അറിയപ്പെടുന്ന പരസ്യ സുവിശേഷകനും സംവാദകനുമായ പാസ്റ്റർ പ്രിൻസ് നിലമ്പൂരിനു മർദ്ദനം ഏറ്റു. മഞ്ഞാടിയിൽ കാക്കാത്തുരുത് ഏറിയ യിൽ പരസ്യയോഗം നടത്തുന്നതിന് വേണ്ടി മറ്റു ദൈവദാസന്മാരെ കാത്തു നിൽകുമ്പോൾ ആണ് സംഭവം. സെന്റർ പാസ്റ്റർ ആയ മോനി ചെന്നിത്തല നോക്കി നിൽക്കെ അദ്ദേഹത്തിന്റെ സാനിദ്ധ്യത്തിൽ ആണ് കെ പി കുര്യൻ എന്ന തെറിയനും ഗുണ്ടയുമായ മറ്റൊരു പാസ്റ്റർ ( നിലവിൽ വീട്ടിലെ സഭയുടെ പാസ്റ്റർ. കഴിഞ്ഞ 5 വർഷമായി ഇയാളെ ഐപിസി കേരളാ സ്റ്റേറ്റ് പുറത്താക്കിയതാണ്. ) ആയ ആൾ തന്നെ അസഭ്യം പറഞ്ഞു അടുത്ത് വരികയും തന്നെ മർദ്ദിക്കുകയും ചെയ്തതായി പാസ്റ്റർ പ്രിൻസ് നിലമ്പൂർ അറിയിച്ചത്. ഒരു പാസ്റ്റർ ആയ കെ പി കുര്യൻ ഒരു പാസ്റ്ററിനു ചേരാത്ത നടപടികളിൽ ഇടപെടുകയും താൻ അതിനെ എതിർക്കുകയും ചെയ്തതതാണ് മർദ്ദന കാരണം. ( അതിൽ കെപി കുര്യൻ ഈയുള്ളവനെതിരേയും കേസ് കൊടുത്തിട്ടുണ്ട്, നാട്ടിൽ വന്നാൽ ജീവനോടെ വെച്ചേക്കില്ല എന്നും ഭീഷണിയുണ്ട് )
കഴിഞ്ഞ നാളുകളിൽ ഐപിസിയിലെ വിവിധ ദൈവദാസന്മാർക്കു എതിരെ ഇപ്പോഴത്തെ ജനറൽ പ്രസിഡന്റിന്റെ പിന്തുണയോടുകൂടി ഭീഷണിയും ഗുണ്ടായിസവും ആയി നടക്കുന്ന ആളാണ് കെ പി കുര്യൻ. ഇയാളെ എങ്ങനെയെങ്കിലും ഐപിസിയിൽ കുത്തി തിരുകി കയറ്റാൻ പ്രസിഡന്റും വത്സരന്മാരും ആവുന്ന സകല തന്ത്രങ്ങളും മെനഞ്ഞുകൊണ്ടിരിക്കുന്നു. ഇവർക്ക് നില നിൽക്കണമെങ്കിൽ തെറിയന്മാരെയും ഗുണ്ടായിസം കാട്ടുന്നവരുടേയും സഹായം കൂടിയേ തീരു.
സുവിശേഷകൻ പ്രിൻസിനെ നടുറോഡിൽ മർദ്ദിച്ച ഗുണ്ടയും തെറിയനുമായ കെ. പി കുര്യന്റെ തെറിവിളിയും ഇയാളുടെ ഭാര്യയുടെ നടുറോഡിലെ ഗുണ്ടായിസവും ഇയാളുടെ മകളുടെ തെറിവിളിയും വീഡിയോയിൽ കാണാം. ( ഭാര്യയുടെ, മകളുടെ ഒക്കെ പൂരപ്പാട്ട് കേൾക്കാൻ സ്പീക്കർ ഫോൺ ഇടാതെ ഹെഡ് ഫോൺ വെച്ചുകേൾക്കുക.)
ഇതിനെതിരായി ഉടൻ കേസിനു പോകില്ല എന്നും അത് പെന്തകൊസ്തു മാതൃക അല്ല എന്നും തന്റെ സഭയിലെ തന്നെ അധികാരികൾക്ക് സംഭവത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ട് എന്നും നടപടി എടുത്തില്ല എങ്കിൽ തന്നെ സ്നേഹിക്കുന്ന ദൈവദാസന്മാരുടെ അഭിപ്രായം ആരാഞ്ഞു മറ്റു പ്രതിഷേധ നടപടികളിലേക്ക് നീങ്ങും എന്നും പാസ്റ്റർ പ്രിൻസ് കൂട്ടിച്ചേർത്തു .
ശ്രീ കെ പി കുര്യൻ ഒരു പാസ്റ്ററിനു ചേരാത്ത നടപടികളിൽ ഇടപെട്ടതിനെ പാസ്റ്റർ പ്രിൻസ് വിമർശ്ശിക്കുകയും എതിർക്കുകയും ചെയ്തതതാണ് മർദ്ദന കാരണം. കഴിഞ്ഞ നാളുകളിൽ ഐപിസിയിലെ വിവിധ ദൈവദാസന്മാർക്കു എതിരെ നേതൃനിരയിലുള്ള പലരുടെയും പിന്തുണയോടുകൂടി ഭീഷണിയും ഗുണ്ടായിസവും ആയി നടക്കുന്ന ആളാണ് കെ പി കുര്യൻ എന്നതാണു സത്യം.
പാസ്റ്റർ കെ പി കുര്യന്റെ ഈ പ്രവർത്തിക്കെതിരെ ഐപിസി ഉടനെ നടപടി സ്വീകരിച്ച് നടപടിയെടുക്കുന്നില്ലെങ്കിൽ കുമ്പനാട് ഗ്രൗണ്ടിൽ വിശ്വാസികൾ ശക്തമായി പ്രതിഷേധിക്കുമെന്ന് അറിയിച്ചു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.