ഹൂസ്റ്റൺ പെന്തോകളുടെ ഡോളറിന് പുളിങ്കുരുവിന്റെ വില.

ഹൂസ്റ്റൺ പെന്തോകളുടെ ഡോളറിന് പുളിങ്കുരുവിന്റെ വില.
March 01 23:15 2023 Print This Article

ഹുസ്റ്റനിലെ മുന്തിയ ഐപിസി സഭയിൽ കഴുതകളായ മൊണ്ണ വിശ്വാസികൾ കാശ് വാരിയെറിഞ്ഞ് മിടുക്കൻ ആകുമ്പോൾ ഡോളറിന് പുളിങ്കുരുവിന്റെ വില.

ഏകദേശം മൂന്നു മില്യൺ ഡോളർ ബാങ്കിൽ കിടക്കവേ വീണ്ടും നാലു മില്യൻ ഡോളർകൂടെ ലോൺ എടുക്കുവാൻ നടക്കുന്നതോടൊപ്പം വിശ്വാസികളുടെ കയ്യിൽ നിന്നും പണം പിരിക്കുവാൻ തെണ്ടൽ കമ്മിറ്റിയെ നിയോഗിച്ചു കഴിഞ്ഞു. അവിടെ നിന്നും ഒന്നര മില്യൻ ഡോളർ ആണത്രേ പിരിക്കേണ്ടത്. അപ്പോൾ ടോട്ടൽ ബിൽഡിംഗ് പണിക്ക് എട്ടര മില്യൺ ഡോളർ…

ഇതേ ഹൂസ്റ്റൺ പട്ടണത്തിൽ ഒരു മാർത്തോമാ ചർച്ചിൽ 21,000 സ്ക്വയർ ഫീറ്റ് പണിയുന്നതിന് അവർക്ക് ഏകദേശം അഞ്ചര മില്യൻ ആകുകയുള്ളൂത്രേ…! അതും ചിലവ് കൂടുതൽ വരുന്ന സൺഡേ സ്കൂളും, ഓഫീസും മറ്റനുബന്ധ കെട്ടിടങ്ങളും 22 സണ്ടേ സ്‌കൂൾ ക്‌ളാസ് റൂമുകളും ആണ് ഉണ്ടാക്കുന്നത്. മുന്തിയ സഭയിൽ 4 ചുവരുകൾ ഉള്ള രണ്ട് ഹോളുകൾ മാത്രം… അതായത് അതിന്റെ നാലിലൊന്നു പോലും ചിലവ് വരാത്ത കൺസ്ട്രക്ഷന് ഇത്രയും ഭാരിച്ച ചിലവ് വരുന്നത് എങ്ങനെ ?
അതുകൊണ്ടുതന്നെയാണ് ഒരു ക്വട്ടേഷനും എടുക്കാതെ ഡോക്ടർ കോബിക്ക് മുന്നമേ അന്തർധാരയുള്ള കോൺട്രാക്ടർ പറയുന്ന തുകയ്ക്ക് കച്ചവടം ഉറപ്പിക്കുവാൻ നടക്കുന്നത്.
കമ്മീഷനും കാശും ഒക്കെ അടിച്ചുമാറ്റുന്നുണ്ട് എന്ന് ദോഷൈദൃക്കുകൾ പറയുന്നുണ്ട് എങ്കിലും പടയാളി അത് പറയുകയില്ല…! എന്നാലും കാശ് കിട്ടിയാൽ പുളിക്കുമോ.. ഒന്നുമില്ലേലും കോബി ഡോക്‌ടറുടെ അമ്മായിയപ്പന്റെ വയൽ പ്രദേശത്ത് വിതക്കുവാൻ ആണല്ലോ എന്നോർക്കുമ്പോൾ ഒരു സന്തോഷം. പാവങ്ങളുടെ പണം പല പരുവത്തിൽ ( ചാരിറ്റി & മിഷൻ , ബിൽഡിങ്ങ് വർക്ക് ) അടിച്ചുമാറ്റി പുറം വാതിലിലൂടെ ഒഴുക്കിവിട്ടത്‌ സ്വന്തം കെട്ടിയോളുടെ അപ്പന്റെ തരിശുഭൂമിയിൽ ചെന്നു അടിഞ്ഞത് മൂലം അമ്മായി അപ്പന്റെ വയൽപ്രദേശം ഇന്ന് പാലും തേനും ഒഴുകുന്ന വാഗ്ദത്ത നാടായി മാറി. അങ്ങനെ പാവങ്ങളായ മൊണ്ണ വിശ്വാസികളുടെ പണം മരുമോൻ കറക്കി മറിച്ചു അമ്മായി അപ്പന്റെ വയൽപ്രദേശത്ത് വിതച്ചു. അങ്ങനെ കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങളും റിസോട്ടുകളും ഹോട്ടലുകളും അമ്മായി അപ്പൻ പണിതുയർത്തി.
ഹൂസ്റ്റണിലെ കഴുതകളായ വിശ്വാസികൾ ഇതൊന്നും അറിയാതെ വീണ്ടും വീണ്ടും ചുമട് ചുമക്കുവാൻ വിധിക്കപ്പെടുന്നു.

