ചിട്ടി കമ്പനിയും സർജിക്കൽ ഇൻസ്ട്രുമെൻസ് ബിസിനസ്സും പൊട്ടി നാടുവിട്ടു എങ്കിലും തങ്കപ്പന്റെ കാലം തെളിഞ്ഞത് പിന്നീട് ‘ ജീസസ് ‘ എന്ന പുതിയ പ്രോഡക്ടുമായി ലോഞ്ച് ചെയ്തതോടെകൂടിയാണ്… അതോടെ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ കോട്ടയം പട്ടണത്തിൽ തങ്കപ്പന്റെ രാശി തെളിഞ്ഞുവന്നു… അയാൾക്ക് പുതുതായി കൈവന്ന അത്ഭുത സിദ്ധിയിൽ ആകൃഷ്ടരായി കുഞ്ഞാടുകൾ ഒഴുകിയെത്തി. രോഗശാന്തിയും പ്രവചനവും മനസ്സമാധാനവും ധനാഗമന പ്രാർത്ഥനകൾക്കും വേണ്ടി അച്ചായന്മാരും കൊച്ചമ്മമാരും കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിത്തുടങ്ങി. പുട്ടിനു പീര പോലെ മുറി ഇംഗ്ലീഷും മുറിച്ചിട്ട് മേമ്പൊടിക്ക് അല്പം അന്യഭാഷയും കടുകു വറത്തിട്ടു പുറത്തുനിന്നു വന്നവരെ ആരെയും നിരാശരാക്കാതെ മ്മടെ തോമസുകുട്ടിയും തങ്കപ്പനും അരങ്ങുതകർത്തു. അങ്ങനെ ഒരുനാൾ അങ്ങ് പിറവം ദേശത്തുനിന്നും സാറയുടെ ( Saras Spices/ Saras Curry Powder ) സാറാസ് കൊച്ചമ്മ മകളുമായി പ്രാർത്ഥിക്കാൻ തങ്കുവിന്റെ മുൻപിൽ വന്നു. തങ്കപ്പനും തോമസ് കുട്ടിയും കണ്ണിൽ കണ്ണിൽ നോക്കി, സാറയേയും അമ്മച്ചിയേയും കണ്ട തങ്കുവിന്റെ മനസ്സിൽ മൂന്ന് നാലു ലഡു ഒന്നിച്ചു പൊട്ടി( ലഡു 1- അമ്മയും മോളും ഒരുപോലെ സുന്ദരി, ലഡു – 2 ബിസിനസ് മാഗ്‌നറ്റ് കുടുംബം. ലഡു-3 കോടികൾ സ്വത്തുള്ളവർ. ലഡു- 4 സാറയെ മരുമോൾ ആക്കിയാൽ കമ്പനി മോന് സ്വന്തം ( തങ്കുവിന്റെ ഭാഷയിൽ തങ്കുവിന് വേഡ് ഓഫ് നോളജ് ഉണ്ടായി ) കൂടുതൽ ഒന്നും ആലോചിക്കാൻ സമയം ചിലവഴിക്കാതെ സാറാ- അമ്മച്ചിയുടെ തലയിൽ കൈവെച്ചു തങ്കപ്പൻ ആത്മ വിവശതയിൽ ആയി എന്തൊക്കയോ അവശബ്ദം കേൾപ്പിച്ചു ഒരു പ്രവചനം. ‘ ഞാൻ റോ…, റോണ….., റോണക്ക് എന്ന ഒരു പേര് കാണുന്നു. സാറാസ് കറിപൗഡർ പായ്ക്കറ്റിൽ നിന്നും പൊട്ടി താഴെ വീഴും പോലെ സാറാ- അമ്മച്ചി ദേ നിലത്ത്. ബോധം തിരിച്ചുകിട്ടിയ സാറാ- അമ്മച്ചി ‘ എനിക്ക് റോ…. റോണ….. റോണക്കിനെ ഉടൻ കാണണം എന്നു പിച്ചും പേയും പറഞ്ഞു ചാടി എണീറ്റു. അങ്ങനെ സാറാ – അമ്മച്ചി റോണക്കിനെ കണ്ടു. തങ്കപ്പൻ ചായ്ച്ചു കൊടുത്ത പുളിങ്കൊമ്പിൽ പിടിച്ച് മകൻ റോണക്ക് അങ്ങട് വലിഞ്ഞുകേറി . സ്ട്രോബറി സ്മൂത്തിയോടൊപ്പം കാമദേവൻന്റെ മലരമ്പ് പോലെ റോണക്കിന്റെ ഒരുമുറി പാട്ടിൽ സാറ വീണുപോയി. ഇനി റോണക്ക് മകൻ ഏകനായിരിക്കുന്നത് നന്നല്ല എന്ന് കണ്ടു 2016- ൽ റോണക്കും സാറായും വിവാഹിതരായി….. പക്ഷേ കോണക്കിനും അവന്റെ അപ്പനും നാട്ടുകാർക്ക് വേണ്ടി പലതും റിലീസ് ചെയ്യാനും സൗഖ്യം നൽകാനുമേ അറിയൂ. വിവാഹം കഴിഞ്ഞു വർഷങ്ങൾ ആയിട്ടും റോണക്കിന് ഒരു കുഞ്ഞിക്കാല് കാണുവാൻ ഭാഗ്യമുണ്ടായില്ല. അപ്പന്റെ അത്ഭുത സിദ്ധികൾ നാട്ടുകാർക്ക് മാത്രം ഉള്ളതല്ലേ. തങ്കുവിന്റെ അത്ഭുത ചെപ്പടിവിദ്യ കൊണ്ട് സൗഖ്യമായവരെ എല്ലാം സാക്ഷ്യം പറയിപ്പിച്ചു മാസങ്ങൾക്കു ശേഷം അതേ രോഗത്താൽ അവർ മരണപ്പെട്ടു. ഒറ്റവാക്കിൽ പറഞ്ഞാൽ തങ്കുവിൽ നിന്ന് അത്ഭുത സൗഖ്യം പ്രാപിച്ച ആരും ഇന്ന് ജീവിച്ചിരിപ്പില്ല. തങ്കുവിന്റെ തക്കുടു പലപ്രാവശ്യം പൊക്കിപ്പിടിച്ചു ( ഫോൺ ) റിലീസ് ചെയ്തിട്ടും ഭാര്യ സാറയുടെ അക്കൗണ്ടിൽ മാത്രം ഒന്നും ക്രെഡിറ്റ് ആയില്ല. റിസീവിഡ് ടെക്സ്റ്റ് മെസ്സേജും വന്നില്ല. അപ്പൻ തങ്കുവിന്റെ, കൂട്ടുകൃഷിക്കാരൻ തോമസുകുട്ടിയുടെ അത്ഭുത രോഗശാന്തി മാജിക്കുകൾ ഒന്നും സാറയിൽ ഏറ്റില്ല. തങ്കുവിന്റെ തക്കുടുവും സാറയും പല ഡോക്ടർമാരെയും കണ്ടു പല ട്രീറ്റ്മെന്റ് എടുത്തിട്ടും നോ ഫലം… അവസാനം Fertility Clinic ൽ അഭയം പ്രാപിച്ചു. അങ്ങനെ ആർട്ടിഫിഷ്യൽ ആയി ( IVF – In vitro fertilization) സാറയുടെ അക്കൗണ്ടിൽ ക്രെഡിറ്റ് റിസീവ് ചെയ്തു. സാറ ഗർഭിണിയായി. അങ്ങനെയാണ് കോണക്ക് ഇരട്ടക്കുട്ടികളുടെ അച്ഛനായത് ….. (പടയാളി ഒരിക്കലും IVF ട്രീറ്റ്മെന്റിന് എതിരല്ല ) പക്ഷേ ഇവിടെ നാട്ടുകാരുടെ മൊത്തം രോഗങ്ങൾ എടുത്തുമാറ്റാനും കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് പ്രാർത്ഥിച്ചു ഗർഭം ഉണ്ടാക്കികൊടുക്കുവാനും അത്ഭുത സിദ്ധിയുള്ള (മൃഗവും കള്ളപ്രവാചകനും ) തങ്കുവിനും തോമസുകുട്ടിക്കും എന്തേ തങ്കുവിന്റെ മരുമോൾക്ക് ഒരു ഗർഭം ഉണ്ടാക്കി കൊടുത്തില്ല ?
