എന്താണ് ഈ തലക്കെട്ട് ഇങ്ങനെ എന്ന് വായനക്കാർ ചിന്തിച്ചു തല പുകയ്ക്കേണ്ട, കാര്യം പറയാം. പാസ്റ്റർ ലാസർ വി മാത്യു കേരളത്തിലെ കൺവൻഷൻ സ്റ്റേജുകളിൽ നിറഞ്ഞു നിൽക്കുന്ന കാലം. ഏതു സുവിശേഷ മഹായോഗങ്ങളുടെ നോട്ടീസിലും പാസ്റ്റർ. ലാസർ വി മാത്യുവിന്റെ പേര് ഇല്ലാത്ത നോട്ടീസുകൾ ഞാൻ എങ്ങും കണ്ടിട്ടില്ല. അങ്ങനെ ഒരു കാലം. ചെറുപ്പം, ചൂട് എണ്ണയിൽ വീണ കടുകുകണക്കെ പൊട്ടിതെറിച്ചു നിൽക്കുന്ന കാലം. ഒരു ഉപവാസ പ്രാർത്ഥനയ്ക്ക് ശേഷം ഒരു സഹോദരി അദ്ദേഹത്തിന്റെ അടുക്കൽ പ്രാർത്ഥിക്കാൻ ചെന്നു. പ്രത്യേകം പ്രാർത്ഥിക്കാനായി ലാസർ വി മാത്യുവിനോട് സഹോദരി പറഞ്ഞതാണ് ഈ വിഷയം. ” പാസ്റ്റർ താമര പൂ പോലെ ഒരു വേദന” അതെവിടെ? എന്റെ പുക്കിളിന് താഴെ, പാസ്റ്റർ ഒന്നു കൈ വെച്ചു പ്രാർത്ഥിക്കുമോ? പാസ്റ്റർ പകച്ചുപോയ നിമിഷം. എങ്കിലും ‘ യേശുവിന്റെ നാമത്തിൽ പോ സാത്താനെ ‘ എന്നു പറഞ്ഞു പാസ്റ്റർ അവരെ ഓടിച്ചു വിട്ടു എന്നു കേട്ടിട്ടുണ്ട്. ഇത് എന്തിനാണ് ഇവിടെ ഇപ്പോൾ പറഞ്ഞത് ? അതും പറയാം.
ഏലോഹിം വർഷിപ്പ് സെന്റർ എന്ന ചവയുടെ സ്വയം പ്രഖ്യാപിത പാസ്റ്റർ. ബിനു വാഴമുട്ടം വ്യഭിചാരിയുടെ ചില കഥകൾ കഴിഞ്ഞ ദിവസം പടയാളി തുറന്നെഴുതി. അതിൽ ഒന്ന് കുളനടയിൽ താമസിക്കുന്ന ജിഷയുടെ വീട്ടിൽ ഇയാൾ പാതിരാത്രി പോയതും നാട്ടുകാർ വീടു വളഞ്ഞു ഇയാളുടെ ഇന്നോവ ക്രിസ്റ്റയുടെ നാലു ടയറിന്റേയും കാറ്റ് കുത്തി വിടുകയും അവിടെ നിന്നും രക്ഷപ്പെടാൻ പറ്റാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തുകയും രാത്രി 1 മണി കഴിഞ്ഞു പന്തളം പോലീസ് സ്റ്റേഷനിൽ നിന്നും രണ്ടു ജീപ്പ് പോലീസ് എത്തി ഈ വ്യഭിചാരിയെ ജിഷയുടെ വീട്ടിൽ നിന്നും പുറത്തുകടത്തി പുറത്തു കാറുമായി കാത്തു കിടന്ന പെങ്ങളും അളിയനും ( അളിയൻ ഐപിസിയുടെ പാസ്റ്റർ ആണ് ) കാറിൽ കയറ്റി വീട്ടിലേയ്ക്ക് കൊണ്ടുപോയി. പിറ്റേന്നു