മാർത്തോമക്കാർ അധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയതിന്റെ, വിയർപ്പിന്റെ, അധ്വാനത്തിന്റെ ദശാംശമാണ് കൊണ്ടിടുന്നത്. അതുകൊണ്ട് കുറഞ്ഞത് അവർ പത്ത് ക്വോട്ടെങ്കിലും എടുത്ത് നന്നായി പഠിച്ച് മാത്രമേ ബിൽഡിങ് പണിയുകയുള്ളൂ എന്ന് തീരുമാനിച്ചിരിക്കുന്നു. അതുമാത്രമല്ല കഴിവുള്ള ഒരു നേതൃത്വവും പണത്തിന് വിലയുള്ള വിശ്വാസികളുമാണ് അവിടെയുള്ളത്. ഇവിടെയാണ് ഹൂസ്റ്റണിലെ മൊണ്ണ വിശ്വാസികളായ പെന്തോകളുടെ കാര്യം കഷ്ടത്തിലാകുന്നത്..

മനോഹരമായ ഒരു സൺഡേസ്കൂൾ ബിൽഡിംഗ്‌ പണിയുവാൻ ഉള്ള പണത്തിലും അധികം കയ്യിലുണ്ട്.
എങ്കിലും മുടിഞ്ഞ പലിശയ്ക്ക് കാശ് കടമെടുത്ത് ‘ജിം’ പണിയുവാനുള്ള പെന്തക്കോസുകാരുടെ ആത്മീയ മനസ്സ്, അത് ആരും കാണാതെ പോകരുത്.