അതാണ് പറയുന്നത് ഇവന്മാർ കള്ളത്തരത്തിന്റെയും ചതിയുടെയും വഞ്ചനയുടെയും അപ്പന്മാരുമാണ്. ഇവരുടെ ചതിയിൽ വീണുപോയി ലോൺപോലും എടുത്തു ലക്ഷങ്ങൾ ഇവന്മാരുടെ കാല്ക്കൽ കൊണ്ടു വെച്ചിട്ടും രക്ഷപെടാതെ ആത്മഹത്യചെയ്തവരെ എനിക്കറിയാം.
കൊറോണ വന്നപ്പോൾ രോഗശാന്തി ഫലിക്കാതെ വന്നു. ഉടൻ വന്നു അടുത്ത ബിസിനസ്…. ഷെയർ ഓഫർ ചെയ്തു 10000 രൂപാ മുതൽ ലക്ഷങ്ങൾ വരെ ഓരോ വിശ്വാസികളുടെ കൈയ്യിൽ നിന്നും വാങ്ങി ഹൈപ്പർ മാർക്കറ്റ് തുടങ്ങി. പണം കൊടുത്തവരുടെ പണം പോയതല്ലാതെ അഞ്ചു പൈസാ ഇന്നുവരെ ആർക്കും തിരിച്ചു കിട്ടിയിട്ടില്ല. അങ്ങനെ പണം കൊടുത്തവൻ എല്ലാം 3 ജി… മാത്രമല്ല ഹൈപ്പർ മാർക്കറ്റുകളിൽ കച്ചവടവും നടക്കാത്തതുകൊണ്ട് ഇപ്പോൾ സാധനങ്ങൾ എല്ലാം ട്രക്കിൽ കയറ്റി ഇവരുടെ ആരാധന സ്ഥലത്തു കുന്നുകൂട്ടി ആരാധനക്ക് വരുന്നവരേക്കൊണ്ട് വാങ്ങിപ്പിച്ചു പണം പിടുങ്ങുന്നു.
സകല രോഗങ്ങളും സൗഖ്യമാക്കാൻ കഴിവുള്ള അത്‌ഭുതങ്ങളുടെ കലവറയാണ് ഡോ- തോമസുകുട്ടി. ഇയാളുടെ തുടക്കം ഉച്ചവരെ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ തോമസുകുട്ടി. ഉച്ചകഴിഞ്ഞാൽ ഫീസ്റ്റീൽ തോമസുകുട്ടി ബ്രദർ. അങ്ങനെ നിറം മാറി നാട്ടുകാരെ പറ്റിച്ചുനടന്ന ഒരു ഓന്ത്. ഇയാൾക്ക് ‘ഡോ’ എവിടെ നിന്നും ആണന്നു മാത്രം ചോദിക്കരുത്. പക്ഷേ വീട്ടിൽ ഉള്ളവരുടെ രോഗം മാറ്റിക്കൊടുക്കാൻ ഇയാളെക്കൊണ്ട് സാധിച്ചിട്ടില്ല. അതുകൊണ്ട് ആണല്ലോ തോമസുകുട്ടിയുടെ മകൻ പഠിക്കുന്ന കാലത്ത് ബാംഗ്ലൂരിൽ നിന്നും നാട്ടിൽ വരുമ്പോൾ അങ്ങു ഞാലിയാക്കുഴി കുഞ്ഞാ- റാച്ചാന്റെ വീട്ടിലേക്ക് വെച്ചു പിടിക്കുന്നത്. കുഞ്ഞാ- റാച്ചാൻ വേളി കഴിക്കാം എന്നു വാക്കു കൊടുത്തു ഒരു സഹോദരിയെയും അവരുടെ മകളേയും ഔട്ട് ഹൗസിൽ താമസിപ്പിച്ചിരുന്നു. കുഞ്ഞാ- റാച്ചാൻ നാട്ടിൽ വരുമ്പോൾ ” പശുവിന്റെ കടിയും മാറും, കാക്കയുടെ വിശപ്പും തീരും” ഇതായിരുന്നു കുഞ്ഞാ- റാച്ചാന്റെ ആഗ്രഹം. പക്ഷേ കുഞ്ഞാ – റാച്ചൻ സ്ഥലത്തില്ലായിരുന്ന ദിവസം തോമസുകുട്ടിയുടെ മകൻ അവന്റെ കടി തീർക്കാൻ അവന്റെ അമ്മയുടെ പ്രായമുള്ള ആ സ്ത്രീയുടെ അടുക്കൽ ചെന്നു. അവർ തല്ലി ഓടിച്ചു. നാട്ടുകാരെ മുഴുവൻ സുഖപ്പെടുത്തുന്ന ഡോ . തോമസുകുട്ടി ബ്രോ, എന്താ സ്വന്തം മോന്റെ കാമഭ്രാന്ത് തനിക്കു വെളിപ്പെട്ടില്ലേ ? അവന്റെ കടി ഒന്നു സൗഖ്യമാക്കി കൊടുക്കു തോമസ് കുട്ടി ബ്രോ ….