കേരളത്തിലെ പ്രശസ്തമായ ലവ് ജിഹാദ്…!

കേരളത്തിലെ പ്രശസ്തമായ ലവ് ജിഹാദ്…!
May 01 09:48 2023 Print This Article

മെയ് 30 ആകുമ്പോൾ മാധവിക്കുട്ടി എന്ന മലയാളത്തിന്റെ സ്വന്തം എഴുത്തുകാരി കാലത്തിന്റെ യവനിക വലിച്ചിട്ട് കടന്നു പോയിട്ട് 14 വർഷം…

ഈ കുറിപ്പ് അനശ്വര കലാകാരിക്ക് അർപ്പിക്കുന്ന ആദരാഞ്ജലികൾക്കപ്പുറത്ത്, ഒരു ചെന്നായാൽ വളരെ നാളുകൾ പിന്നാലെ നടന്ന് തന്റെ ഇരയെ കുടുക്കിലാക്കി കടിച്ചുകീറിയിട്ട് നിർവികാരനായി ഓടിപ്പോയതിന്റെ ഓർമ്മകൾ ഭൂമി മലയാളം നിർവികാരതയോടെ തള്ളിവിടുമ്പോൾ, വർഷങ്ങൾക്കിപ്പുറത്ത് ആയിരക്കണക്കിന് സഹോദരിമാർ ഇതേ ചെന്നായ്ക്കളാൽ കുടുക്കിൽ ആക്കി പിച്ചിച്ചീന്തപ്പെടുന്നു എന്നൊരു ഓർമ്മപ്പെടുത്തൽ കൂടെയാണ്…!

ഭാഗം 1

പ്രിയപ്പെട്ടവരുടെ ആമിയും,ഭൂമി മലയാളത്തിന്റെ മാധവിക്കുട്ടിയും ഇംഗ്ലീഷ് സാഹിത്യത്തിന്റെ കമലാ ദാസും കപടതകളുടെ പുറം പൂച്ചിൽ അഭിരമിക്കുന്ന സംസ്കാര സാമൂഹിക പത്മവ്യുഹത്തിൽ സ്വയം നഷ്ടപ്പെട്ടുപോയ കമലാസുരയ്യയും ഒരു ശരീരത്തിൽ കുടികൊണ്ട വ്യത്യസ്ത അനുഭവങ്ങൾ ആയിരുന്നു എന്ന് പറയാതെ വയ്യ.
നാലപ്പാട് നാരായണ മേനോന്റെയും ബാലാമണിയമ്മയുടെയും നാലപ്പാട്ടെ നടുമുറ്റത്തെ അക്ഷര കളരികളിൽ ജന്മനാ സിദ്ധിച്ച മെയ് വഴക്കത്തിനൊപ്പം തന്റെ തുറന്നെഴുത്തിന്റെ അസാധാരണമായ ധൈര്യത്തിൽ തന്റേതായ ഒരു വഴിത്താര വെട്ടി തുറക്കുവാൻ അവർക്ക് സാധിച്ചു.
പുരുഷമേധാവിത്വം കയ്യാളുന്ന സാഹിത്യ തറവാടിനു മുന്നിൽ പെണ്ണ് എഴുത്തിന്റെ സത്യസന്ധമായ വരികൾ കോർത്തെടുത്ത മുത്തുമാലയും അണിഞ്ഞ് ആരെയും കൂസാതെ, കൃഷ്ണനെയും നിഷ്കളങ്കതയെയും മനസ്സിൽ പ്രണയിച്ചു കൊണ്ട് മലയാളം മറച്ചുവെക്കാൻ ആഗ്രഹിച്ച വാക്കുകൾ വാരിയെറിഞ്ഞു കൊണ്ട് ധീരതയുടെ പടവാൾ ഉയർത്തി ശക്തമായി നിലയുറപ്പിച്ചു.

മലയാളിയുടെ കപട സദാചാര വേലിക്കെട്ടുകൾ തകർത്തുകൊണ്ട് തന്റെ മാനസ കാമുകനുമായി സംവാദിച്ചും രമിച്ചും കഥകൾപറഞ്ഞും ഇണങ്ങിയും പിണങ്ങിയും ഒക്കെ അവർ മലയാള സാഹിത്യത്തിലേക്ക് തീപ്പന്തങ്ങൾ വാരിയെറിഞ്ഞു.