ഒരു പെഗ്ഗ് അടിച്ച് ആത്മീയ ബ്ലോഗ് ഇറക്കുന്ന മഹാൻ മുതൽ ന്യൂയോർക്കിൽ നിന്നും വന്ന മാനസികരോഗിയാ യ തോക്കുധാരിവരെ എങ്ങനെയെങ്കിലും ജിം പണിത് അതിൽ കളിച്ചിട്ട് മാത്രമേ ഇനി ബാക്കി കാര്യങ്ങൾ ഉള്ളൂ എന്നാണ് ഒറ്റക്കാലിൽ നിന്ന് പ്രതിജ്ഞ എടുത്തിരിക്കുന്നത്. ഇവനൊക്കെ അഞ്ചും ആറും വീടുകൾ അവിടെയും ഇവിടെയും വാങ്ങി ഇട്ട് വാടകയ്ക്ക് കൊടുത്തിരിക്കുന്നു. അതിൽ രണ്ടുമൂന്നെണ്ണം വിറ്റ് ഒരു ജിമ്മിനുള്ള പൈസ കണ്ടെത്തുകയാണ് ഏറ്റവും മാന്യത. അതല്ലേ ഹീറോയിസം ? അല്ലാതെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പെടാപ്പാടുപെടുന്ന പാവങ്ങളുടെ ഉടുതുണിപറിച്ച് , സോഷ്യൽ സെക്യൂരിറ്റിയിൽ ജീവിക്കുന്ന ഏകദേശം 40 % പാവങ്ങളുടെ നക്കാപ്പിച്ചയും എടുത്തല്ല പെന്തക്കോസ്ത് സഭയിൽ ജിം പണിയേണ്ടത്. ദൈവവേലയ്ക്ക്, അത്താഴപ്പട്ടിണിക്കാരായ ദൈവവേലക്കാരുടെ ഒരു നേരത്തെ അന്നത്തിനും, അവരുടെ കുഞ്ഞുങ്ങൾക്ക് ചെറിയ രീതിയിൽ ഒരു നല്ല വിദ്യാഭ്യാസത്തിനും, അല്ലങ്കിൽ ബെഡ് ഷീറ്റ് മറച്ചു മൂടികെട്ടിയ കിടപ്പുമുറിക്കു പകരം പാമ്പും മറ്റ് ഇഴജന്തുക്കളും പട്ടിയും കയറാതെ മഴയും കാറ്റും ഏൽക്കാതെ ഒരു ചെറിയ കൂര ഉണ്ടാക്കി കൊടുക്കാൻ ചിലവാക്കേണ്ടുന്ന പണം കല്ലും കട്ടയും ആക്കി വെച്ച്, ” കർത്താവ് ഇന്ന് രാത്രി വന്നാൽ നീ എവിടേക്ക് പോകും ” എന്നെഴുതിയ ട്രാക്ടുകൾ എത്രയും വേഗം ഭക്തിയോടെ ഭയത്തോടെ ജീവിക്കുന്നവരുടെ വീടുകളിൽ എത്തിക്കണം. പട്ടണത്തിലുള്ള പലരും അത് നോക്കി ഇരിപ്പാണ്.

മറ്റു സഭകളിൽ ദൈവഭയത്തിൽ ഭക്തിയോടെ ജീവിച്ചിരുന്നവരെ അവിടെ കാര്യങ്ങൾ ശരിയല്ല ഇവിടെയാണ് സ്വർഗ്ഗത്തിലേക്ക് പോകാനുള്ള വഴി തെളിച്ചിട്ടിരിക്കുന്നത് എന്നു പറഞ്ഞു ബ്രെയിൻ വാഷ് ചെയ്തു കൊണ്ടുവന്നു ഞെക്കിപ്പിഴിഞ്ഞ് ഉണ്ടാക്കുന്നത് പത്തോ മുപ്പതോ പേർക്ക് കളിക്കുവാൻ ചിലരുടെ കൃമികടിയുടെ ഭാഗമായി ക്ലബ് പണിയുവാൻ ആണല്ലോ എന്ന് ഓർക്കുമ്പോൾ പെരുത്ത ഒരാശ്വാസം.

പണ്ട് പഴയ ബിൽഡിംഗ് പണിയുമ്പോൾ 18 പേരുണ്ടായിരുന്ന കമ്മിറ്റിയിൽ നിന്നും ഓരോരുത്തരെ പുകച്ചു പുറത്തു ചാടിച്ച് എല്ലാം കയ്യടക്കി വെച്ചിരിക്കുന്ന ഡോക്ടർ മഹാനാണ് ഇപ്പോൾ വേറൊരു അമുൽ ബേബിയെ പേരിനു വേണ്ടി വെച്ചിട്ട് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