( അറിഞ്ഞില്ലങ്കിൽ മകനോട് ഇതൊന്ന് തിരക്കി നോക്ക്. സമ്മതിച്ചില്ലെങ്കിൽ തെളിവുതരാം തോമസുകുട്ടി ബ്രോ. )
” കോണക്ക് ബ്രദർ പ്രസംഗിച്ചത് ഞങ്ങളുടെ വീട്ടിൽ ആണ്, ഞങ്ങളുടെ കുടുംബകാര്യം ഞങ്ങൾ നോക്കിക്കൊള്ളാം, തങ്കു ഞങ്ങളുടെ അപ്പൻ ആണ്”. ( തങ്കുവിന്റെ തക്കുടൂവിന് ഒരെണ്ണത്തിനെ നേരെ ചൊവ്വേ ഉണ്ടാക്കാൻ കഴിയില്ലെങ്കിലും തങ്കു ഇത്രയും ഊളന്മാരെ ഉണ്ടാക്കിയതിൽ സന്തോഷിക്കാം ) “കോട്ടയത്തെ അമ്മച്ചിയും കൊല്ലത്തെ അച്ചായനും നിങ്ങളുടെ കാര്യം നോക്ക്. ഞങ്ങൾ ഇവിടെ പിള്ളേർ ഉണ്ട് ഞങ്ങളുടെ കുടുംബകാര്യം നോക്കാൻ “. എന്നുപറഞ്ഞു കുറെ ഊള ഊത്തന്മാർ തലങ്ങും വിലങ്ങും ലൈവ് ആയി ഇറങ്ങിയിട്ടുണ്ട്… കുടുംബകാര്യം നോക്കാൻ കഴിവുള്ള പിള്ളേരുടെ ചരിത്രങ്ങൾ ഓരോന്നു എഴുതിയാൽ ഒരു വർഷം മൊത്തം എഴുതിയാൽ തീരില്ല. ദേ അതിലെ ഒരുത്തൻ….
ഇവന്റെ പേര് അലൻ വർഗ്ഗീസ്. കല്ലിശേരിക്കാരൻ. ഇവൻ ഇപ്പോൾ തങ്കത്തിന്റെ ചവയിലെ ഇവായും ബാർ-ഷീപ്പ് ലീഡറും ആണ്. ഒറ്റവാക്കിൽ പറഞ്ഞാൽ തങ്കത്തിന്റെ അടിമ. തങ്കം ഇപ്പോഴത്തെ ഭരണ പാർട്ടിയുമായി വിലപേശി ജീവപര്യന്തം ജയിലിൽ എന്ന തലേലെഴുത്തു മായിച്ചു അടിമയാക്കി കൂടെ ചേർത്തു. ഇവൻ ഒരു പാവപ്പെട്ട കുടുംബത്തിലെ ഒരു പെൺകുട്ടിയെ റേപ്പ് ചെയ്തു. അപമാന ഭാരത്താൽ ആ കുട്ടി പുറത്തു അറിയിച്ചില്ല. പിന്നീട് ആ കുട്ടി ഗർഭിണി ആണ് എന്നറിഞ്ഞ ഈ നരഭോജി ആ കുട്ടിയോടു സംസാരിക്കണം എന്നുപറഞ്ഞു ഒരു രഹസ്യ സങ്കേതത്തിൽ വിളിച്ചു വരുത്തി അതിനെ കഴുത്തു ഞെരിച്ചു കൊന്നു. ശേഷം ബോഡി ആറ്റിൽ കൊണ്ടു തട്ടി. ആ പെൺകുട്ടിയുടെ ബോഡി ആറ്റിൽ നിന്നുമാണ് കണ്ടെടുത്തത്. രണ്ടു ജീവനാണ് ഈ നികൃഷ്ഠൻ കുല ചെയ്തത്. കല്ലിശ്ശേരി സ്വദേശികൾക്ക് എല്ലാം അറിയാവുന്ന സംഭവം. ഇപ്പോൾ വീണ്ടും പുറത്തുവന്നു. അതിനോടനുബന്ധിച്ചു ചെറുപ്പക്കാർ ചോദ്യം ഉന്നയിച്ചപ്പോൾ കോട്ടയം വിരുന്നിന്റെ ഉന്നതന്റെ മറുപടിയും വന്നു. അതു താഴെ വായിക്കം.
