ചരിത്രത്തിൽ ആദ്യമായി വെറും ഒരു മൂഢൻ ഐപിസിയുടെ ( ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ ) ജനറൽ ട്രഷറാർ ആയി. വർഷങ്ങളായി കോളേജ് അഡ്മിഷനും തട്ടിപ്പും വെട്ടിപ്പുമായി നാട്ടുകാരെയും ചർച്ചക്കാരെയും പറ്റിച്ചും ചതിച്ചും ലക്ഷങ്ങൾ തട്ടിയ തട്ടിപ്പുകാരൻ സഭയുടെ നേതൃത്വത്തിൽ വന്നാൽ തട്ടിപ്പുമാറുമോ ? കഴിഞ്ഞവർഷം നടന്ന ജനറൽ കൺവൻഷനിൽ ഫുഡ് കൊടുത്ത വഴി മൂഢനും, രാമൽക്കൻമേടും കള്ള രസീത് ഉണ്ടാക്കി കുറഞ്ഞത് 10 ലക്ഷം രൂപയോളമാണ് അടിച്ചുമാറ്റിയത്. ഇപ്പോൾ ഇതാ’വിനാശ കാലേ വിപരീത ബുദ്ധി ‘ എന്നു പഴമക്കാർ പറയും പോലെ കേസും കോടതിയുമായി പുലിവാൽ പിടിച്ചിരിക്കുന്നു.
ഐപിസി കേരളാ സ്റ്റേറ്റ് പ്രെസ്ബിറ്ററിയുടെ കീഴിൽ ഉള്ള സുവിശേഷകനും വായ് പോയ കോടാലിയുമായ മാത്തുക്കുട്ടി മത്തായി പത്തനാപുരം ജനറൽ എക്സിക്യൂട്ടീവിന് എതിരെ ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ സംസാരിച്ചതിന് ജനറൽ നേരിട്ടു നടപടി എടുത്തു. അതും ഒരു ലോക്കൽ അംഗത്തിനെതിരെ ജനറൽ നേരിട്ടു ഇടപെടുന്നു. അത്രയ്ക്കും തരം താണു ജനറൽ എക്സിക്യൂട്ടീവുകൾ. മാത്തുക്കുട്ടി മത്തായി പത്തനാപുരത്തിനെതിരെ ജനറൽ എടുത്ത നടപടി പ്രിന്റ് ചെയ്ത് രജിസ്റ്റേർഡ് പോസ്റ്റിൽ ( കാലം ഇതുവരെ ഇതാണ് അയച്ചുകൊടുക്കേണ്ടതിന് പകരം തന്റെ ഗുണ്ടായിസം കാട്ടാൻ ജനറൽ ട്രഷറാർ സണ്ണി മൂള – മൂഢൻ ഒരു ഓഫീസ് സ്റ്റാഫിനേയും മറ്റൊരു ഗുണ്ടയെയും കൂട്ടി തന്റെ കാറിൽ മാത്തുക്കുട്ടി പത്തനാപുരത്തിന്റെ വീട്ടിൽ ചെല്ലുന്നു. ശേഷം അവിടെ നടന്നത് പോലീസ് FIR ൽ വ്യക്തമായി വായിക്കാം.
മജിസ്‌ട്രേറ്റ് നേരിട്ടാണ് കേസ് എടുത്തിരിക്കുന്നത്. നാലു പ്രതികൾ. ഒന്നാം പ്രതി : യോഹന്നാൻ കുന്നൂട്ടി രണ്ടാം പ്രതി: ജസ്റ്റിൻ മൂന്നാം പ്രതി : ജനറൽ പ്രസിഡന്റ് നാലാം പ്രതി : ജനറൽ ട്രഷറാർ സണ്ണി മുളമൂട്ടിൽ ഇന്ത്യൻ പീനൽകോഡ് (IPC 1860 നിയമപ്രകാരം 294 b , 341 , 324 , 354, 452 , 506 , 34 എന്നീ വകുപ്പുകളിലാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്. IPC 294 b, അശ്‌ളീല പദങ്ങൾ, ( പൊതുസ്ഥലത്തു തെറിവിളി ) 3 മാസം തടവ്. IPC 341, അന്യായമായി വഴിതടയൽ IPC 324 , മരകായുധവുമായി ഉപദ്രവിക്കാൻ ചെന്നത്. IPC 354 , സ്ത്രീ പീഢനം IPC 452 , ഭവന ഭേദനം, IPC 506 , കൊല്ലുമെന്ന് ഭീഷണി IPC 34 , ഒന്നിലധികം ആളുകൾ ചേർന്നുള്ള ആക്രമണം. ചുരുക്കി പറഞ്ഞാൽ ഒന്നിലധികം ആൾക്കാരുമായി മാത്തുക്കുട്ടിയുടെ വീട്ടിൽ മരകായുധങ്ങളുമായി അതിക്രമിച്ചു കയറി സ്ത്രീയെ പീഢിപ്പിച്ചു. ഇന്ത്യാ പെന്തക്കോസ്തു സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ജനറൽ എക്സിക്യൂട്ടിവിനെതിരെ ഇങ്ങനെയൊരു കേസ്.
ഇതിലെ പ്രധാന വിഷയം ഇങ്ങനെയൊരു കത്ത് ആരുടേയും വീട്ടിൽ കൊണ്ടുക്കൊടുക്കുവാൻ ജനറൽ സെക്രട്ടറി ആരേയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ജനറൽ സെക്രട്ടറി പറയുന്നു. അപ്പോൾ ട്രഷറാർ മൂഢൻ ഗുണ്ടകളേയും കൂട്ടി സ്വയം പോയതാണെന്നു സാരം. ഇവനെയൊക്കെ വോട്ട് ചെയ്ത് കയറ്റിയ വിശ്വാസികളെ പറഞ്ഞാൽ മതി. ഇന്ത്യൻ പെന്തക്കോസ്തു സഭ നാറാവുന്നിടത്തോളം നാറി. നേതൃത്വം മാറിയാൽ പ്രസ്ഥാനത്തിന് ഒരു മാറ്റം വരും എന്നുകരുതി നേതൃത്വത്തെ മാറ്റിയപ്പോൾ ” കാതുകുത്തിയവനെ മാറ്റി കടുക്കനിട്ടവനെ കയറ്റി ‘ എന്നുമാത്രം. ” മച്ചി പശുവിനെ തൊഴുത്തുമാറ്റിക്കെട്ടിയാൽ ചന ഏൽക്കുമോ ? “ എല്ലാ അവന്മാരും കള്ളന്മാർ ആണന്നു തെളിഞ്ഞു. ഐപിസി ഒരിക്കലും നന്നാവില്ല.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.