“എന്റെ വലിയ മുലകളെ പ്രശംസിക്കാൻ എന്നും ഏതെങ്കിലും വിഡ്ഢികൾ ഉണ്ടായിരുന്നു. എന്റെ ഭർത്താവ് അവ ആദ്യമായി കണ്ടപ്പോൾ പകച്ച് ശബ്ദിക്കാൻ ആവാതെ നിന്നു” എന്നൊക്കെ അവർ എഴുതിയപ്പോൾ ലൈംഗിക ദാരിദ്ര്യം പിടിച്ച് ഗതികേടിൽ ആയ മലയാളം ചക്കക്കൂട്ടാൻ കണ്ടു ഗ്രഹണിപിടിച്ച പിള്ളേരെപ്പോലെ ആക്രാന്തവിവശരായി..

താക്കോൽ ദ്വാരത്തിലൂടെ മറ്റുള്ളവരുടെ സ്വകാര്യതകൾ ഒളിഞ്ഞു നോക്കുന്ന മലയാളിയുടെ ഹിപ്പോക്രറ്റിക് മനസ്സിന് മുന്നിൽ വാതിൽ പാളികൾ മലർക്കെ തുറന്നിട്ട് അവർ ഇക്കിളിപ്പെടുത്തുന്ന വാക്കുകളുടെ വേലിയേറ്റം കൊണ്ട് വായനക്കാരെ വരിഞ്ഞ് മുറുക്കി.

അവർ തുടർന്നു..”Composition “എന്ന
ഇംഗ്ലീഷ് കവിതയിൽ ഇങ്ങനെ എഴുതി.

“Husband and wives, here is my advice to you,
Obey each other’s crazy commands,
Ignore the sane,Turn your home into merry dog – house,marriage meant to be all this anyway,
Arranged in most humorous heaven.

കാമവും രതിയും സ്ത്രീ ഉച്ചരിക്കേണ്ട വാക്കുകൾ അല്ല എന്നും, ഉച്ചരിക്കേണ്ടി വന്നാൽ അരികും പിടിയും എല്ലാം വെട്ടിയൊതുക്കി മാത്രം സംസാരിക്കേണ്ടിയ ഇടത്തേക്കാണ്, ആസക്തികളുടെ തൃഷ്ണയുടെ, ആത്മാവിന്റെ ആഗ്രഹങ്ങളുടെ കൊടിയേറ്റങ്ങളെ പറ്റി, മാംസള വികാരങ്ങളുടെ ഉത്സവങ്ങളെപ്പറ്റി പറഞ്ഞുകൊണ്ട് കടന്നുവരുന്നത്.

ഒറ്റപ്പെടലും വിരഹവും സ്നേഹവും ദുഃഖവും കാമവും പ്രേമവും രതിയും വിടവാങ്ങലും ഏകാന്തതയും മാതൃത്വവും എല്ലാം അവർ വാക്കുകളിലൂടെ വരികളിലൂടെ കോറിയിട്ടു. തന്റെ മാനസ കാമുകനായ കൃഷ്ണനുമായി നിരന്തരം സല്ലപിച്ചും, പ്രണയിച്ചും സ്നേഹ പരവശയായി അവർ മലയാളിയുടെ കുടുംബ സദസ്സിലേക്ക് കടന്നുവന്നു. അതെ അവർ പറഞ്ഞതെല്ലാം സ്നേഹത്തെപ്പറ്റിയായിരുന്നു. ഈ ജീവിതം ഒരു ആഘോഷം ആക്കുന്നതിനെ പറ്റിയായിരുന്നു. അങ്ങനെ മലയാളത്തിന്റെ മാധവിക്കുട്ടിയായി നമ്മുടെ ഗൃഹാതുരതകളിലേക്ക് നമ്മുടെയൊക്കെ മനസ്സിന്റെ കോണിൽ അവർ സ്ഥിരപ്രതിഷ്ഠ നേടി.

ഭാഗം 2
മാധവിക്കുട്ടിയെ വൈധവ്യം തേടിയെത്തുന്നത് 1992 ൽ. അപ്പോഴേക്കും മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ഇംഗ്ലീഷിലും മലയാളത്തിലും തന്റേതായ അസ്ഥിത്വം തെളിയിച്ചുകൊണ്ട് വായനക്കാരുടെ ഉള്ളിൽ സ്ഥിരപ്രതിഷ്ഠ നേടിയിരുന്നു. വൈധവ്യം അവരെ മറ്റൊരു ലോകത്തേക്ക് കൊണ്ടെത്തിച്ചു.
സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിൽ ഉള്ളവരിൽ പലരും അവരെ പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ഒരിക്കൽ അവർ ഇലക്ഷനുപോലും നിൽക്കുവാനുള്ള സാഹചര്യവും ഉണ്ടായി.
അങ്ങനെ പരിചയപ്പെട്ടതിൽ ഒരുവൻ മുസ്ലിം ലീഗ് എംപി അബ്ദുസാമദ് സമദാനി ആയിരുന്നു. കേവലം പരിചയപ്പെടലിൽ നിന്ന് സൗഹൃദത്തിലേക്ക് അത് വഴിമാറുകയും, അദ്ദേഹത്തിന്റെ പതിനായിരങ്ങളെ, മനോഹരമായ പ്രഭാഷണങ്ങളും ഉറുദു ഹിന്ദി ഭാഷകളിലുള്ള സാഹിത്യ പരിജ്ഞാനവും മാധവിക്കുട്ടിയെ വല്ലാതെ ആകർഷിച്ചു.
ആ പരിചയം ആഴമായ സൗഹൃദത്തിലേക്ക് വഴുതിവീണു..
പ്രണയം തുളുമ്പുന്ന അനേകം മനോഹര ഉറുദു കവിതകൾ അദ്ദേഹം ചൊല്ലിക്കൊടുത്തു… തന്റെ മകനോളം മാത്രമേ പ്രായമുള്ളൂ എങ്കിലും ഹൃദ്യമായി മറ്റൊരു ലോകത്തേക്ക് അവർ എത്തപ്പെട്ടു. മധുരമായി സംസാരിച്ച് കാവ്യങ്ങളും കഥകളും കവിതകളും ഒക്കെ പ്രണയത്തിന്റെയും അഗാധമായ സ്നേഹ സുരഭിലമായ അനുരാഗ കിരണങ്ങൾ ഒളിവീശുന്ന മറ്റൊരു ലോകത്തേക്ക് അവർ അറിയാതെ കടന്നുകൂടി. സ്നേഹത്തിനു വേണ്ടി കൊതിച്ച, ദാഹിച്ച, ജീവിതം മുഴുവൻ കൃഷ്ണനെ തന്റെ കള്ള കാമുകനായി മനസ്സിൽ കൊണ്ടുനടന്ന് നിഷ്കളങ്കമായ സ്നേഹവും അനുരാഗവും മനസ്സിനെയും ശരീരത്തെയും കടത്തി മറ്റൊരുതലത്തിലേക്ക് മലയാളിയുടെ ആസ്വാദനത്തെ എത്തിച്ച നിഷ്കളങ്കയായ എഴുത്തുകാരി, പതിയെ പതിയെ ആട്ടിൻതോലണിഞ്ഞ ഒരു ചെന്നായയുടെ കെണിയിലേക്ക്, നിഷ്കളങ്കമായ സ്നേഹം ആഗ്രഹിച്ചുകൊണ്ട്, നിർമലമായ അനുരാഗം ആസ്വദിച്ചുകൊണ്ട് പ്രണയാർദ്രയായ ഒരു കാമുകിയായി സ്വയം അവർ മാറി. എന്നാൽ ഒരു ചതുരംഗ കളി പോലെ അബ്ദുസമദ് സമദാനി എന്ന നീചന്റെ വിഷം പുരട്ടിയ മതത്തിന്റെയും കാമത്തിന്റെയും അമ്പുകൾ അവരറിയാതെ, ആ സ്നേഹത്തിന്റെ നിഷ്കളങ്കത്വത്തിന്റെ, നമ്മുടെ ശരീരത്തെ നമ്മൾ തന്നെ ഒന്ന് സ്നേഹിക്കുവാൻ പഠിക്കണമെന്ന് പഠിപ്പിച്ച മലയാളത്തിന്റെ മാധവിക്കുട്ടി ഹൃദയത്തിൽ അറിയാതെ ഏറ്റുവാങ്ങി… അതെ ആ നീചൻ തന്റെ മധുരമായ വാക്കുകളാൽ അവരെ പ്രേമ പരവശ ആക്കി. ഈയൊരു സ്നേഹത്തിനു വേണ്ടി, ഇത്തരമൊരു കരുതലിനു വേണ്ടി ദാഹിച്ചിരുന്ന അവർ തന്റെ പ്രിയനു വേണ്ടി മനസ്സു ദാഹിച്ചു…
തന്റെ അമ്മയോളം പ്രായമുള്ള മാധവിക്കുട്ടിയെ സ്നേഹപൂർവ്വം ചാലിയാറിന്റെ തീരത്തുള്ള റിസോർട്ടിലേക്ക് ഈ നീചൻ ക്ഷണിച്ചുവരുത്തി. പക്ഷി തന്റെ കെണിയിലേക്ക് എന്ന് അറിയാതെ ബദ്ധപ്പെട്ട് പോകുന്നതുപോലെ അവരാ റിസോർട്ടിൽ എത്തിച്ചേർന്നു. സത്യസന്ധമായ സ്നേഹത്തിന്റെ ഹൃദയതുടിപ്പോടെ എത്തിയ അവരെ മകന്റെ പ്രായമുള്ള ചെന്നായ റിസോർട്ടിന്റെ ആറ്റിലേക്കുള്ള പടവുകളിലിട്ട് 38 വയസ് ഉള്ള കിരാതൻ, 67 വയസുള്ള മലയാളം നെഞ്ചിലേറ്റിയ കഥാ കാരിയെ ബാലൽക്കാരം ചെയ്തു ലൈംഗിക ദാഹം ശമിപ്പിച്ചു. അതേത്തുടർന്ന് അവർ കലഹിച്ചപ്പോൾ, എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം, ഞാൻ നിങ്ങളെ ഇന്നേക്ക് 10 ദിവസത്തിനുള്ളിൽ വിവാഹം ചെയ്ത് എന്റെ ഭാര്യയായി സ്വീകരിച്ചു കൊള്ളാമെന്ന് ഏറ്റു. എന്നാൽ ഒരു നിബന്ധന മാത്രം, നിങ്ങൾ ഒരു മുസ്ലിം ആകണം..
തുടർന്ന് അവരെ തന്റെ ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ മൂന്ന് നാൾ പാർപ്പിച്ചു. ഭാര്യ ഭർത്താക്കന്മാരായി അവിടെ കഴിഞ്ഞു.
അബ്ദുസമദ് സമദാനിയുടെ ഭാര്യ അവരെ പരിചരിച്ചു, ആഹാരം വിളമ്പി. അവളുടെ കുട്ടികൾ മാധവിക്കുട്ടിയെ കൗതുകപൂർവ്വം നോക്കി നിന്നു…
താൻ വീണ്ടും ഒരു ഭർതൃമതി ആകുവാൻ പോകുന്നതിന്റെ സന്തോഷത്തിൽ അവർ അവിടെ പാചകം ചെയ്ത മാംസത്തിന്റെ മണം അവർക്കും മനം പുരട്ടൽ ഉണ്ടാക്കിയെങ്കിലും അതൊന്നും കാര്യമായി എടുത്തില്ല. അവർ മതം മാറ്റത്തിനു വേണ്ടി തയ്യാറായി. പാളയം ഇമാമിനെ വിളിച്ച് സൗത്ത് പാർക്ക് ഹോട്ടലിൽ മതം മാറ്റത്തിനുള്ള ക്രമീകരണം ചെയ്തു. അവർ തന്റെ ഭർത്താവ് ആകാൻ പോകുന്ന മനുഷ്യന്റെ ആഗ്രഹത്തിനുവേണ്ടി മതം മാറി വാക്കുപാലിച്ചു. എന്നാൽ അതിനുശേഷം അബ്ദുസമദ് സമദാനി അവരുടെ ഒരു ഫോൺ കോൾ പോലും എടുക്കുവാൻ തയ്യാറായിട്ടില്ല. അങ്ങനെ പ്രശസ്തയായ മാധവിക്കുട്ടിയെ മതം മാറ്റിയതിന് അബ്ദുൽ സമദ് സമദാനി സൗദി അറേബ്യൻ ജാലിയത്തിൽ നിന്നും കോടികൾ പരിദോഷികമായി വാങ്ങി തന്റെ ലൗ ജിഹാദ് നടപ്പിലാക്കി. ആ നീചൻ അന്ന് പാടിയ ഹൃദയസ്പർശിയായ പ്രേമ പരവശമായ കവിതകൾ ഒക്കെ ഉറുദു സാഹിത്യത്തിൽ നിന്നും മറ്റുള്ളവരുടെ കവിതകൾ മോഷ്ടിച്ച്, തന്റേതാണ് എന്ന് പറഞ്ഞു പാടിയതായിരുന്നു എന്ന് അവർ പിന്നീട് തിരിച്ചറിഞ്ഞു.