ദൈവം ക്ഷമിച്ചാൽ ആരാണ് എതിർ നിൽക്കുന്നത് ? മോശ ഒരുത്തനെ കൊന്നിട്ടും ദൈവം അവനെ തിരഞ്ഞെടുത്തു, ശൗൽ ( പൗലോസ് ) സ്തേഫാനോസിനെ കൊല്ലാൻ കൂട്ട് നിന്നിട്ടും അവനെ കർത്താവ് തിരഞ്ഞെടുത്തു…. അതുകൊണ്ട് വായ് അടച്ചു യേശുവിനെ സ്തുതിച്ചാൽ മതി. എല്ലാം ദൈവം ക്ഷമിച്ചോളും. ഇതാണ് കോട്ടയം വിരുന്നിന്റെ സിദ്ധാന്തം. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഇപ്പോഴും നീറി നീറി കണ്ണുനീരോടെ കഴിയുന്നു. വിരുന്നുകാർ വെള്ളതേച്ചു എത്ര വെളുപ്പിച്ചെടുത്താലും ആ കോപം ശിക്ഷാവിധി ഇവനെവിട്ടു ഒഴിഞ്ഞു പോകുമോ ? ഇവനുണ്ടാകുന്ന തലമുറയെ വിട്ട് ഒഴിഞ്ഞുപോകുമോ ? എന്നിട്ടു ഒന്നും അറിയാത്തവനെപ്പോലെ മറ്റൊരു പെണ്ണിനെ വേളി കഴിച്ചു സുഖമായി ജീവിക്കുന്നു. ഇവന്റെ കൂടെ സമാധാനത്തോടെ ആ പെണ്ണ് എങ്ങനെ കിടന്നുറങ്ങും ? ഇവനും ഇവന്റെ സഹോദരൻ
അരുൺ വർഗ്ഗീസ്, കല്ലിശേരി യുമാണ് തങ്കുവിനുവേണ്ടി സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ചൊറിഞ്ഞുമാന്തികൊണ്ടിരിക്കുന്നത്. എടാ അരുണേ, അല്പമെങ്കിലും മനസാക്ഷി ഉണ്ടങ്കിൽ നിന്റെ സഹോദരൻ കൊന്നുകളഞ്ഞ ആ പെൺകുട്ടിയുടെ വീടിന്റെ സമാധാനത്തിനായി നീ എന്തെങ്കിലും ചെയ്തിട്ടുവാ… എന്നിട്ടു നിന്റെ അപ്പൻ തങ്കുവിനുവേണ്ടി വാദിക്ക്… ഇങ്ങനെ കുലയും കൊള്ളിവെപ്പും തട്ടിപ്പും മോഷണവും പെൺ വാണിഭവും നടത്തിയ കുറച്ചു ഊളന്മാരായ ഊത്തന്മാരെ വെള്ളതേച്ചു വെളുപ്പിച്ചു കോട്ടയം വിരുന്നുകാർ കൂടെ നിർത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഓരോന്നിനെ പൊളിച്ചു നിരത്തി തെളിയിച്ചു തരാം.
ഇതെല്ലാം കഴിഞ്ഞു ഇതാ തങ്കുവിന്റെ പുതിയ തട്ടിപ്പ് സംരംഭം ലോഞ്ച് ചെയ്തു. ‘ ഹെവൻലി ഫീസ്റ്റ് മാരേജ്ബ്യുറോ‘. കോട്ടയം ഫീസ്റ്റ് എന്ന തട്ടിപ്പ് സ്ഥാപനം ബയോളജിക്കൽ ഗ്രോത്തിലൂടെ വളർത്തി വലുതാക്കുകഎന്നതാണ് ഇപ്പോൾ തങ്കുവിന്റെ ലക്‌ഷ്യം.
വീഡിയോ കാണു….
(തങ്കുവിന്റെ തട്ടിപ്പുകൾ തുടരും….)
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.