2019- 21 അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിലിന്റെ സുവർണ്ണ കാലഘട്ടം

2019- 21 അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിലിന്റെ സുവർണ്ണ കാലഘട്ടം
April 30 20:52 2021 Print This Article

അസംബ്ലീസ് ഗോഡ് ചരിത്രങ്ങളില്‍ എക്കാലത്തും രേഖപ്പെടുത്തി വയ്‌ക്കേണ്ട കാലഘട്ടമായി ഈ വര്‍ഷങ്ങള്‍ കണക്കാക്കേണ്ടതാണ്. എക്കാലത്തും ഉണ്ടാകാത്ത അതിനീചമായ പ്രവര്‍ത്തികള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഈ വിഷയങ്ങള്‍ എല്ലാകാലത്തും സഭ നന്നായി ഓര്‍ത്തിരിക്കേണ്ടതും രേഖപ്പെടുത്തേണ്ടതും ആവശ്യമാണ്. ടി.ജെ. ആയാലും പി.എസ്. ആയാലും കഴിഞ്ഞ മൂന്നര വര്‍ഷം മുമ്പുവരെ അസംബ്ലീസ് ഓഫ് ഗോഡ് നേതൃത്വത്തില്‍ വരുമ്പോഴൊക്കെ ഉണ്ടാക്കുന്ന സാമ്പത്തിക ഇടപാടുകള്‍ ഡിപ്ലോമാറ്റിക് ആയിരുന്നു. ഈ സംഘടനയുടെ പേരില്‍ ഉണ്ടാക്കിയിരിക്കുന്ന പണങ്ങള്‍ എല്ലാം തന്നെ ഇന്ത്യയില്‍ വരാതെ അവരുടേതായ വഴിയിലൂടെ വിദേശരാജ്യങ്ങള്‍ വഴി സ്വിസ് ബാങ്ക് അക്കൗണ്ടിലും, വിദേശത്തുള്ള അവരുടെ മക്കളുടെ പേരിലും സുരക്ഷിതമായി അവ നിക്ഷേപിച്ചിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി സെക്രട്ടറി പൗലോസിന്റെ വരവിനോടുകൂടി അപ്രകാരം ഡിപ്ലോമാറ്റിക്കായിട്ടുള്ള വെട്ടിപ്പും തട്ടിപ്പും മാറ്റി കവലയിലെ ബ്രോക്കര്‍മാര്‍മാരെ പോലെ പി.എസ്, പൗലോസിന്റെ സഹായത്താല്‍ നിറഞ്ഞാടുകയാണ്. സ്വന്തം മക്കളുടെ കല്യാണത്തിന് ബ്രോക്കര്‍ പണം വാങ്ങുന്ന സ്‌നേഹനിധിയായ അപ്പന് തുല്യമായീ പി.എസ് മാറി. സകല അടവ് നയങ്ങളും പറഞ്ഞു മനസിലാക്കാന്‍ കുള്ളന്‍ പൗലോസും. അവസാനം ജനം എല്ലാം ക്ഷമിച്ചു നല്ല യാത്ര അയപ്പ് നല്‍കി വിടാന്‍ തീരുമാനിച്ചപ്പോള്‍ പി എസിന്റെ പേര് നശിപ്പിക്കാന്‍ പൗലോസ് എന്ന അധര്‍മ്മ മൂര്‍ത്തി അവതരിച്ചു. ലേവ്യ.21 ന്റെ 16 മുതല്‍ 20 വരെയുള്ള വാക്യങ്ങള്‍ വായിക്കുമ്പോള്‍ അവിടെ ദൈവിക ശുശ്രൂഷയില്‍ ആരൊക്കെ പാടില്ല എന്നുള്ളത് എഴുതിയിട്ടുണ്ട്. ഇരുപതാമത്തെ വാക്യത്തില്‍ വളരെ വ്യക്തമായി പറയുന്നു, കൂനന്‍ മുണ്ടന്‍ പൂങ്കണ്ണന്‍ ചൊറിയന്‍ പൊരിചുണങ്ങന്‍ ഷണ്ണന്‍ എന്നുള്ളവരും അരുത് എന്നാണ്.