അവർ തനിക്ക് പറ്റിയ അബദ്ധം ഓർത്ത് പിന്നീട് ദുഃഖിക്കേണ്ടി വന്നു. എന്ന് അവർ തന്റെ ആത്മസുഹൃത്തുക്കളായ പലരോടും ഈ സത്യം തുറന്നു പറയുകയുണ്ടായി. സ്നേഹത്തിനും പ്രണയത്തിനും സംരക്ഷണത്തിനും വേണ്ടി കൊതിച്ച ഹൃദയം ചതിക്കപ്പെട്ടത് മാത്രമല്ല, തന്റെ ശരീരം കൂടി ആ ചതിയൻ കവർന്നെടുത്തത് ഓർത്ത് ദുഃഖിച്ചു. അവർ ഒരു തിരികെ വരവിനു ശ്രമിച്ചതിനെപ്പറ്റി പിന്നീട് എഴുതിയത്, ഭിരുക്കളായ മക്കൾ പ്രത്യേക വിമാനത്തിൽ വന്നു അവരെ ഭിഷണിപ്പെടുത്തി. “എന്റെ ഭീരുക്കൾ ആയ മക്കൾ ആണ് എന്റെ വ്യക്തിത്വം നഷ്ടപ്പെടുത്തിയത് ” എന്ന് അവർ പിന്നീട് എഴുതി. ഈ മണ്ണിന്റെ മണം പോലും എനിക്കിന്ന് വെറുപ്പായിരിക്കുന്നു.
ശേഷം അവർ കേരളം വിട്ട് പൂനയിലേക്ക് ചേക്കേറി..

