തിനു മുതിരുകയായിരുന്നുവെന്ന്  ജീവനക്കാര്‍ പറഞ്ഞു. മദ്യപിച്ചു നിലതെറ്റിയ ഇയാൾ ജീവനക്കാരെ അസഭ്യം പറയാൻ തുടങ്ങി.

ആശുപത്രിയില്‍ നടന്ന അക്രമത്തിനെതിരെ വെണ്മണി കൊച്ചരികത്തു വീട്ടില്‍ സജി എന്ന് വിളിക്കുന്ന ജോണ്‍ ജോബിനെതിരെ  നൂറനാട് പോലീസില്‍ ജോസ്കോ ആശുപത്രി അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയായിലെ അധിക്ഷേപത്തിനെതിരെ സൈബര്‍ സെല്ലിലും പരാതി നല്‍കുമെന്ന് ആശുപത്രി പി.ആര്‍.ഓ അറിയിച്ചു.

( മദ്യത്തിന്റെ കെട്ട് ഇറങ്ങി സുബോധം വന്നപ്പോൾ കേസും ഗുലുമാലും ആയി എന്നു ബോധ്യം വന്നു. ” മദ്യപിച്ചതുമൂലം എന്റെ അബോധാവസ്ഥയിൽ ചെയ്തത് ആണന്നും ക്ഷമിക്കേണം എന്നും ‘ ചെമ’ പറഞ്ഞു ആശുപത്രിജീവനക്കാരുടെ പുറകെ നടക്കുന്നു എന്നാണ് ഇപ്പോൾ കിട്ടുന്ന വാർത്ത.)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.