ഐപിസി വിശ്വാസികൾ വീണ്ടും വഞ്ചിക്കപ്പെടുന്നു

ഐപിസി വിശ്വാസികൾ വീണ്ടും വഞ്ചിക്കപ്പെടുന്നു
September 03 22:36 2022 Print This Article

ഐപിസി ആസ്ഥാനത്തെ അന്തപുരത്തിലെ അണിയറകളികൾ വീണ്ടും ചോർന്നു. മുഴുവൻ ഐപിസി വിശ്വാസി സമൂഹത്തെയും വഞ്ചിക്കുന്ന കൗശലം igo മുതലാളി ബംഗ്ലാവിൽ ഒരുക്കി 24 മണിക്കൂർ കഴിയും മുൻപ് വാർത്ത ചോർന്നു. (ഈ വാർത്ത ചോർന്നത് ജനറൽ പ്രസിഡന്റിന്റെ വിശ്വസ്തനായ ഹൃദയസൂക്ഷിപ്പുകാരന്റെ വായിൽനിന്നും തന്നെ ആയതുകൊണ്ട് ഈ വാർത്തയിൽ ഒട്ടും പതിരില്ല).

“നവംബറിൽ നടക്കേണ്ട ജനറൽ ഇലക്ഷൻ, ( ഈ വർഷം ജനറൽ ഇലക്ഷൻ നടത്തും എന്നാണ് ജനറൽ ബോഡിക്ക് പ്രസിഡന്റ് ഒന്നാം തീയതി വാക്ക് കൊടുത്തത് ) 2023 കൺവൻഷനു ശേഷം തീരുമാനിക്കാം എന്ന് തരികിട തമ്പുരാൻ “2023 നവംമ്പറിലേക്ക് ഇലക്ഷൻ നീട്ടുക എന്നതാണ് ബംഗ്ലാവ് ഗുണ്ടാ നീക്കം.

നിയമപ്രകാരം വരുന്ന നവംബറിൽ നടക്കേണ്ട ജനറൽ ഇലക്ഷൻ നടത്താതെ വത്സന്റെ ഏകാധിപത്യം തുടർന്ന് കൊണ്ടുപോകാനാണ് വത്സന്റെ പദ്ധതി. ഇതിനായിട്ടാണ് അടുത്ത ആറാം തീയതി നടക്കുന്ന ജനറൽ കൗൺസിലിലും ഇലക്ഷൻ സംബന്ധിച്ച യാതൊരു വിഷയവും അജണ്ടയിൽ ഉൾപ്പെടുത്താഞ്ഞത്. തിരക്കിട്ടു ഇലക്ഷൻ കാര്യങ്ങൾ ചെയ്യുന്നത് യോഗ്യമല്ലെന്നും, ഇപ്പോൾ നോട്ടീസ് ഇട്ട് ഈ വർഷം ഇലക്ഷൻ നടത്തുന്നത്, ജനറൽ കൺവൻഷനെ ബാധിക്കും എന്ന ന്യായീകരണം ആണ് പുറത്തു വിടാൻ പോകുന്നത്.

ഇതേ വത്സനും കൂട്ടാളികളും നടപടി ക്രമങ്ങൾ പാലിക്കാതെ ജനറൽ ബോഡി വിളിച്ചു കൂട്ടിയപ്പോൾ മേല്പറഞ്ഞ ന്യായീകരണം മറന്നിരിക്കുക ആയിരുന്നു. ജനറൽ ബോഡിയിൽ വത്സന്റെ വ്യാജങ്ങളെ പ്രതിനിധി സമൂഹം നഖശിഖാന്തം എതിർത്തതോടെ ആണ് കൺവൻഷന്റെ പേര് പറഞ്ഞു ഇലക്ഷൻ നടത്താതെ ഒരു വർഷം കൂടി ഭരണത്തിൽ തുടർന്നു 2023 നവംബറോടെ ഇലക്ഷൻ നടത്താൻ ഉൾക്കളികൾ നടത്താനുള്ള തന്ത്രമാണ് പ്രസിഡന്റ് മെനയുന്നത്.

അടുത്ത ചില വർഷങ്ങൾ കൂടി വത്സന് ഭരണത്തിൽ തുടർന്നേ മതിയാകൂ. ഇല്ലങ്കിൽ കോടികളുടെ നഷ്ടം igo യ്ക്ക് സംഭവിക്കും. ഐപിസി യുടെ FCRA ഇല്ലാതിരുന്ന കഴിഞ്ഞ മൂന്നു കൊല്ലം കൊണ്ട് ഐപിസി ജനറൽ പ്രസിഡന്റ് തന്റെ സ്വന്തം ചർച്ചിലൂടെ എബ്രഹാം ഫൗണ്ടേഷൻ FCRA വഴി ഇന്ത്യയിൽ എത്തിച്ച പണത്തിനു കയ്യും കണക്കുമില്ല. ഇതൊക്കെ പിടിച്ചു നിർത്തണമെങ്കിൽ തനിക്കു ഐപിസിയിൽ ഒരു സർവ്വാധികാരി ആയി മാറി തന്നെ ചോദ്യം ചെയ്യുന്ന ഏവരെയും പുറത്താക്കാൻ കഴിയണം. അതിനു തട്ടികൂട്ടിയ ജനറൽ ബോഡി വത്സൻ കരുതിയ പോലെ ഫലം കണ്ടില്ല.

ഇനിയും സംഭവിക്കാൻ പോകുന്നത്, ജനറൽ ബോഡിയിൽ എതിർക്കപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളിച്ചു തന്നെ ഒരു ഭരണഘടന കൊണ്ടുവരിക എന്നതും തനിക്ക് എതിർ നിൽക്കുന്ന ഏവരെയും ഇല്ലായ്മ ചെയ്യുക എന്നതുമാണ്. അതിനു നവംബറിൽ ഇലക്ഷൻ നടന്നു കൂടാ, വ്യാജ ഫൌണ്ടേഷൻ തറവാടിന്റെ മുഴുവൻ വിഷവും പുറത്തെടുത്തു ഐപിസി വിശ്വാസി സമൂഹത്തെ അക്ഷരാർത്ഥത്തിൽ അടിമകൾ ആക്കുക എന്നതാണ് ഇനി ഐപിസി കാണാനിരിക്കുന്ന വത്സനിസം.

ഇനി ഐപിസിക്ക് മോചനം ഉണ്ടാകേണമെങ്കിൽ എത്രയും വേഗം വിശ്വാസികൾ പൊതുവിൽ പ്രതികരിച്ചു ഇലക്ഷൻ നടത്തുകയും വത്സൻ എന്ന സാത്താന്യ നുകത്തെ ഐപിസി യിൽ നിന്ന് പുറത്താക്കുകയും ചെയ്യണം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.