പൗലോസ് എന്ന വ്യക്തി എന്നാണോ കമ്മിറ്റിയില്‍ അംഗം ആയത് അന്നുമുതല്‍ അസംബ്ലീസ് ഓഫ് ഗോഡിനേയും അതിന്റെ നേതാക്കന്മാര്‍ക്കും ശുശ്രൂഷകമാര്‍ക്കും സഭയ്ക്കും വിശ്വാസികള്‍ക്കും കഷ്ടകാലം ആരംഭിച്ചിരിക്കുകയാണ്. മാത്രമല്ല ചരിത്രത്തില്‍ ആദ്യമായി എക്‌സിക്യൂട്ടീവ് കമ്മിറ്റി സമയം കഴിഞ്ഞിട്ടും അധികാരത്തില്‍ തുടര്‍ന്ന് അധര്‍മ്മം കാണിപ്പാന്‍ ഉള്ള സാഹചര്യവും ഉണ്ടായിരിക്കുകയാണ്. ദൈവവചനം ഒരിക്കലും കള്ളം പറയുന്നില്ല.

അസ്സബ്‌ളീസ് ഓഫ് ഗോഡില്‍ ഗുണ്ടാവിളയാട്ടം ശക്തമായിരിക്കുന്നു. ഇലന്തൂരില്‍ പാവം ദൈവമക്കള്‍ ചര്‍ച്ചിനോടുചേര്‍ന്നു പണിത ഗേറ്റും ഗ്രില്ലും വാതില്‍ പൂട്ടും അതിക്രമിച്ചു കയറി പൊളിച്ചതും ദൈവദാസന്റെ വീട്ടു സാധനങ്ങള്‍ വാരിക്കളഞ്ഞതും പത്താനാപുരംകാരായ ഗുണ്ടകളെ കൊണ്ടു ഇഷ്ടമില്ലാത്തവരെ ചീത്ത വിളിപ്പിക്കുന്നതും വധഭീഷണി നടത്തിക്കുന്നതും പൗലോസിന് ഒരു ഹോബിയാണന്നാണ് പരസ്യമായ രഹസ്യം. സഭകളുടെ അടിസ്ഥാനം ഉള്‍പ്പെടെ ഗേറ്റ്, കതകുകള്‍, കട്ടിളകള്‍ മറ്റ് കാര്യങ്ങളൊക്കെ തകര്‍ക്കുവാനും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു കാട്ടുചെയ്യാനും ട്രില്ലര്‍, വെല്‍ഡിങ് മിഷന്‍, ബ്രേക്കര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും അത് ഓപ്പറേറ്റ് ചെയ്യാനുള്ള പൗലോസിന്റെ ഗുണ്ടാ പാസ്റ്റര്‍മാരും പൗലോസിന്റെ വാക്കുകേട്ട് അനുസരിക്കുവാന്‍ എപ്പോഴും സജ്ജമാണ്.

ഈ കാര്യങ്ങള്‍ പലതും കണ്ണൂരിന്റെ പല ഭാഗത്തും മാരാകായുധങ്ങള്‍ കാണുന്നതുപോലെ എ.ജി. ഓഫീസ് പരിസരത്തു ഗേറ്റു പൊളിക്കുന്ന കട്ടര്‍ ഉള്‍പ്പെടെ സകല മാരകായുധങ്ങളുമുണ്ട് എന്നാണ് പൊതുവില്‍ സംസാരം. ഇന്‍ഡ്യക്കാര്‍ക്കും കേരളക്കാരും കണ്ണൂരിലെ ഭീകരതയും ഗുണ്ടാവിളയാട്ടവും സുപരിചിതം പോലെ എ.ജിയിലും കണ്ണൂര്‍ സ്‌റ്റൈയിലിന്‍ ആയിരിക്കുന്നതു എത്ര ലജ്ജാകരം? ഇയാള്‍ സ്റ്റേജില്‍ കയറിയാല്‍ തകര്‍ത്തുവിടുന്ന അന്യഭാഷയും, കൂടെ തുള്ളാനും കുറെ ആളുകളുമുണ്ട്.

പുനലൂര്‍ പത്തനാപുരം ഭാഗത്തു നിന്നും മറ്റു സ്ഥലത്തെ ദൈവദാസന്‍ന്മാര്‍ക്കു ഫോണ്‍ വരുമ്പം ഭാര്യയും മക്കളും ഭയന്നു വിറക്കുന്ന കാലഘട്ടമായി മാറിയിരിക്കുന്നു. ഇതിനു പരിഹാരം എ.ജി.യില്‍ നട്ടെല്ലു വാഴപ്പിണ്ടിയല്ലാത്തവര്‍ എഴുന്നേല്‍ക്കട്ടെ. എന്ത് ചെയ്തും എതിരാളിയെ തകര്‍ക്കാന്‍ മനസുള്ള ഇവര്‍ അപകടകാരികള്‍ ആണ്. ദൈവദാസന്മാരെ തകര്‍ക്കാന്‍ ദലിലമാരെ വരെ വാടകയ്ക്ക് ഇറക്കുന്നു, അതുമല്ലങ്കില്‍ കൂലിക്കു ആളിനെ കൊണ്ടു പറയിപ്പിക്കുന്നു. അതാണ് ഇപ്പോള്‍ നടക്കുന്നത്.

എന്തുകൊണ്ട് ടിവി പൗലോസ് അധികാരത്തില്‍ വരാന്‍ പാടില്ല? കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ടിവി പൗലോസ് സംഘടനയ്ക്ക് വേണ്ടി എന്ത് ചെയ്തു? ആരാണ് ദൈവദാസന്‍ മാരുടെ ട്രാന്‍സ്ഫര്‍ അട്ടിമറിച്ചത്?? ഇന്നും പല ഗ്രൂപ്പുകളിലും ചര്‍ച്ചചെയ്യപ്പെടുന്ന കാര്യമാണ്. ആരാണ് ദൈവദാസന്മാരുടെ ട്രാന്‍സ്ഫര്‍ അട്ടിമറിച്ചത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, അത് ടിവി പൗലോസ്. അടി മുതല്‍ മുടി വരെ ആട്ടിന്‍ തോല്‍ ധരിച്ചതുകൊണ്ട് ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസ്സിലാകുന്നില്ല. ഇപ്പോള്‍ നമുക്ക് അതൊന്ന് അഴിച്ചുമാറ്റി പരിശോധിക്കാം.

ബൈബിള്‍ കോളേജ് പഠനം കഴിഞ്ഞു ഒരു തോള്‍ സഞ്ചിയും റബ്ബര്‍ ചെരുപ്പുമായി സാധാരണ ഉപദേശിയായി മധ്യ മേഖലയില്‍ വന്ന ഇദ്ദേഹത്തിന്റെ വളര്‍ച്ച അസൂയാവാഹമായിരുന്നു. സാധാരണ എല്ലാ ദൈവദാസന്മാരും അനുഭവിക്കുന്ന കഷ്ടതയും പ്രയാസത്തിന്റെയും മധ്യത്തിലൂടെ ഇദ്ദേഹം കടന്നുപോയി. നല്ല പ്രാര്‍ത്ഥന ജീവിതം ഉള്ള ഒരു മനുഷ്യനായിരുന്നു. അങ്ങനെ ഇദ്ദേഹം ഒ.പി.എ. പാസ്റ്റര്‍ ആയിരിക്കെ അവിടുത്തെ മലയാളി ദൈവദാസന്‍മാരെ. വിശ്വാസികളെ, കൂട്ടുപിടിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങി. പിന്നീട് ഇദ്ദേഹത്തിന്റെ വളര്‍ച്ച അതിവേഗം ആയിരുന്നു. ആ മലയാളികളെ കയ്യിലെടുത്ത് അവരുടെ വിശ്വാസം മുതലെടുത്ത് അവര്‍ക്കുവേണ്ടി ബിനാമിയായി പ്രവര്‍ത്തിക്കുന്ന ഒരു വന്‍ശക്തിയായി ഇദ്ദേഹം വളര്‍ന്നുവരികയും രാഷ്ട്രീയവും അധോലോക ബന്ധങ്ങളും അദ്ദേഹത്തിന് ഉണ്ടാവുകയും ചെയ്തു.

വളരെക്കാലം പ്രെസ്ബിറ്റര്‍, കഴിഞ്ഞ ചുരുങ്ങിയ കാലം മേഖലാ ഡയറക്ടര്‍ ആയിരുന്നു ഇദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യത്തിന് വ്യാപ്തി വര്‍ദ്ധിപ്പിക്കുവാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നോട്ടം ഇടുകയും അങ്ങനെ ലക്ഷങ്ങള്‍ ചിലവാക്കി സംഘടന നടത്തിയ മേഖല ഡയറക്ടര്‍ തിരഞ്ഞെടുപ്പ് വീണ്ടും സംഘടനയ്ക്ക് നടത്തേണ്ടിവന്നു. ഇദ്ദേഹം സെക്രട്ടറിയായി ജയിച്ചു വന്നപ്പോള്‍. അഴിമതി നടത്തുവാന്‍ അധികാരം ഉപയോഗിക്കാം എന്ന് മനസ്സിലാക്കി. ഇദ്ദേഹം തനിക്കെതിരെ നില്‍ക്കുമെന്ന് മനസ്സിലാക്കിയ സകലരെയും ഓരോന്നോരോന്നായി അടിച്ചമര്‍ത്തുകയും പുറത്തക്കുകയും ചെയ്തു.

