“പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താ കാര്യം” എന്നതുപോലെ മയാമിയിൽ നടക്കുന്ന പിസിനാക്കിന് ദുബായിൽ എന്ത് കാര്യം ? ദുബായിൽ പ്രമോഷണൽ മീറ്റിംഗിന് അവിടെ പോകാൻ സകല ചിലവും പിസിനാക്കിന്റെ പണം. എന്തിന് ഏറെ പറയണം. കൺവീനർ കുമ്പനാട് ജനറൽ കൺവൻഷനു പോയതും പിസിനാക്കിന്റെ പണം. ഇത്രയും അഴിമതി മറ്റാരും കാണിച്ചിട്ടുണ്ടോ എന്നതാണ് ലോക്കൽ കമ്മിറ്റിയുടെ ചോദ്യം. തന്നിഷ്ടവും സ്വന്ത താൽപ്പര്യവും മാത്രമേ നിറവേറുന്നുള്ളു. മറ്റ് എക്സിക്യൂട്ടിവ്‌സിനെ ഒന്നും അറിയിക്കുന്നില്ല. അഭിപ്രായം ചോദിക്കുന്നില്ല എന്ന പരാതി നാളുകളായി നിലനിൽക്കുമ്പോൾ തന്നെ അതിനെ സാധൂകരിക്കുന്ന തെളിവാണ് ഫ്ലോറിഡാ ലോക്കൽ കമ്മിറ്റി വാട്സ് ആപ്പ് ഗ്രൂപ്പിൽ തന്റെ ഉത്തരവാദിത്വത്തിൽ നിന്നും എക്സിറ്റ് ആകുന്നു എന്ന് സ്വന്തം മരുമകൻ തന്നെ കുറിപ്പിട്ടത്.
2018 ലെ പിസിനാക്ക് നേതൃത്വം ദൈവ വചനത്തിന് പ്രാധാന്യം കൊടുത്തെങ്കിൽ 2019 നേതൃത്വം ഇളക്കപ്പെരുപ്പത്തിലേക്ക് ചാഞ്ഞു പോയി എന്നു തന്നെ വേണം കരുതാൻ. പ്രത്യേകിച്ചു കൺവീനർക്ക് ചീറ്റലും പുകക്കലും ഇളക്കപ്പെരുക്കത്തിലും വളരെ താല്പര്യം ഉണ്ട് എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല. അതുകൊണ്ട് തന്നെയല്ലേ കേരളത്തിൽ നിന്നും ക്ഷണിച്ചിരിക്കുന്ന മൂന്നു പ്രാസംഗികരും ഇളക്കാൻ മിടുക്കർ എന്നു മാത്രമല്ല. മിടു മിടുക്കർ ആണ്. എന്നിരുന്നാലും അമേരിക്കയിലെ ദൈവമക്കൾക്ക് ഇളക്കപ്പെരുപ്പത്തിൽ താല്പര്യമില്ല എന്നു തെളിയിച്ചു കഴിഞ്ഞു. കാരണം അടിച്ചുപൊളി ഫൺ പാക്കേജുകൾ ( ലോകസുഖം ) പലതും നിരത്തി അവതരിപ്പിച്ചിട്ടും 1500 താഴെ മാത്രമാണ് ഇതുവരെ രെജിസ്ട്രേഷൻ നടന്നത്. അത് 2018 ൽ 4000 ഓളം എത്തിയിരുന്നു. ഇത് താഴോട്ടു പോകാൻ പ്രധാന കാരണം ഇപ്രാവശ്യത്തെ പ്രാസംഗികർ തന്നെ. പാസ്റ്റർമാരായ ബാബു ചെറിയാൻ, പ്രിൻസ് തോമസ്, റെജി ശാസ്‌താംകോട്ട എന്നിവരാണ് മലയാള പ്രാസംഗികർ . അമേരിക്കയിലെ പൂരിപക്ഷം ജനങ്ങളുടെ അഭിപ്രായം ബാബു ചെറിയാന്റെ പ്രസംഗങ്ങളോട് തീരെ താല്പര്യം ഇല്ല എന്നു തന്നെ. പ്രിൻസ് തോമസ് തുടക്കത്തിൽ നന്നായി ദൈവ വചനം പ്രസംഗിച്ചിരുന്നെങ്കിലും ഇപ്പോൾ ബാലരമ അമ്മൂമ്മ കഥകളും, ഊത്തലും, പുകയ്ക്കലും, ഉന്തലും, തള്ളലും തുടങ്ങി പലതിലേക്കും വീണുപോയി എന്നാണ് പൊതുജന സംസാരം.