രാവിലെ ബിനുവിന്റെ ഡ്രൈവർ വന്നു കാറിന്റെ നാലു ടയറും അഴിച്ചു കുളനട പെട്രോൾ പമ്പിൽ കൊണ്ടുപോയി കാറ്റുനിറച്ചു തിരിച്ചുവന്ന് വണ്ടിയിൽ ഫിറ്റു ചെയ്ത് വണ്ടി ഓടിച്ചു ബിനുവിന്റെ വീട്ടിൽ കൊണ്ടു കൊടുക്കുന്നു. ഇതാണ് സംഭവം. ഇനിയുമാണ് ട്വിസ്റ്റ്….. ഈ സംഭവം പടയാളി പുറത്തുകൊണ്ടുവന്നപ്പോൾ മുട്ടം ബെന്നിയുടെ ഫേസ് ബുക്ക് മെസഞ്ചറിലേക്ക് ‘ഷീജാ രാജൻ പടിപ്പുരയ്ക്കൽ’ എന്ന ഒരു ഫേസ്ബുക്ക് ഐഡിയിൽ നിന്നും കോൾ വരുന്നു. അറിയാത്ത ആൾ ആയതുകൊണ്ട് കോൾ എടുത്തില്ല. ശേഷം ” Hi, Ente name Sheeja, Enikku oru karyam samsarikanam” എന്ന ടെക്സ്റ്റും രണ്ടു വോയിസ് മെസ്സേജും വന്നു. ഒന്നു ആഞ്ഞു പരതിയപ്പോൾ ആളിനെ പിടികിട്ടി. വേറെ ആരും അല്ല,കുളനട ജിഷയുടെ അമ്മ. ഉടൻ മറുപടിയും കൊടുത്തു. അതു താഴെ കാണാം.
ശേഷം 12 വോയിസ് മെസ്സേജുകൾ വന്നു. അതിലെ പ്രധാന വിഷയങ്ങൾ ഇങ്ങനെ. “ ബെന്നി എന്റെ മോൾ ജിഷയെ കണ്ടിട്ടുണ്ടോ ? അറിയാമോ ? കണ്ടാൽ ഇങ്ങനെ എഴുതുകയില്ല. ബെന്നി നാട്ടിൽ പോകുമ്പോൾ അവളെ ഒന്നു കാണണം. ബെന്നി അമേരിക്കയിൽ ആണോ ജീവിക്കുന്നത്. ഈ കാലത്തു ആണോ ജീവിക്കുന്നത്. ആണന്നു എനിക്ക് തോന്നുന്നില്ല. കാരണം ഒരു ആണും പെണ്ണും കണ്ടാൽ, അടുത്തിരുന്നാൽ, മിണ്ടിയാൽ ഇങ്ങനെയൊക്കെ ആണോ പറയുന്നത് ? എഴുതുന്നത് ? ബെന്നിക്ക് സിനുവിനെ അറിയാമോ ? അവൻ ഒരു മാനസീക രോഗിയാണ്. അമേരിക്കയിൽ ഇങ്ങനെയൊക്കെ അല്ലേ നടക്കുന്നത് ? നിങ്ങളുടെ പാസ്റ്റർ വീട്ടിൽ വന്നാൽ ഇങ്ങനൊക്കെ എഴുതുമോ ? വീട്ടിൽ എന്റെ മകളെ നോക്കാൻ നിൽക്കുന്ന പെണ്ണിന് നെഞ്ചിനു വേദന ഉണ്ടായി. അപ്പോൾ ഞാൻ ആണ് പാസ്റ്റർ ബിനു വാഴമുട്ടത്തിനെ വിളിച്ചു പോയി പ്രാർത്ഥിക്കാൻ പറഞ്ഞത്. ഇനിയും എന്റെ മകളെ ഒന്നിലും വലിച്ചിഴയ്ക്കരുത്. പിന്നെ ബെന്നി ബിനു പാസ്റ്ററെ എന്നതാ വിളിച്ചത് ? എരുമ സന്തതി എന്നോ ? എന്തവാ ഇതിന്റെയൊക്കെ അർത്ഥം ? അയാളെ എരുമയാണോ പ്രസവിച്ചത് ? ഇങ്ങനൊന്നും ഒരാളെ വിളിക്കരുത് ബെന്നി. നമ്മൾ ഒക്കെ എന്തിനാണ് ക്രി സ്ത്യാനി എന്നു പറഞ്ഞു നടക്കുന്നത് ? അയാൾ എങ്ങനെയും ജീവിക്കട്ടെ,ഏതുവഴിയെങ്കിലും പോകട്ടെ, ആരുടെകൂടെയും നടക്കട്ടെ, അതിന് ബെന്നിക്ക് എന്താ ? ബെന്നിയാണോ ചിലവിന് കൊടുക്കുന്നത് ? ഞാൻ കുറച്ചുപേരുടെ ന്യൂസ് തരാം. ബെന്നിക്ക് എഴുതാമോ ? ഇങ്ങനെയൊന്നും ചെയ്യരുത് ബെന്നി. ദൈവം ക്ഷമിക്കൂലാ……” ഇങ്ങനെ പോകുന്നു മെസ്സേജുകൾ.
ആദ്യമായി പറയട്ടെ; ജിഷയുടെ അമ്മയായ ഷീജാ രാജൻ പടിപ്പുരക്കലിന് ബെസ്റ്റ് അമ്മയ്ക്കുള്ള അവാർഡിന് പടയാളി ന്യൂസ് റെക്കമെന്റ് ചെയ്യുന്നു. അമ്മ ആയാൽ ഇങ്ങനെ വേണം. (ബെസ്റ്റ് തള്ള )
ചിലതിനു മറുപടി പറയാതിരിക്കാൻ തരമില്ല. ജിഷയെ ഞാൻ നേരിൽ കണ്ടിട്ടില്ല,കാണാൻ താല്പര്യവുമില്ല. അമേരിക്കയിൽ ആണും പെണ്ണും കണ്ടാൽ, അടുത്തിരുന്നാൽ, വർത്തമാനം പറഞ്ഞാൽ ഇങ്ങനെയൊന്നും ആരും പറയില്ല. പക്ഷേ പാതിരാത്രി സ്ത്രീകൾ തന്നെ താമസിക്കുന്ന ഇടത്ത് ഒരു പുരുഷൻ ചെന്നാൽ പറയും. വീട്ടിൽ ഉള്ള സ്ത്രീയ്ക്ക്, മകൾക്ക് നെഞ്ചിനു വേദന വന്നാൽ പാതിരാത്രി നെഞ്ച് തടവിക്കൊടുക്കാൻ പാസ്റ്ററെയല്ല വിളിക്കേണ്ടത്. ( അതും പത്തനംതിട്ടയിൽ താമസിക്കുന്നവനെ പന്തളം കുളനടയിലേക്ക് വിളിക്കുന്നു) നെഞ്ചു വേദനയുടെ ആക്കം മനസിലാക്കി വണ്ടി വിളിച്ചോ, 108 വിളിച്ചോ ആശുപത്രിയിലാണ് പോകേണ്ടത്. പാസ്റ്ററെ അമ്മ തന്നെ വിളിച്ചു വീട്ടിൽ വിട്ടെങ്കിൽ ഇത് ഒരുതരം പ്രത്യേക നെഞ്ചു വേദന തന്നെ, ബിനു വാഴമുട്ടത്തിനെക്കൊണ്ട് മാത്രം നെഞ്ചത്ത് മസ്സാജ് ചെയ്ത് ശമനം വരുത്താവുന്ന ഒരുതരം തരിപ്പ്. അതല്ലേ സത്യം ? സുബോധം ഉള്ളവർ പാതിരാത്രി പാസ്റ്ററെ വിളിച്ചു വരുത്തുകയില്ല. മറിച്ചു ആശുപത്രിയിൽ എത്തിക്കും. പിന്നെ അഥവാ അങ്ങനെയൊക്കെ പാസ്റ്റർമാരെ വിളിച്ചാൽ അവർ അവരുടെ ഭാര്യയുമായി മാത്രമേ വരൂ. അങ്ങനെയാണ് വേണ്ടത്. അല്ലാതെ തരം കിട്ടുന്നേടത്ത് കയറി വ്യഭിചാരിക്കാൻ നടക്കുന്നവനെ പാസ്റ്റർ എന്ന് ആരും വിളിക്കാറില്ല. പിന്നെ എരുമ സന്തതി എന്നു വിളിച്ചതിൽ ഖേദം പ്രകടിപ്പിച്ച വിശാല ഹൃദയമുള്ള അമ്മയോട് …. ഇവന്റെ പേര് ബിനു സി ബി,( ബിനു ചക്കാലയ്ക്കൽ ബാബു ) എന്നാണ്. ഒരു സുപ്രഭാതത്തിൽ പാ. ബിനു വാഴമുട്ടം എന്ന പേരാക്കി. എന്നിരുന്നാലും അവന്റെ നാട്ടിൽ ഈ പേരുകളിൽ ഒന്നും നാട്ടുകാർ അറിയില്ല. പകരം എരുമ ബാബുവിന്റെ മകൻ എന്നു ചോദിച്ചാൽ ഇവന്റെ വീടു കാട്ടിത്തരും. അതുകൊണ്ട് ആണ് എരുമക്കുട്ടൻ എന്ന് വിളിച്ചത്. ജിഷയുടെ അമ്മയുടെ ദുഃഖം മാറിയോ ? അവൻ ഏതു വഴി വേണമെങ്കിലും നടക്കട്ടെ. ആരുടെ കൂടെ കിടന്ന് കുട്ടികളെ ഉണ്ടാക്കിയാലും ഒരു പ്രശ്നവും ഇല്ല. പക്ഷേ അത് ബൈബിൾ പിടിച്ചോണ്ട് യേശുവിന്റെ പേരിൽ നാട്ടുകാരെ പറ്റിച്ചും ചതിച്ചും ലക്ഷങ്ങൾ ഉണ്ടാക്കിക്കൊണ്ട് വേണ്ട. പിന്നെ ഈ സിനു ആരാണ് ? ഞാനും സിനുവുമായി എന്ത് ബന്ധം. അയാളെ എനിക്ക് അറിയില്ല. അയാൾക്ക് എന്നേയും അറിയില്ല. ഇന്നുവരെ അയാൾ തമ്മിൽ ഒരു ബന്ധവും ഉണ്ടായിട്ടും ഇല്ല. എന്തായാലും മകൾക്ക് വേണ്ടി പാതിരാത്രി ജാരനെ വിളിച്ചുവരുത്തുന്ന അമ്മയെ നമിക്കുന്നു, താണു വീണു നമിക്കുന്നു.
ഇനിയും നാട്ടുകാരോട് പടയാളിക്ക് പറയുവാനുള്ളത്; നിങ്ങളുടെ പെൺകുട്ടികളുടെ നെഞ്ചുവേദന, നെഞ്ചു തരിപ്പ്, എരിപ്പ്, പെരുപ്പ്, കഴപ്പ്, അങ്ങനെ ഏതു തരത്തിലുള്ള അസുഖങ്ങൾക്കും ആശ്വാസം പകരാൻ ഏതു സമയത്തും സമീപിക്കാവുന്ന വിശ്വസ്ത സ്ഥാപനം. ഏലോഹിം വർഷിപ്പ് സെന്റർ. സിദ്ധനും അനുഭവ സമ്പന്നനുമായ പാ. ബിനു വാഴമുട്ടം വിഷയം അതീവ ഗൗരവത്തോടെ ഏറ്റെടുത്ത് ഉടൻതന്നെ ഫലം ഉണ്ടാക്കിത്തരും. മടിച്ചുനിൽക്കാതെ വിളിക്കു….
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.