ഐപിസി യുടെ അധോലോക റെസിപ്പി..!!

ഐപിസി യുടെ അധോലോക റെസിപ്പി..!!
March 29 16:43 2021 Print This Article

പെന്തക്കോസ്ത് സഭയിലെ തീവ്രവാദം: അനാവൃതമാകുന്ന പൊയ്മുഖങ്ങളെ ഇവിടെ തുറന്നുകാട്ടുന്നു.

ഇന്ത്യൻ പെന്തക്കോസ്തു സഭ എന്ന സംഘടനയുടെ ഭീകരമുഖം അനാവരണം ചെയ്യുന്നതാണ് ഇപ്പോൾ ജനറൽ മുതൽ അങ്ങു സ്റ്റേറ്റുകളിൽവരെ നടന്നുകൊണ്ടിയ്ക്കുന്നത്.

പത്തനംതിട്ട ജില്ലയിൽ കുമ്പനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ഇന്ത്യയിലെ ഏറ്റവും വലിയ
ദൈവസഭകളിലൊന്നാണ്. ഐ.പി.സി എന്ന ചുരുക്കപ്പേരിലാണ് ഈ ദൈവസഭയെ അറിയുന്നത്.  ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അമേരിക്ക, ഗൾഫ്, യൂറോപ്പ്, ഓസ്ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലായി ഏകേദശം എണ്ണായിരിത്തിൽ പരം IPC സഭകൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് കണക്ക്.

ജർമ്മൻ മിഷണറി ആയിരുന്ന ജോർജ്ജ് ബർഗിലൂടെയാണ് കേരളം ആദ്യം പെന്തക്കോസ്തിനെ അറിയുന്നത്. റാന്നി മുതൽ കൊട്ടാരക്കര വരെയുള്ള മേഖലകളിൽ നിരവധി ആത്മീയ കൂട്ടായ്മകൾ ഉടലെടുത്തു.
വ്യവസ്ഥാപിത പെന്തക്കോസ്തു സഭ എന്ന് വിളിക്കാനാവില്ലെങ്കിലും ആത്മീയ താത്പര്യമുള്ളവരുടെ ചെറുസംഘങ്ങൾ പ്രാർത്ഥനയിലും വചനധ്യാനവും ആരാധനയുമൊക്കെയായി മുന്നേറിയ ഈ കൂട്ടായ്മയുടെ കാലഘട്ടത്തിലാണ് 1914-ൽ റോബർട്ട്‌ എഫ് കുക്ക്‌ എന്നൊരു സായിപ്പ്‌ കേരളത്തിൽ എത്തി 63 പേരെ സ്‌നാനം കഴിപ്പിച്ചതോടെയാണ്‌ കേരളത്തിൽ പെന്തക്കോസ്‌തുസഭകളുടെ ആരംഭം കുറിക്കുന്നത്‌. അദ്ദേഹം കൊട്ടാരക്കരയിൽ താമസിച്ചുകൊണ്ട് അടൂരിനടുത്ത് തുവയൂരിൽ 1919-ൽ ആദ്യ പെന്തക്കോസ്തു സഭ സ്ഥാപിക്കപ്പെട്ടു. അന്നുമുതൽ ഇന്നോളം നൂറുകണക്കിന്‌ സംഘങ്ങളാണ്‌ കേരളത്തിൽ പെന്തിക്കോസ്‌തുസഭ എന്ന പേരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌.

കുക്ക് സായിപ്പിൻറെ വരവോടെ കേരളത്തിൽ പെന്തക്കോസ് പ്രസ്ഥാനം വളരുകയും വ്യാപിക്കുകയും ചെയ്തു. അനേകർ ഈ ഊർജ്ജവും ദൗത്യവും ഏറ്റെടുത്തുകൊണ്ട് വടക്കേ ഇന്ത്യയിലേക്ക് പോയി. പോയവർ വളരെ കഷ്ടവും നഷ്ടവും സഹിച്ചു ജീവിത ക്ലേശങ്ങൾ എല്ലാം സഹിച്ച് ക്രിസ്തുവിനു വേണ്ടി അവിടെ, അവന്റെ വയൽ പ്രദേശത്ത് അദ്ധ്വാനിച്ചു… പിന്നീട് ഈ പ്രസ്ഥാനത്തിൽ ഉള്ള പലരും അമേരിക്കയിലേക്ക് ചേക്കേറി. അതോടൊപ്പം തന്നെ പലരും ഗൾഫിലും പലരും യൂറോപ്യൻ രാജ്യങ്ങളിലും ഒക്കെ ജോലി തേടി പോയി. അങ്ങനെ പോയി പത്ത് പുത്തൻ സമ്പാദിച്ച പെന്തക്കോസ്ത്‌ വടക്കേ ഇന്ത്യയിലെ പ്രേക്ഷിത പ്രവർത്തനങ്ങളെ ഓർത്ത് ഭാരപ്പെട്ടു..
അങ്ങനെ അവർ അത്തരം പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം അയച്ചുകൊടുത്തു തുടങ്ങി.