ചിലര്‍ എഴുതി അദ്ദേഹം മേഖലാ ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ ഒരു ഗ്രൗണ്ട് ഇദ്ദേഹത്തിന് ലഭിച്ച ദര്‍ശനം, ആഗ്രഹം ആണ് എന്നൊക്കെ. എന്നാല്‍ ആ സമയത്ത് ചുരുക്കം മുതല്‍മുടക്കില്‍ ബിനാമിയായി വാങ്ങിക്കൂട്ടിയ വയല്‍ ഏറ്റവും നല്ല വിലയ്ക്ക് വില്‍ക്കാമെന്ന് മനസ്സിലാക്കിയത് എജിയുടെ ആവശ്യമായ ഒരു ഗ്രൗണ്ട് മുന്നില്‍ കണ്ടു കൊണ്ടാണ്. വെറും നിസ്സാര വിലയ്ക്കുവാങ്ങിയ വയല്‍ കിട്ടാവുന്നതില്‍ ഏറ്റവും വലിയ തുകയ്ക്ക് താന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ തലയില്‍ കെട്ടിവെച്ച് കോടികള്‍ കൈക്കലാക്കി. ആ സ്ഥലത്തിനു വേണ്ടി ഇവര്‍ പറയുന്നു പകുതി പണം പോലും ചിലവ് ആയിട്ടില്ല എന്നുള്ളത് വാസ്തവമായ കാര്യമാണ്.

അതിനു ഉത്തമ ഉദാഹരണമാണ് മറ്റൊരു സംഭവം. ഗ്രൗണ്ടിന് ഒത്തിണങ്ങിയ മറ്റൊരു 10 ഏക്കര്‍ റബ്ബര്‍തോട്ടം പോയി കാണുകയും വില പറയുകയും ചെയ്തിരുന്നു. വസ്തു ഉടമസ്ഥന്‍ ആറ് ലക്ഷം രൂപ ഏക്കറിനു പറഞ്ഞുവെങ്കിലും പി.എസും, പൗലോസും മറ്റൊരു ഉപാധിവെച്ചു. ഞങ്ങള്‍ ഏക്കര്‍ 10 ലക്ഷം രൂപയ്ക്ക് വാങ്ങിക്കൊള്ളാം എന്നും രജിസ്‌ട്രേഷന്‍ കഴിഞ്ഞ് ആറു ലക്ഷം കഴിഞ്ഞിട്ടുള്ള തുക ഞങ്ങള്‍ക്ക് മടക്കിത്തരണമെന്ന്. അപ്പോള്‍ ആ മനുഷ്യന്‍ ഇവരെ അടിക്കുക മാത്രമേ ചെയ്യാതിരുന്നള്ളൂ. ബാക്കി എല്ലാം പറഞ്ഞകൂട്ടത്തില്‍ 5 പൂര്‍വ്വപിതാക്കന്മാരെ വരെ വിളിച്ചു എന്നാണ് അറിയഞ്ഞത്. ഇപ്പോള്‍ മനസ്സിലായല്ലോ പറന്തലില്‍ അഞ്ചു നയാപൈസയുടെ അഴിമതി പോലും നടന്നിട്ടില്ലന്ന് ???

ഈ ഗ്രൗണ്ടുമായി ബന്ധപ്പെട്ട വില്ലേജ് ഓഫിസ്, താലൂക്ക് ഓഫീസ്, ആര്‍.ഡി.ഒ. ഓഫീസ്, വിവിധ കോടതികള്‍ എന്നിവിടങ്ങളില്‍ കൊടുത്ത കൈക്കൂലിയുടെ കണക്കുകളൊന്നും പുറത്തുവന്നിട്ടില്ല. മാത്രമല്ല വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധ നേതാക്കന്മാര്‍ പോലീസ് ഓഫീസേഴ്‌സ് പള്ളി അമ്പലങ്ങള്‍ എന്നിവിടങ്ങളില്‍ കൊടുത്ത പണത്തിനു കണക്കുകളില്ല. ഒടുവില്‍ ഗ്രൗണ്ടിന് ഏതിരുനിന്ന പാര്‍ട്ടിക്കാരെ ഹോട്ടല്‍ റൂമില്‍ വിളിച്ചുവരുത്തി കരഞ്ഞു പറഞ്ഞതാണ്; ഞങ്ങളുടെ ആദ്യത്തെ കണ്‍വെന്‍ഷന്‍ ആണ്, ഇന്റര്‍നാഷണലില്‍ അനൗണ്‍സ് ചെയ്തതാണ്, ഒരു പ്രാവശ്യമെങ്കിലും ഞങ്ങളെ അനുവദിക്കണം എന്ന് കരഞ്ഞു കാലുപിടിച്ചാണ് കണ്‍വെന്‍ഷന്‍ നടത്തിയത്.