കോൺസ്റ്റിറ്റ്യൂഷനിൽ മിനിംമം മൂന്ന് ക്വട്ടേഷൻ എടുത്ത് മാത്രമേ പണിയാവൂ എന്ന് കൃത്യമായി നിഷ്കർ ച്ചിരിക്കുന്നത് ഈ ക്ലബ്ബിലെ മഹാപുരോഹിതന്, മുന്തിയ വീട്ടിലെ അച്ചായന്മാരുടെ സ്നേഹബാഹുല്യത്താൽ കാണാതെ പോയിരിക്കുന്നു, അല്ലങ്കിൽ കണ്ണ് മഞ്ഞളിച്ചിരിക്കുന്നു എന്ന് വേണം കരുതുവാൻ. അല്ലങ്കിലും ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ അതിന്റെ നടുത്തുണ്ടം തന്നെ തിന്നേണം എന്ന പഴമരുടെ ചൊല്ലാണ് ഈ മഹാപുരോഹിതന്റെ ആപ്‌തവാക്യം. ആഴ്‌ചകൾ പട്ടിണി കിടന്ന ഒരു കുട്ടിയുടെ മുൻപിൽ വിഭവസമൃദ്ധമായ ആഹാരം വിളിമ്പിയാൽ സമനില തെറ്റി വാരിവലിച്ചു വായിലൂടെയും മൂക്കിലൂടെയും തിന്നുന്ന അനുഭവമാണ് ഒരു ഭക്തനായ ആത്മീയ ലീഡറിനെ കാത്തിരുന്ന സഭയ്ക്കു കിട്ടിയ പുരോഹിതൻ കാട്ടിക്കൂട്ടുന്നത്. ഇദ്ദേഹത്തിന്റെ ഭക്തിയും ആത്മീയവും പ്രസംഗത്തിൽ മാത്രം. ജീവിതത്തിൽ ഇല്ല. നിലനിൽപ്പ് അല്ലേ അച്ചായാ വിഷയം .

പണ്ടേ ചർച്ചിനോട് കൂറ് ഇല്ലാത്തവൻ ആണ് ഈ മഹാനായ കോബി ഡോക്ടർ. കാനഡയിൽ നിന്നും ഒരു മഹാപുരോഹിതനെ കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവന്ന് ഈ ചഭയിൽ ആക്കി. ഏഴുവർഷം കഴിഞ്ഞ് ഈ പുരോഹിതന്റെ കാലാവധി കഴിഞ്ഞപ്പോൾ ചർച്ചിൽ പല വിഷയങ്ങളും ഉണ്ടായതിനെത്തുടർന്ന് 40 കുടുംബങ്ങളുമായി പുറപ്പെട്ടു പോകുവാൻ ഈ കോബി ഡോക്ടർ സാബ് സ്വന്തം വീട്ടിലും മറ്റു പല വീടുകളിലും കൂടിയാലോചനകൾ നടത്തി. ഈ മഹാപുരോഹിതൻ തന്റേതായ വഴിയിലൂടെ മുന്നോട്ടുപോകാൻ കാര്യങ്ങൾ ക്രമീകരിച്ചു കൊണ്ടിരിക്കെ കോബി ഡോക്ടർ സാബ്‌ മഹാപുരോഹിതന്റെ അടുക്കൽ ചെന്ന് ‘ നീ ഞങ്ങൾക്ക് രാജാവായിരിക്കുവാൻ പറ്റുമോ ‘ എന്ന് ചോദിച്ചു.
സ്വന്തമായി സാമ്രാജ്യം ഉണ്ടാക്കുവാൻ അധ്വാനിച്ചു ഓടുന്ന മ: പു: പറഞ്ഞു ‘ കൂലിക്ക് നിൽക്കുവാൻ എനിക്ക് സൗകര്യം ഇല്ല ‘ എന്ന്. അങ്ങനെ കാര്യങ്ങളെല്ലാം ചീറ്റിപ്പോയി. മഹാപുരോഹിതൻ പുറപ്പെട്ടു പോവുകയും കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ നടക്കാതെ കോബി ഡോക്ടർ സാബ് വടിപിടിച്ച് വീണ്ടും പഴയ ചർച്ചിൽ തന്നെ കുത്തിയിരിക്കേണ്ട അവസ്ഥയുണ്ടായി. ഇയാൾക്ക് ഈ മുന്തിയ ചർച്ചിനോടുള്ള ആത്മാർത്ഥതക്ക് ഒരു ചെറിയ ഉദാഹരണം മാത്രം പറഞ്ഞു എന്നേയുള്ളൂ.