അതെ ഇതൊരു കൊടിയ വഞ്ചനയുടെ, മതം മാറ്റത്തിന്റെ, ലൗ ജിഹാദിന്റെ കഥ കൂടിയാണ്.

ബുദ്ധിമതിയും ഇത്രയും ഒരു ജീനിയസ് ആയ സ്ത്രീയേ പോലും കള്ള കാമുകന്മാർ ചതിക്കുഴിയിൽ വീഴ്ത്തി ലൗ ജിഹാദ് നടത്തിയപ്പോൾ, ഇന്നും നൂറുകണക്കിന് നമ്മുടെ സഹോദരിമാരെ വഞ്ചിച്ച് മതം മാറ്റം നടത്തി നടത്തി ഒരു സമൂഹത്തെ അപ്പാടെ മറ്റൊരു സമൂഹം വിഴുങ്ങി ഇല്ലായ്മ ചെയ്യുന്ന കൊടിയ വഞ്ചനകളുടെ കഥകളാണ് നിത്യവും നാം കേൾക്കുന്നത്…
അതെ മുകളിൽ പറഞ്ഞത്, മാധവിക്കുട്ടി എന്ന കമലാ ദാസ് കമലാ സുരയ്യാ ആയി തീർന്ന കേരളത്തിലെ ഏറ്റവും പ്രശസ്തമായ ലൗ ജിഹാദ്…!

ഇത്തരം ചതികൾ നാം സൗകര്യപൂർവ്വം വിസ്മരിക്കുമ്പോൾ, ഒരു സമൂഹം ഇന്ന് കരുതലുകൾ എടുക്കേണ്ടപ്പോൾ, ഗവൺമെന്റും പോലീസ് ഉദ്യോഗസ്ഥരും നീതിന്യായ സംവിധാനങ്ങളും ഇതിനൊക്കെ കണ്ണടച്ച് കൊടുക്കുമ്പോൾ ഓർക്കുക പരസ്പരം നാം നമ്മെ തന്നെ ഓർമ്മിപ്പിക്കുവാനും, ഈ കൊടിയ വിപത്തിനെതിരെ ഒരു സമൂഹത്തെ മൊത്തം ബോധവൽക്കരിക്കുവാനും നാം നന്നായി ശ്രമം നടത്തേണ്ടതുണ്ട്.

ഈ ലേഖനം നിങ്ങൾ കഴിയുമെങ്കിൽ ഷെയർ ചെയ്യുക. നമ്മുടെ സഹോദരങ്ങൾ ഈ ചതികളിൽ പെട്ട് ജീവിതം ഹോമിക്കുന്നതിലും എത്രയോ ഭേദമാണ് ഇതു മനസ്സിലാക്കി രക്ഷപ്പെടുവാൻ കഴിഞ്ഞിരുന്നെങ്കിൽ. 🙏

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.