അങ്ങനെ അമേരിക്കയിലെത്തിയ പല മലയാളി അച്ചായന്മാരും വടക്കേ ഇന്ത്യയിയുടെ ഭാരം ചുമക്കാൻ വയ്യാതെ വിശ്വാസികളുടെ ഡോളർ പിഴിഞ്ഞെടുത്തു വടക്കേ ഇന്ത്യയിലെ പ്രവർത്തനത്തിന്റെ പേരിൽ അവരുടെ തല്പരകക്ഷികളായ അവരുടെ ശിങ്കിടികൾളെ വെച്ചു വ്യക്തി താൽപര്യവും രാഷ്ട്രീയപ്രവർത്തനവും ഒക്കെ പ്രേക്ഷിത പ്രവർത്തനത്തോട് ചേർത്ത് നടത്താൻ തുടങ്ങി.

അമേരിക്കയിലെ പ്രധാന സഭകളെല്ലാം വടക്കേ ഇന്ത്യയിൽ മിഷൻ പ്രവർത്തനവും ചാരിറ്റി പ്രവർത്തനവും നന്നായി നടത്തുന്നുണ്ട്. അതിൽ പ്രമുഖരാണ് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള മുന്തിയ ‘ബെഡാ’ മലയാളി ഐപിസി സഭ. ഛത്തീസ്ഗഡിൽ മാത്രം ഏകദേശം നൂറ് പേരിൽ കൂടുതൽ അടങ്ങുന്ന ഒരു സംഘത്തിനാണ് സാമ്പത്തിക സഹായം നൽകുന്നത്. അതിൽ ഖനപ്പെട്ട സഹായങ്ങൾ ഒക്കെ വാങ്ങുന്നത് പ്രധാനപ്പെട്ട വീട്ടുകാരുടെ ശിങ്കിടികളും ബന്ധുക്കാരും പരിചയക്കാരും വാലാട്ടികളും ആണ് എന്നുള്ളത് പരമമായ സത്യം. അതുകൊണ്ടു തന്നെയാണ് കോഡിനേറ്റർ പദവി ഈ രണ്ടു വീടന്മാർ അവരുടെ മണ്ണുണ്ണികൾക്കും മാത്രമേ വിട്ടു കൊടുക്കുകയുള്ളൂ.

ഈ മുന്തിയ സഭയിൽ മുമ്പ് ഇരുന്ന പാവം കർത്താവിന്റെ വിലയേറിയ റവറണ്ട് ദാസൻ ഷാഡോയുടെ മനസ്സിൽ വിരിഞ്ഞ കു – തന്ത്രങ്ങളാണ് ഇന്ന് ഛത്തിസ്ഗഡ് ഇത്രയും പൊട്ടിയ സെപ്റ്റിക്ക് ടാങ്കിന് തുല്യം മലീമസം ആക്കിയത്. ഒന്നിച്ചു നിന്ന ഒരു സ്റ്റേറ്റ് പ്രവർത്തനത്തെ രണ്ടാക്കി പിളർത്തി ( ഡിവൈഡ് ആന്റ് റൂൾ എന്ന പഴയ ബ്രിട്ടീഷ് തന്ത്രം ) അതിലെ ഒരു നാട്ടുരാജാവ് ആകാൻ ( സ്റ്റേറ്റ് പ്രസിഡന്റ് ) അയാളുടെ തലയിൽ പുകഞ്ഞു കത്തി പുറത്തുവന്ന വിഷപ്പുകയാണ് പല വർഷങ്ങളായി ഈ ഛത്തീസ്‌ഗഢിലെ പ്രവർത്തനങ്ങളെ തകർത്തുകൊണ്ടിരിക്കുന്നത്. എങ്ങനെയും ഒന്നായി പ്രവർത്തിക്കാം എന്ന് ചിലർ അറിയിച്ചിട്ടും ചാക്കോ തോമസിനും ബിനോയ് ജോസഫിനും രണ്ടായിത്തന്നെ നിൽക്കണം. ഐപിസിയുടെ ജനറൽ പ്രസിഡണ്ടിനും അങ്ങനെ മതിപോലും.

