മനുഷ്യ മസ്തിഷ്‌കത്തില്‍ ചിപ്പു ഘടിപ്പിക്കാൻ ഇലോണ്‍ മസ്‌കിന്റെ ന്യൂറലിങ്ക് സ്ഥാപനത്തിന് മനുഷ്യരില്‍ പരീക്ഷണം നടത്താൻ അനുമതി.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് പരീക്ഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കംപ്യൂട്ടറിനെ ചിപ്പ് വഴി മനുഷ്യന്റെ തലച്ചോറുമായി ബന്ധിപ്പിച്ച് ശരീരം തളര്‍ന്നവര്‍ക്കും കാഴ്ച നഷ്ടമായവര്‍ക്കുമെല്ലാം പരിമിതികളെ മറികടക്കാൻ സാധിക്കുമെന്നാണ് ന്യൂറലിങ്കിന്റെ വാഗ്ദാനം. അനുമതി ലഭിച്ചെങ്കിലും മനുഷ്യരിലെ പരീക്ഷണം ഉടനെ ആരംഭിക്കില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട്.
കംപ്യൂട്ടറിന്റെ സഹായത്തോടെ ശരീരം തളര്‍ന്നവരേയും കാഴ്ച നഷ്ടമായവരേയും സഹായിക്കാൻ സാധിക്കുമെന്നാണ് ന്യൂറലിങ്ക് ചിപ്പുകളുടെ അവകാശവാദം. മസ്തിഷ്‌കത്തില്‍ ഘടിപ്പിച്ച ചിപ്പുകളിലേക്ക് കംപ്യൂട്ടറില്‍ നിന്നും ബ്ലൂടൂത്ത് വഴി വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതില്‍ കുരങ്ങുകളില്‍ നടത്തിയ പരീക്ഷണം മുമ്ബ് വിജയിച്ചിരുന്നു.
ആദ്യം ഈ പരീക്ഷണത്തിന് അനുമതി നിഷേദിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ കാണിച്ച് ചിപ്പ് പരീക്ഷണത്തിന് എഫ്ഡിഎ അനുമതി നിഷേധിച്ചുവെന്നായിരുന്നു മാര്‍ച്ചില്‍ വന്ന റിപ്പോര്‍ട്ട്. പരീക്ഷണം കുരങ്ങുകളില്‍ വിജയിച്ചെങ്കിലും മനുഷ്യരിലേക്ക് വ്യാപിപ്പിക്കുന്നതിന് സാങ്കേതികമായി നിരവധി വെല്ലുവിളികളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അനുമതി ലഭിച്ചെന്ന വാര്‍ത്ത സമൂഹമാദ്ധ്യമത്തിലൂടെ ഇലോണ്‍ മസ്‌ക്ക് പങ്കുവെക്കുകയായിരുന്നു.
സാങ്കേതികവിദ്യയിലൂടെ മനുഷ്യരെ സഹായിക്കുകയെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ന്യൂറലിങ്കിന് മനുഷ്യരില്‍ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ച വിവരം പങ്കുവെച്ചുള്ള ട്വീറ്റില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു. മനുഷ്യരിലെ പരീക്ഷണം സംബന്ധിച്ച ഭാവി പരിപാടികള്‍ വൈകാതെ അറിയിക്കുമെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.