കൺവൻഷൻ വേദികളുടെ ആധിക്യം മൂലം നിഗളിച്ചു തലക്കനം വെച്ചു കഴുത്തുനീട്ടി ഇപ്പോൾ തത്തി തത്തി നടക്കുന്ന ആളാണ് റെജി ശാസ്താംകോട്ട. അതുകൊണ്ടല്ലേ ചില മാസങ്ങൾക്ക് മുൻപ് ന്യൂയോർക്കിൽ ഒരു സഭയിലെ കൺവൻഷന് പ്രസംഗിക്കാൻ വിളിച്ചപ്പോൾ കൺവൻഷന്റെ തലേ ദിവസം വന്ന് കൺവൻഷൻ കഴിഞ്ഞു അടുത്ത ദിവസം തിരികെ പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് അയച്ചുകൊടുക്കണം, ആ മൂന്നു ദിവസം താമസസൗകര്യവും ശരിയാക്കിയാൽ വരാം എന്ന അഹങ്കാര തള്ളൽ. ” അണ്ണാൻ മൂത്താലും മരം കയറ്റം മറക്കില്ലല്ലോ” എന്ന പഴഞ്ചൊല്ലുപോലെ ഇദ്ദേഹം പണ്ടു കൂടെ ഉണ്ടായിരുന്ന’ തീ ചിറകു’കാരുടെ തീ തുപ്പുന്ന അതേ പരിപാടികൾ പല വേദികളിലും ഇറക്കിത്തുടങ്ങി. പിന്നെ മറ്റൊരു പ്രത്യേകത എടുത്തുപറയാനുള്ളത്, പണ്ടു ദൈവജനം കേട്ടു ആസ്വദിച്ച, ഇപ്പോൾ അന്യം നിന്നുപോയ പാസ്റ്റർ. ലാസർ വി. മാത്യുവിന്റെ പഴയ ചില പ്രസംഗങ്ങൾ അതുപോലെ കർണ്ണരസമാകുമാറ് അവതരിപ്പിക്കാൻ കഴിവുള്ള ആളുമാണ് ഇദ്ദേഹം. പിന്നെ ജനത്തെ ഇളക്കാനും പെരുപ്പിക്കാനും ഇദ്ദേഹത്തിനുള്ള പ്രത്യേക കഴിവ് സമ്മതിക്കണം. എന്തായാലും ചില ആഴ്ച്ചകളായി ‘എനിക്കും ഒരു ചാൻസ് തരണേ’ എന്നു പറഞ്ഞു വയറ്റത്ത് അടിച്ചു കരഞ്ഞുനടന്നതിന് ഫലം ഉണ്ടായി. അവസാനം റെജി ശാസ്താംകോട്ടക്കും പിസിനാക്കിന് ഒരു ക്വോട്ട ഒത്തു. ” മരങ്ങൾ താഴുന്നു ഫലങ്ങളാലേ; ഘനങ്ങൾ താഴുന്നു ജലങ്ങളാലും; ധനങ്ങളാൽ സാധുജനങ്ങളും, കേൾ, ഗുണങ്ങളുള്ളോർകളിവണ്ണമത്രേ”.എന്ന് കവി പാടിയത് എത്ര സത്യം.
പ്രധാന പ്രാസംഗികൻ പാസ്റ്റർ. ബാബു ചെറിയാൻ, പിറവം. ഐപിസിയിലെ തീ – പുരുഷൻ, തനിക്കുകിട്ടുന്ന എല്ലാ കൺവൻഷൻ വേദികളിലും തീ ഇറക്കാൻ പരിശ്രമം നടത്തും. തീ പോയിട്ടു പുക- പോലുമില്ല എന്നതാണ് വാസ്തവം. എന്നാലും ” പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവവുള്ളവണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യരെപ്പാരിലയച്ചതീശൻ.” അതുകൊണ്ട് കത്തും വരെ പുകക്കും എന്ന നിലവാരത്തിലാണ് ഇപ്പോഴത്തെ പോക്ക്. എന്നാൽ കുമ്പനാട്ടെ സ്ഥിതി അതല്ല. ഇദ്ദേഹത്തിന്റെ പ്രസംഗ ദിവസം അവിടെ അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷൻ ആൾക്കാരെ സ്റ്റേജിന്റെ മുൻപിൽ കുത്തി നിറയ്ക്കും. ഇദ്ദേഹം ഉരുവിടുന്ന ഓരോ വാക്കിനും ഫാൻസുകാർ ഓലി ഇടും. ഇത് പിസിനാക്കിന് ഉണ്ടാവില്ല. അപ്പോൾ തീ കത്തിക്കാൻ ചാൻസ് കുറവാണ്. മറിച്ചു പാവങ്ങളായ സഹോദരിമാരിൽ ഇമോഷണലിസം നടത്തി കെട്ടുകഥകൾ വിവരിച്ചു ഒരു സൈക്കോളജിക്കൽ മൂവിനാണ് ചാൻസ് കൂടുതൽ. അപ്പോൾ അവർ മൂക്ക് ചീറ്റി കണ്ണു തുടയ്ക്കുമല്ലോ. എന്തായാലും മൂന്നു പയറുകാരും കൂടി 2019 പിസിനാക്ക് കുളമാക്കും എന്നു കരുതുന്നതിൽ ഒരു തെറ്റും ഇല്ല. എന്തായാലും രെജിസ്റ്റർ ചെയ്തവർ മയാമിയിലേക്ക് പോകുക, അടിച്ചുപൊളിക്കുക ! ആനന്ദിക്കുക!! മടങ്ങിപ്പോരുക!!!
വാൽക്കഷണം: പിസിനാക്കിന് പോകുന്ന വിശ്വാസികൾ എല്ലാവരും ദയവുചെയ്ത് എക്സിറ്റ് ഡോറിന് അടുത്തു തന്നെ ഇരിക്കുക. തീ തുപ്പുന്നവർ അഥവാ തീ എങ്ങാനും തുപ്പിയാൽ ഇറങ്ങി ഓടി രക്ഷപെടാമല്ലോ.
നീ ആരെന്നറിയാൻ നിന്റെ കൂട്ടുകാർ ആരാണന്ന് അറിഞ്ഞാൽ മതി. കൊല്ലം കണിയാനും അഞ്ചൽ ബാധയും പിറവം തീയും.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.