അവിടെ കാര്യങ്ങൾ തന്ത്രപൂർവ്വം കൈകാര്യം ചെയ്യാൻ പറ്റിയ ഒരു കുറുക്കനെ എട്ടു വീട്ടിൽ പിള്ളമാർ അങ്ങു ദുബായിൽ നിന്നും കണ്ടുപിടിച്ചു കൊണ്ടുവന്നു. ഈ ബെഡാ ചർച്ചിന്റെ ഛത്തീസ്ഗഡിലെ കോഡിനേറ്റർ ആക്കി അവരോധിച്ചു. ചർച്ചോ, ബോർഡ് അംഗങ്ങളോ പോലും അറിയാതെ ഒരു ഫോർവീൽ ഡ്രൈവ് വാങ്ങി ഈ കോ….നേറ്റർക്ക് കൊടുത്തു. ചർച്ചിന്റെ പണം കണക്കില്ലാതെ വാരി എറിഞ്ഞു മറ്റുള്ളവരുടെ പ്രവർത്തകരെ വിലയ്ക്കുവാങ്ങി സ്വന്തമാക്കി ഏരിയാ വിപുലപ്പെടുത്തി…… ( ഒറ്റവാക്കിൽ പറഞ്ഞാൽ അതിരുമാന്തി മറ്റുള്ളവന്റെ വസ്തു സ്വന്തമാക്കി) പെന്തക്കോസ്തുകാരുടെ ഈ പ്രവൃത്തിയാകും ഇന്ത്യയിൽ ബിജെപി പിന്നീട് പരീക്ഷിച്ചു വിജയിച്ചത്….. ( കോടികൾ കൊടുത്തു കോൺഗ്രസ് MLA മാരെ വിലക്കെടുത്തു സ്വന്തമാക്കിയത്.)
ഈ മുന്തിയ മലയാളി സഭയുടെ ശമ്പളം വാങ്ങി ഈ സഭയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന കോർഡിനേറ്ററായ ചാക്കോ തോമസ് കഴിഞ്ഞ ഞായറാഴ്‌ച്ച മറ്റു ചില ആത്മീയ ഗുണ്ടകളുമായി ചേർന്നു ഒരു സഭയിലെ ആരാധന മുടക്കാൻ എത്തിയത്. ഇത് തന്നെയല്ലേ. BJP, RSS, ബജ്‌രംഗ ദൾ ഒക്കെ ചെയ്യുന്നത് ? അവരും ഈ ആത്മീയ ഗുണ്ടകളും തമ്മിൽ എന്താണ് വ്യത്യാസം ? ആരാധന ബന്ത് കരോ, ആരാധനാ അബി ബന്ത് കരോ ….. എന്ന് സഭായോഗത്തിന്റെ ഇടയിൽ അലമുറഇടുന്നത് RSS ഓ BJP ഓ അല്ല.  ആരാധനയുടെ മധ്യത്തിൽ ഗുണ്ടായിസം നടത്തിയ കുരുവിളയോടും ഗുണ്ടകളോടുമായി സഭയിലെ ഒരു ഹിന്ദിക്കാരി വിശ്വാസി സഹോദരി പറഞ്ഞ വാക്കുകളാണ് ഇവ….”शैतान भी ऐसा नहीं करेगा” (സാത്താൻ ഭി ഐസാ നഹി കരേഗ)= പിശാചുപോലും ഇങ്ങനെ ചെയ്യില്ല…( വീഡിയോ താഴെ കാണാം )