തുടര്‍ന്ന് വരും നാളുകളില്‍ എത്ര സെക്രട്ടറിയും സൂപ്രണ്ടും ഇപ്രകാരം കരഞ്ഞു സ്വന്തം ഗ്രൗണ്ടില്‍ കണ്‍വെന്‍ഷന്‍ നടത്തുവാന്‍ അവരില്‍ നിന്ന് അധികാരം വാങ്ങും. പണ്ട് സുനാമിയില്‍ തകര്‍ന്ന കേരളത്തെ സഹായിക്കുവാനായി യു.കെ.യില്‍ നിന്ന് വന്ന ടണ്‍കണക്കിന് വസ്ത്രങ്ങള്‍ കൊല്ലം മുതല്‍ കായംകുളം വരെയുള്ള തുണിക്കടകളില്‍ വിറ്റു കാശ് അടിച്ചു മാറ്റി മിച്ചം വന്ന പണം കൊണ്ട് രണ്ട് മത്സ്യബന്ധന ബോട്ട് വാങ്ങിയതല്ലാതെ മറ്റൊന്നും സുനാമി കൊണ്ട് സംഭവിച്ചില്ല. തനിക്കെതിരെ നില്‍ക്കുന്ന ആരെയു രണ്ടര വര്‍ഷം കൊണ്ട് ഒതുക്കിത്തീര്‍ക്കാന്‍ കഴിഞ്ഞു.

ടിജെ പോലും ഒതുക്കാന്‍ പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുകയും, അത് പ്രാബല്യത്തില്‍വരുത്തുവാനും ശ്രമിക്കുന്നു. ഏതൊരു ഫണ്ടും വിതരണം ചെയ്യുന്നത് രഹസ്യമായിട്ടല്ല ഒരുകോടി 90 ലക്ഷം രൂപ, തന്നെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരുവാന്‍ വിധം രഹസ്യമായി വിതരണം ചെയ്ത തെരഞ്ഞെടുപ്പിനു വേണ്ടി കാത്തിരിക്കുകയാണ്. അതായതു ഫുള്‍ ബിരിയാണി പി.എസും പൗലോസും കഴിച്ചിട്ട് എല്ല് പാവം പാസ്റ്റര്‍മാര്‍ക്ക് നല്‍കി അത് കഴിച്ചിട്ട് പാവങ്ങള്‍ ഏമ്പക്കം വിട്ടു വോട്ടിടാന്‍ ഇരിക്കുന്ന. റിസേര്‍വ് ബാങ്കിനെ സഹായിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാര്‍ കറന്‍സി സ്വന്തം നിലയില്‍ പ്രിന്റ് ചെയ്യാന്‍ ശ്രമിച്ചു. അങ്ങ് തലസ്ഥാന നഗരത്തില്‍ കേസ് നടക്കുന്നു. വോട്ടിനു വേണ്ടി കൈക്കൂലി വാങ്ങിയ പണം ഉപയോഗിക്കുന്ന പോള്‍ പാസ്റ്റര്‍ ജാഗ്രതെ.

പണ്ടൊരു പഴഞ്ചൊല്ലുണ്ട് ‘നേര് പെരുത്ത അച്ചിക്ക് മുണ്ടുടുക്കാന്‍ സമയമില്ല” എന്നതുപോലെ ടിവിയുടെ ന്യായീകരണ സിംഹങ്ങള്‍ പൗലോസിന്റെ വിശ്വസ്തത കൂലിക്കി വര്‍ണ്ണിക്കുകയാണ്. വലിയ വിദ്യാഭ്യാസമില്ലാത്ത ആദിവാസികള്‍ പോലും സ്ഥലം വാങ്ങുമ്പോള്‍ അതിനെക്കുറിച്ച് അറിയാവുന്നവരോട് അന്വേഷിക്കുക പതിവാണ്. അങ്ങനെ അന്വേഷിക്കുന്ന തരംതാണ പരിപാടികളൊന്നും പൗലോസിനില്ല.