പിന്നീട് ചർച്ചിനു പുറകിൽ അഞ്ചേക്കർ വിൽക്കുവാൻ ഉണ്ട് എന്നറിഞ്ഞ് ചിലർ കൈ മെയ് മറന്ന് അത് വാങ്ങി സഭയുടെ അതിർ വിസ്തൃതമാക്കാൻ ശ്രമം ആരംഭിച്ചു. ഈ കോബി ഡോക്ടർ സാബിന് അത് സഹിച്ചില്ല എന്ന് മാത്രമല്ല, വെക്കാവുന്ന പാരയെല്ലാം വെച്ച് നോക്കി. കാരണം ഇയാൾ പറയാതെ കാര്യങ്ങൾ നടത്തുവാൻ പാടില്ലത്രേ.. എന്തായാലും ചില മിടുക്കന്മാർ കടവും ഇടവും എല്ലാം വാങ്ങി പണം ഒപ്പിച്ചു ആ സ്ഥലം വാങ്ങി. അവിടെയാണ് കുറച്ചുനാൾ മുൻപ് വരെ അദ്ദേഹം ഒരു കൺസ്ട്രക്ഷനും പറ്റുകയില്ല, ഫ്ലഡ് സോൺ ആണ് എന്നും അവിടെ വേണമെങ്കിൽ സെപ്റ്റിക് ടാങ്ക് കുഴിച്ചിടാം എന്നും അദ്ദേഹം കണ്ടുപിടിച്ചത്. ഒടുക്കം ആൺപിള്ളേരുടെ മിടുക്ക് മൂലം അതും ത്രീ- ജിയായി…!

ബിൽഡിങ് പ്ലാൻ ചെയ്യുന്നതിന് മുന്നേ, ഏത് കോൺട്രാക്ടർ വേണമെന്ന് കോബി ഡോക്ടർ സാബ് നിശ്ചയിച്ചു കഴിഞ്ഞു. അദ്ദേഹമല്ലാതെ മറ്റാരും ചർച്ചിൽ ഈ ബിൽഡിംഗ് പണിയുവാൻ പറ്റുകയില്ല എന്നുള്ള കടും പിടുത്തത്തിന്റെ കാരണമെന്ത് ? കഴിവുള്ള എൻജിനീയേഴ്സ് ധാരാളമുള്ള ഈ ചർച്ചിൽ, സമയവും സാഹചര്യവും ചെലവഴിക്കുവാൻ തയ്യാറുള്ള അനേകം പേരുള്ള ചർച്ചിൽ ഡോക്ടർ സാബ് മാത്രമേ പണിയുവാൻ പറ്റുകയുള്ളൂ എന്ന് അദ്ദേഹം അങ്ങ് തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യും ല്ലേ ? വായനക്കാർ ദുരുദ്ദേശമൊന്നും അദ്ദേഹത്തിന്റെ മുകളിൽ കാണരുത്. എല്ലാം ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ പുറത്തു മാത്രമേ ചിന്തിക്കാവൂ. മറിച്ച് ചിന്തിക്കുന്നവന് മാനഹാനിയും ഭീഷണിയും ഫലം.