ചാപ്പാ ജാൻസ്കീർ എന്ന സ്ഥലത്തു കഴിഞ്ഞ 8 വർഷമായി പ്രവർത്തിച്ചുവരുന്ന ആളാണ് പാസ്റ്റർ. ദിനേശ് പ്രസാദ്. അദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ട് വെറും മൂന്ന് പേർ മാത്രമുണ്ടായിരുന്ന ആ സഭയിൽ അനേകം വിദ്യാസമ്പന്നരായ ലോക്കൽ ഹിന്ദിക്കാർ കടന്നു വന്നു സഭ വളർന്നു. ( മൂന്നു മലയാളികളിൽ ഒരാൾ നാട്ടിലേക്ക് സ്ഥലം മാറി പോയി, മറ്റൊരാൾ ദിനേശ് പ്രസാദിന്റെ ഭാര്യയെ കണ്ടപ്പോൾ ആ ഞരമ്പുരോഗിക്ക് കുരുപൊട്ടി, പാസ്റ്ററുടെ ഭാര്യയോട് അനാവശ്യം പറഞ്ഞതു പാസ്റ്റർ അറിഞ്ഞു ചോദിച്ച അന്നു സഭവിട്ടുപോയി. 2 വർഷമായി അവിടെ പോകുന്നില്ല. സെക്കുലറിലും, തിയോളജിയിലും മാസ്റ്റർ ഡിഗ്രിയും, ഇറ്റാർസി സെന്റർ ഇന്ത്യാ ബൈബിൾ കോളേജിലെ ( പാസ്റ്റർ കുര്യൻ തോമസിന്റെ ) അദ്ധ്യാപകനായിരുന്ന ദിനേശ് പ്രസാദിനെ ഇന്റർനാഷണൽ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പൽ ആക്കി സ്വന്ത ദേശത്തു ഭാവി സുരക്ഷിതമാക്കാം എന്ന പൊളി വാഗ്ദാനം കൊടുത്തു കുരുവിള ഛത്തിസ്‌ഗഡിലേക്ക് കൊണ്ടുവന്നു. ഇവിടെ വന്നപ്പോഴാണ് ഇന്റർ നാഷണൽ ബൈബിൾ കോളേജ് വെറും ഒരു കുടിൽ പരിപാടി ആണന്നു കണ്ടു മനസിലായത്. ( NTPC വർക്കേഴ്സ് താമസിച്ചിരുന്ന ലേബർ റൂം ആണ് കുരുവിളയുടെ ഇന്റർനാഷണൽ ബൈബിൾ കോളേജ് എന്നുപറഞ്ഞു ദിനേശ് പ്രസാദിനെ പറ്റിച്ചത്. ) ലോക്കൽ സഭ വളർന്നു എന്നുമാത്രമല്ല. ദിനേശ് പ്രസാദിന്റെ പ്രവർത്തനം മൂലം 16 ഗ്രാമങ്ങളിൽ ചെറിയ വേലസ്ഥലങ്ങൾ തുടങ്ങി. മാത്രമല്ല, സ്വന്ത അദ്ധ്വാനത്തിലൂടെ ഒരു ചെറിയ ഇംഗ്ളീഷ് മീഡിയം സ്കൂളും സ്ഥാപിച്ചു പ്രവർത്തിച്ചു വരുന്നു. ഇത്രയും ഒക്കെ ആയപ്പോഴാണ് ഇതൊക്കെ കണ്ടു കുരുപൊട്ടിയ കുരുവിള ദിനേശ് പ്രസാദിനെ മാറ്റി കുരുവിളയുടെ വേറൊരു ആശ്രിതനെ അവിടെ സ്ഥാപിക്കാൻ ശ്രമിച്ച കുൽസിത പ്രവൃത്തിയെ അവിടെയുള്ള ഹിന്ദിക്കാരായ വിശ്വാസികൾ ഒന്നടങ്കം എതിർത്തു. ദിനേശ് പ്രസാദ് സഭമാറിക്കൊടുക്കാൻ വിശ്വാസികൾ സമ്മതിക്കുന്നില്ല