ട്രാന്‍സ്ഫര്‍ നടത്തുവാന്‍ വളരെയധികം സമയം ഉണ്ടായിരുന്നിട്ടും, തെരഞ്ഞെടുപ്പ് നടത്തുവാന്‍ സാഹചര്യം ഉണ്ടായിരുന്നിട്ടും, അതൊന്നും നടത്താതെ എം.എ.ഫിലിപ്പും ബാബുവും ട്രാന്‍സ്ഫര്‍ തടഞ്ഞു എന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല, അവരുടെ കാര്യങ്ങള്‍ക്ക് അവര്‍ പോയി വാഴ വെട്ടി ചായ്ക്കാതെ കുല വെട്ടുവാന്‍ സാധിക്കുമോ ? അത്ര മാത്രമേ സംഭവിച്ചിട്ടുള്ളൂ. കഴിവുകെട്ട എക്‌സികുട്ടി കമ്മിറ്റിയുടെ കഴിവുകേട് ആണെന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. പൗലോസ് അസംബ്ലീസ് ഓഫ് ഗോഡിനുവേണ്ടി ചെയ്ത എടുത്തു പറയേണ്ട മറ്റൊരു വലിയ ഉപകാരമാണ് ക്രിസ്ത്യാനികള്‍ക്കും വിശ്വാസികള്‍ക്കും എതിരായി നില്‍ക്കുന്നവരുടെ കണ്ണിലെ കരടായി മാറുവാന്‍ പറന്തല്‍ ഗ്രൗണ്ട് സാഹചര്യം ഒരുക്കി.

വിദേശത്തുനിന്നു വരുന്ന ശതകോടികള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ചിലവഴിക്കുന്ന സംഘടനയാണ് എ.ജി എന്ന് വരുത്തിതീര്‍ത്തു. അത് നൂറു ശതമാനം ശരിയാണ്, ഒരു വല്യ പുള്ളിക്ക് നഷ്ടം ആയതു കോടികള്‍ ആണ് ബേക്കറിക്കാരന് പലിശക്ക് കൊടുത്തു 3 കോടി പോയിക്കിട്ടി, ബ്ലേഡ് ബാങ്കില്‍ 3.5 കോടി പോയിക്കിട്ടി അങ്ങ് തെലുങ്കാനയില്‍ 16 കോടി ഒരുപോക്ക് പോയി. പക്ഷെ കക്ഷി ആത്!മഹത്യ ചെയ്തില്ല കാരണം എ.ജി. പ്രസ്ഥാനത്തിന്റ പേരില്‍ കര്‍ത്താവു അത് കൊടുത്തതു സ്വന്തം വിയര്‍പ്പു പൊടിഞ്ഞത് അല്ലല്ലോ.

പിതാവും പുത്രനും പരിശുദ്ധാത്മാവിനെയും മാറ്റിനിര്‍ത്തിക്കൊണ്ട് കോടതി റിസിവറുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പു നടത്തുവാന്‍ സാഹചര്യം ഒരുക്കി കൊടുത്തത് മൂലം നൂറാം വര്‍ഷം ആഘോഷിച്ച അസംബ്ലീസ് ഗോഡിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ല് ആക്കി മാറ്റുവാന്‍ അദ്ദേഹത്തിന് സാധിച്ചു. റവ. വി.റ്റി.യുടെയും, കെ.ജെ.യുടെയും സഹായത്തോടെ ഒരു മലബാര്‍ ടച്ച് ഇവിടെ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത് മഹാ അബദ്ധം ആണന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു. റവ. ടിജെ.യും ഓര്‍ക്കുക, കസേര കിട്ടുകയാണെകില്‍ ആറു വര്‍ഷം അതില്‍ ഇരുന്നു തീര്‍ക്കാതെ രണ്ടു വര്‍ഷം തികച്ചു കഴിവുള്ള ഒരുത്തനെ അവിടെ ഇരുത്തി ചിലരെ കഴിവുള്ളവരാക്കി മാതൃക കാട്ടുക. ഇപ്പോള്‍ പി.എസ്. പോകുന്നത് ഒരു പരാജിതനായാണ്. കഴിഞ്ഞ 35 വര്‍ഷത്തെ പരാജയമാണ് അത്. അതുപോലെ ആകരുത്‌

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.