പണ്ട് ജോൺ ഡാനിയൽ എന്ന് പറയുന്ന സ്വാത്തികനായ ഒരു പാസ്റ്റർ ചർച്ചിന്റെ വകയായി ഒരു സൈക്കിൾ ഒരു പാവപ്പെട്ട ഉപദേശിക്ക് കൊടുക്കുകയുണ്ടായി. ഈ കോബി ഡോക്‌ടർ ആ വിഷയത്തിൽ അദ്ദേഹത്തെ പരസ്യമായി വിചാരണ നടത്തി. തന്നോട് ചോദിക്കാതെ അദ്ദേഹം സൈക്കിൾ കൊടുത്തതിന് പൊതുവിൽ കരയിപ്പിച്ച് വിട്ട ഈ സാമദ്രോഹിയാണ് ഇന്ന് പാവം വിശ്വാസികളുടെ ദശാംശം ഇത്രയും മില്യൺ ഡോളർ കൊണ്ട് പോയി തോന്നിവാസം ചെയ്യുവാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.

ഒരിക്കൽ ദാവീദ് രാജാവു നാഥാൻ പ്രവാചകനോടു: ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലെക്കകത്തു ഇരിക്കുന്നു, അതുകൊണ്ട് യെഹോവയ്ക്ക് ഒരു ദേവാലയം പണിയേണം എന്നു താല്പര്യം പറഞ്ഞു. എന്നാൽ ദൈവം അവനെ തടഞ്ഞു. അതിന്റെ കാരണം നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ടു; നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ എന്റെ മുമ്പാകെ ഭൂമിയിൽ ബഹു രക്തം ചിന്തിയിരിക്കുന്നു……പച്ച മലയാളത്തിൽ നീ കുലപാതകം ചെയ്ത കൈകൊണ്ട് എനിക്ക് സഭ പണിയേണ്ട…. ഇന്നും ദൈവം ഇങ്ങനെ ഇടപെട്ടിരുന്നു എങ്കിൽ ഈ കോബി ഡോക്‌ടറേയും ചഭ പണിയുന്നതിൽ നിന്നും വിലക്കിയേനെ. കാരണം ഇവന്റെ അറിവില്ലായ്മയോ, അവഗണനയോ മൂലം മരുന്ന് ഡോസ് കൂട്ടി കുത്തി ദൈവം നൽകിയ ഒരു ജീവനെ കുലചെയ്തു. കുലപാതകൻ സ്വർഗ്ഗരാജ്യം അവകാശമാക്കില്ല എന്ന് ദൈവവചനം വ്യക്തമായി പറയുമ്പോൾ ഇതാ കുല ചെയ്തവൻ ഇവിടെ ദൈവത്തിന് ചഭ പണിയുന്നു.

കോബി ഡോക്ടർ സാബ് എവിടെ ഇറങ്ങിയാലും അവിടെ വെട്ടി നിരത്തി മറ്റുള്ളവനെ പുറത്താക്കി താന്തോന്നിത്തരം കാണിക്കുവാൻ ബഹുമിടുക്കനാണ്. ആദ്യമായി മുന്തിയ ചർച്ചിൽ ലക്ഷകണക്കിന് ഡോളർ ക്രയവിക്രയം ചെയ്യുന്ന കണക്കുകൾ അവതരിപ്പിക്കാതെ യോഗ്യമായി ജനറൽബോഡിയിൽ നിന്നും മുങ്ങി. താൻ പോയാൽ ആകാശം ഇടിഞ്ഞു വീഴുമെന്ന് ധാരണ ശിങ്കിടികൾക്ക് ഉള്ളപ്പോൾ എന്ത് ചെയ്യാം.. മഹാപുരോഹിതൻ ഓ അച്ഛാ ഓ.. എന്ന് പറഞ്ഞു നിൽക്കുന്നു. ശാരീരികമായി വയ്യാത്തവൻ എന്തിനാ വഴിയേ പോകുന്ന കോടാലി എല്ലാം പിടിച്ച് തലയിൽ വെക്കണം ല്ലേ ? മിഷൻ കോഡിനേറ്റർ ആയത് ആർക്കുവേണ്ടിയാണോ ആയത് അവർക്കുവേണ്ടി വീടുപണി ചെയ്യുകയാണ്.