എന്നുകണ്ടപ്പോൾ ഞായറാഴ്ച്ച ആരാധനാ മദ്ധ്യത്തിൽ കുരുവിളയ്ക്കൊപ്പം ഹൂസ്റ്റൺ സഭയുടെ കോർഡിനേറ്റർ ആയ ചാക്കോ തോമസും, ബിനോയി ജോസഫും ഗുണ്ടായിസം കാട്ടാൻ കുരുവിളയ്‌ക്കൊപ്പം അവിടെ എത്തിയത്. ഇവരുടെ പ്രവർത്തന ഏരിയ അല്ലാതിരിക്കെ അവരുടെ സഭായോഗങ്ങൾ വിട്ടുകളഞ്ഞിട്ട് മറ്റൊരു ഹിന്ദിക്കാരനായ പാസ്റ്ററുടെ, ഹിന്ദിക്കാർ മാത്രം വിശ്വാസികൾ ഉള്ള സഭയിലെ ആരാധന അലങ്കോലപ്പെടുത്താൻ ചെന്ന ഈ നീചന്മാർ ദൈവദാസന്മാരാണോ ? നിങ്ങൾ പറയു…ഈ നീചന്മാരെയാണോ ഛത്തീസ്ഗഡിലെ പ്രവർത്തനങ്ങൾക്ക് ഹൂസ്റ്റണിലെ മൂന്തിയ സഭ ശമ്പളം കൊടുത്തു കോർഡിനേറ്റർ പദവിയിൽ ഇരുത്തിയിരിക്കുന്നത് ? ഇവന്മാർ ഛത്തീസ്‌ഗഡിലുള്ള 100 പ്രവർത്തകരുടെ ലിസ്റ്റ് തയ്യാറാക്കി ലക്ഷങ്ങളാണ് ഓരോമാസവും വരുത്തി പകുതി ആൾക്കാർക്കും വെറും 1000 തൂമ്പാ വെച്ചുകൊടുത്തു ബാക്കി ഈ നീചന്മാർ വിഴുങ്ങുന്നു. വർഷാ വർഷങ്ങളായി ഇതാണ് നടക്കുന്നത്. ഇതിന് കുടപിടിക്കുന്ന എട്ടുവീട്ടിലെ
മുത്ത പിള്ളയും തടിയൻ പിള്ളയും ആണ് ചർച്ചിന്റെ ചാരിറ്റി കോർഡിനേറ്റർ ആയി ഇരുന്നിട്ടുള്ളത്.
എന്നാൽ ചരിത്രത്തിനു വിപരീതമായി മറ്റുചിലർ ബോർഡിൽ വന്നപ്പോൾ മാസ വരവു ചിലവ് കണക്ക് കൃത്യമായി തരണമെന്ന് മൂന്തിയ സഭയുടെ ഛത്തീസ്‌ഗഡ്‌ കോർഡിനേറ്റർ ആയ ചാക്കോ തോമസിനോട് ആവശ്യപ്പെട്ടപ്പോൾ മറുപടി ” എന്നെ ഊഞ്ഞാലിൽ ആട്ടിയില്ലങ്കിൽ ഞാൻ മുറ്റത്ത് തൂറിവെക്കും എന്ന് പണ്ട് ഒരു കുട്ടി പറഞ്ഞപോലെ ” ഞാൻ ഈ സ്ഥാനത്തുനിന്നും രാജി വെയ്ക്കുകയാണ് ” എന്നായിരുന്നു. എന്നുപറഞ്ഞാൽ ഇവനൊന്നും ഒരുകണക്കും ഇല്ല എന്നുതന്നെ. മഹാ തട്ടിപ്പുകാർ, ഗുണ്ടകൾ, നീചന്മാർ. ഇവരും ഹിന്ദു തീവ്രവാദികളായ ബെജ്രംഗദളും തമ്മിൽ എന്താണ് വ്യത്യാസം? കുരുവിള വിളിച്ചിട്ടാണ് പോയതെന്ന വാദമാണ് ഈ നീചന്മാർക്ക് ഉള്ളതെങ്കിൽ ആരാധന നിർത്തിക്കാൻ പോയ കുരുവിളയുടെ ഗുണ്ടകളായി അല്ലേ ഇവന്മാർ പോയത് ? എന്ത് നീതിയാണ് നിനക്കൊക്കെ പുലമ്പാൻ ഉള്ളത് ?

