ഹൂസ്റ്റൺ പട്ടണത്തിലെ മലയാളികളുടെ ഇടയിൽ പ്രസിദ്ധരും പ്രമുഖരായവരും,ജഡ്ജായി സേവനമനുഷ്ഠിക്കുന്ന (സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള എല്ലാ അതിക്രമങ്ങളും, ആഭാസത്തരങ്ങളും ശക്തമായി എതിർക്കുകയും അതിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന, മലയാളികളുടെ ഹൃദയം കവർന്ന ), വ്യക്തിയും, സിറ്റിയിലെ പല സീറ്റുകളിൽ ഉള്ള കൗൺസിൽമാൻമാരും, അടുത്തുവരുന്ന ഇലക്ഷനിൽ മത്സരിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ വ്യക്തികളെയും, പട്ടണത്തിലെ മാന്യരും യോഗ്യരുമായ പല പാസ്റ്റർമാർ മാത്രമല്ല, യോഗ്യരായി ജീവിക്കുന്ന പല വിശിഷ്ടാതിഥികളേയും വിളിച്ചുവരുത്തി കൊടും ക്രിമിനലുകൾക്ക് ഒപ്പമിരുത്തിയതിൽ പലരുടെയും ശക്തമായ വിയോജിപ്പ് ഉയർന്നുകഴിഞ്ഞു… മാന്യത ഏത് മാന്യത ഇല്ലായ്മ ഏത്, യോഗ്യത ഏത് യോഗ്യത ഇല്ലായ്മ ഏത്, സഭ്യത ഏത്, ധാർമികത ഏത്, ഇതൊന്നും തിരിച്ചറിയാത്ത പാസ്റ്റർ ആണോ ബാക്കിയുള്ളവരെ ബൈബിൾ കോളേജിൽ നിന്ന് പഠിപ്പിച്ചു പാസാക്കി പുറത്തേക്ക് വിടുന്നത് എന്ന് പൊതുജനം ചോദിച്ചു മൂക്കത്ത് വിരൽ വെക്കുന്നു.
ഈ വേദിയിലാണ് ഏഷ്യാ തിയോളജിക്കൽ അസോസിയേഷന്റെ അസിസ്റ്റന്റ് റീജിണൽ സെക്രട്ടറിയായ പോൾ കൊർന്നല്ലിയോസിനെ കോളേജ് മൊയലാളി എയർ ജാക്കി വെച്ചു പൊക്കി കേറ്റിയത്. ( മൊയലാളി കൊടുക്കുന്ന ഡിഗ്രിക്ക് പിൻവാതിലിലൂടെ ATA അംഗീകാരം അടിച്ചെടുക്കാനാണെന്നു പൊതുജന സംസാരം )
സമുഹത്തിൽ വിലയും മാന്യതയും ഉന്നത നിലവാരവും പുലർത്തുന്ന വ്യക്തികൾ പങ്കെടുത്ത ചടങ്ങിലാണ് മലയാളി പെന്തക്കോസ്തു പോക്സോ പീഡകരായ വിൽഫൂവിനെയും ട്രോയിയേയും ക്ഷണിച്ചുവരുത്തിയത്.
സംഗീത വിദ്ധ്വാൻ ആസാഫ് (ട്രോയി ) ആറു കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ഫിലഡൽഫിയാ സ്റ്റേറ്റ് എടുത്ത കേസിൽ പ്രതിയാണ്. മറ്റൊരുത്തനായ വിൽഫൂ ( വിൽമോൻ ) ചൈൽഡ് മോളസ്റ്റർ ആയി ഹൂസ്റ്റണിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയാണ്. രണ്ടുപേരും സ്റ്റേറ്റ് പോലീസിന്റെ മോണിറ്ററിംഗ് സംവിധാനത്തിൽ ഇപ്പോഴും ജീവിക്കുന്നവരും നിലവിൽ കേസ് ഉള്ളവരുമാണ്.
സമൂഹത്തിൽ വിലയും മാന്യരും യോഗ്യരും ആയി ജീവിക്കുന്ന കുറച്ചുപേരെ വിളിച്ചുവരുത്തുകയും അവരോടൊപ്പം തന്നെ ഈ ആഭാസന്മാരെയും വിളിച്ചുവരുത്തി കൂട്ടത്തിൽ ഇരുത്തുക വഴി മാന്യരെ അപമാനിക്കുകയല്ലേ ചെയ്തത് ?. അവർ മാന്യരായതുകൊണ്ട് ചടങ്ങുകഴിഞ്ഞു മൗനമായി തിരിച്ചുപോയി. കുറച്ചുപേരുടെ ചിരകാല അഭിലാഷമായ ബൈബിൾ പഠനത്തിന്റെ അവാർഡ് ദാന ചടങ്ങിൽ ഇതുപോലെയുള്ള കുറ്റകൃത്യങ്ങൾ നടത്തിയവരെ ക്ഷണിച്ചുവരുത്തുക മൂലം അപമാനിക്കപ്പെട്ടത് ക്ഷണിച്ചുവരുത്തപ്പെട്ട വിശിഷ്ടാതിഥികളും വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ആണ് എന്നതിൽ യാതൊരു തർക്കവും ഇല്ല. “മുല്ല പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം ” എന്ന പഴഞ്ചൊല്ലുപോലെ സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരുടെ ഇടയിൽ ആഭാസന്മാരെയും പോസ്കോ കേസ് പ്രതികളേയും ഇരുത്തിയാൽ അവരും മാന്യന്മാരായി ധരിക്കപ്പെടും എന്നു ഹൂസ്റ്റണിലെ റവ- ഡോ കരുതിയെങ്കിൽ താങ്കൾക്ക് തെറ്റി. അങ്ങനെ ലജ്ജയായതിൽ അവർക്ക് മാനം തോന്നുന്നു എന്ന് തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നത് ഹൂസ്റ്റൺ പട്ടണത്തിലെ പ്രധാന റവ.ഡോക്ടർ. പാസ്റ്ററിനാൽ നിവൃത്തിയായി….
ദൈവം ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ട ബുദ്ധിയിലും അവമാനരാഗങ്ങളിലും ഏല്പിക്കപ്പെട്ടവരുടെ തോളിൽ കൈയ്യിട്ടു നടക്കുന്ന ഈ റവ. ഡോ യും ഏതു തരത്തിലുള്ളവനെന്ന് നിങ്ങൾ വിലയിരുത്തുക.
“Show me your friends and I will tell you who you are.” ഒരു സത്യം പറയാതെ വയ്യ. പന്നി ഡോക്‌ടറേറ്റ് എടുത്താലും കുളിപ്പിച്ചു സൂട്ടും ടൈയ്യും കെട്ടി നടത്തിയാലും ചളി കണ്ടാൽ സെപ്റ്റിക്ക് ടാങ്കിൽ ചാടിയിരിക്കും. കാരണം അതിന്റെ ജന്മ സ്വഭാവം ആർക്കും മാറ്റാൻ കഴിയില്ല.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.