ഇപ്പോൾ ആരും അറിയാതെ 25 വർക്കേഴ്സിന് ഏറ്റെടുത്തിരിക്കുന്നു. മിഷൻ ചാരിറ്റി കമ്മിറ്റി അറിഞ്ഞിട്ടില്ല.. ചർച്ചിന്റെ ബോർഡ് അറിഞ്ഞിട്ടില്ല.. ജനറൽ ബോഡി അറിഞ്ഞിട്ടില്ല…പക്ഷേ കോബി ഡോക്ടർ സാർ എല്ലാം തീരുമാനിച്ചു കഴിഞ്ഞു. വിശ്വാസികൾ കാശുകൊടുത്താൽ മാത്രം മതി.

പണം വാരി എറിയുന്നുണ്ട് ഇതുവരെ ഒരു കണക്കും പുറത്തുവരികയില്ല. ഒരു കാരണവശാലും ഈ ചാരിറ്റി മിഷൻ കോഡിനേറ്റർ പദവി കൈവിട്ടു കളിക്കുവാൻ ചിലർ ഒരുക്കമല്ല. കാരണം അവരുടെ ശിങ്കിടികൾ അവിഹിതമായി വെട്ടി വിഴുന്നുണ്ട് എന്നാണ് പരമമായ സത്യം. നാളിതുവരെ ഒരാൾക്ക് എത്ര രൂപ ആർക്ക് കൊടുത്തുവെന്ന് പേരും തുകയും പുറത്തു പറയുവാൻ പറ്റാതെ, എപ്പോൾ കണക്ക് ചോദിച്ചാലും ചോദിച്ചവന്റെ നെഞ്ചത്ത് കുതിര കയറുന്ന സാഹചര്യമാണ് ഉള്ളത്.
പണം കൊടുക്കുന്ന ജനങ്ങൾക്ക് സുതാര്യമായ കണക്കുകൾ അറിയേണ്ടത് ഞങ്ങളുടെ അവകാശമാണ് എന്ന് എല്ലാ വിശ്വാസികളും ഒരുപോലെ ആവശ്യപ്പെടുന്നു. ചിലരുടെ തോന്നിവാസം മാത്രമാണ് ഇപ്പോൾ നടപ്പിലാകുന്നത്.
പണ്ടൊരു കോഡിനേറ്റർ ചർച്ച് പോലുമറിയാതെ, ചർച്ചിന്റെ പണം എടുത്ത് നാട്ടിൽ രണ്ട് പജീറോ ജീപ്പുകൾ വാങ്ങിയ കഥ പടയാളി പണ്ട് പുറത്തുകൊണ്ടുവന്നിരുന്നു. കാട്ടിലെ തടി, തേവരുടെ ആന. വലിയടോ വലി. ഇതാണ് അവസ്ഥ. ജനങ്ങളുടെ പണം ചിലവഴിക്കുമ്പോൾ അത് യോഗ്യമായി ജനങ്ങളോടും കൂടെ ചോദിച്ച് അറിഞ്ഞ് ചെയ്യുന്നതല്ലേ മാന്യത ? അല്ലായെങ്കിൽ ഇതിനെ കൊള്ള സങ്കേതം എന്ന് വിളിക്കേണ്ടിവരും.
എന്തായാലും പെന്തൊകളുടെ പണത്തിന് പുളിങ്കുരുവിന്റെ വിലയെ ഉള്ളൂ…!
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നിൽക്കാം എന്ന ഗാനം ഒരുമിച്ചു പാടി വീണ്ടും സ്തോത്ര കാഴ്ച എടുക്കാം…

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.