റായ്പൂറിൽ ചാരോദാ എന്ന സ്ഥലത്ത് IFGM എന്ന പേരിലുള്ള ഒരു സഭയിൽ നിന്നും രണ്ടു കുടുംബത്തെ അടർത്തിമാറ്റി ചാക്കോ തോമസ് ഒരു ചവ തുടങ്ങി, ഹൂസ്റ്റൺ സഭയുടെ ഛത്തീസ്‌ഗഡ്‌ കോഡിനേറ്റർ എന്ന ഒറ്റ കാരണത്താൽ ഈ സഭയും കളഞ്ഞിട്ട് അംബികാപൂറിലേക്ക് താമസം മാറ്റി. അവിടെ ഭാര്യക്ക് ജോലിയും കിട്ടി, ഇയാൾ ഹൂസ്റ്റൺ സഭയുടെ പൈസയും വാങ്ങി സുഖമായി കഴിയുന്നു.

ക്ഷമയും സൗഹൃദവും ക്രിസ്തുവിന്റെ മനോഭാവവും പുലർത്തി എല്ലാവരെയും ഒരുമിപ്പിക്കേണ്ട ഇടയന്മാരുടെ വേഷം ധരിച്ചവർ ഇത്രയും തരംതാണുപോയത് എന്തുകൊണ്ട്…?
ഇങ്ങനെ പോയാൽ മലയാളി പെന്തക്കോസ്തു കാരെ തിരഞ്ഞുപിടിച്ച് തല്ലുന്നത് അവിടെയുള്ള വടക്കേ ഇന്ത്യൻ ക്രിസ്ത്യൻസ് ആയിരിക്കുമെന്നതാണ് ഇനിയും കാണാൻ പോകുന്നത്. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ സാമ്പത്തിക സഹായം നൽകുന്ന സഭകൾ ശക്തമായ നടപടി എടുക്കേണ്ടതാണ്. പാവം വിശ്വാസികൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം അയച്ചുകൊടുക്കുന്ന സഭകളും ഉത്തരവാദിത്തപ്പെട്ടവരും ഇവരുടെ അധോലോക ഗുണ്ടായിസത്തിനു വളം വെച്ച് കൊടുത്തു. അന്നു സൂചി കൊണ്ടു എടുക്കേണ്ടത് ഇന്ന് തൂമ്പാ കൊണ്ടെടുക്കേണ്ട അവസ്ഥയായി.

ഈ സുഖിയന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു ദൈവജനത്തിന്റെ മനം ഏറ്റവും മടുത്തിരിക്കുന്നു.

വടക്കേ ഇന്ത്യയോടുള്ള ആത്മഭാരത്തിന്റെ പേരിൽ. പ്രവാസികളെ പിഴിഞ്ഞു പണക്കാരായ ഈ കാട്ടുകള്ളന്മാർ മേലനങ്ങാതെ കിട്ടുന്നത് വാരിവലിച്ചു വിഴുങ്ങി അസ്ഥികളിൽ കൊഴുപ്പ് അടിയുമ്പോൾ ദൈവഭയവും ദൈവസ്നേഹവും നഷ്ടപ്പെടുന്നു. പിന്നെ ദൈവവിളി ഉണ്ടായി കഷ്ടപ്പെട്ടു വടക്കേന്ത്യയിൽ ദൈവവേല ചെയ്യുന്ന പാവപ്പെട്ടവന്റെ നെഞ്ചത്തുകേറി ഗുണ്ടായിസം കാട്ടുന്നു. ഇങ്ങനെയുള്ളവരെ നിലക്ക് നിർത്താൻ വിദേശസഭകൾ ശ്രമിച്ചില്ലങ്കിൽ ലോക്കൽ സ്ഥലവാസികൾ കയറി മേയുന്ന കാലം ആസന്നമായിരിക്കുന്നു.

വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ ദുഷ്‌പ്രവൃത്തിക്കാരോടുകൂടെ എണ്ണുന്നെങ്കിൽ, ഇവരെ ചേർത്തുനിർത്തി ശമ്പളം കൊടുത്തു സഹായിക്കുന്ന ദൈവസഭ ഏതാണ് ? ദൈവത്തിന്റെ സഭയാണോ അത് ?
ദൈവമക്കളേ,നിങ്ങൾ ഉറക്കം പോലും ഇല്ലാതെ ഒന്നും രണ്ടും ജോലി ചെയ്തു ദൈവവേലയെ സ്നേഹിച്ചു കൊടുക്കുന്ന പണം ( അതോ നിങ്ങൾ നിങ്ങളുടെ പറമ്പിൽ ഉള്ള മരം കുലുക്കി പെറുക്കി എടുക്കുന്നതാണോ ? ) നിങ്ങളുടെ അധ്വാനഫലം ദൈവവേലയെ അലക്ഷ്യമായി കാണുകയും ദൈവസഭയെ സമൂഹത്തിൽ അപമാന വിഷയമാക്കുകയും ചെയ്യുന്ന ഈ ദുഷ്ടന്മാരുടെ കൈവശം എത്തിക്കണോ എന്നു മനസിരുത്തി ചിന്തിക്കൂ…..
( ഏതു ഭോഷ്‌കും ഒരു ഉളിപ്പും ഇല്ലാതെ പറയാൻ കഴിവുള്ള ചാക്കനും, ബിൻജോയും ന്യായീകരണവുമായി വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ഉടൻ എത്തുന്നതാണ്. ഇവരുടെ തലതൊട്ടപ്പൻ ലുധിയാന കള്ളൻ കോശിയും കൂട്ടിന് കാണും. )

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.