ന്യൂഡല്‍ഹി: ഗുഡ്ഗാവ് റയാന്‍ ഇന്‍റര്‍നാഷ്ണല്‍ സ്കൂളിലെ വിദ്യാര്‍ഥി പ്രദ്യുമന്‍ താക്കൂറിന്‍റെ കൊലപാതകത്തില്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രദ്യുമന്‍റെ മൃതദേഹം ആദ്യം കണ്ടെത്തിയ വിദ്യാര്‍ഥിയെ പൊലീസ് പിടി കൂടിയത്. പരീക്ഷകളും പി.ടി.എ മീറ്റിങ്ങും മാറ്റിവെക്കാനാണ് പ്ളസ് ടു വിദ്യാര്‍ഥി കൃത്യം ചെയ്തതെന്നാണ് സി.ബി.ഐ സംശയിക്കുന്നത്.
കുറ്റക്കാരനെന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്ത ബസ് കണ്ടക്ടര്‍ കുറ്റം ഏറ്റു പറഞ്ഞെന്ന പൊലീസ് അവകാശ വാദത്തിനിടെയാണ് കേസില്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്. ലൈഗിംക പീഡന ശ്രമത്തിനിടയെയായിരുന്നു കൊലപാതകം സംഭവിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലൈംഗിക പീഡന ശ്രമം പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്ന് സി.ബി.ഐ വാര്‍ത്താ സമ്മേളനം നടത്തിയത്. വിദ്യാര്‍ഥിയെ ഇന്ന് ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്. പഠനത്തില്‍ പുറകിലായിരുന്ന പ്ളസ് വണ്‍ വിദ്യാര്‍ഥി പരീക്ഷ മാറ്റിവെക്കുമെന്ന് സഹപാഠികളോട് പറഞ്ഞിരുന്നു. ഇതായിരുന്നു കൊലപാതകത്തിന് പ്രേരണയായതെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ അറസ്റ്റിലായ ബസ് കണ്ടക്ടര്‍ക്ക് ക്ളീന്‍ ചിറ്റ് നല്‍കാനും പൊലീസ് ഇതുവരെ തയാറായിട്ടില്ല. പ്രദ്യുമന്‍ കൊല്ലപ്പെട്ട ടോയ് ലറ്റിന്‍റെ ചുമരില്‍ നിന്നും തറയില്‍ നിന്നും രക്തം മായ്ക്കാന്‍ സ്കൂള്‍ അധികൃതര്‍ ശ്രമിച്ചതായി സി.ബി.ഐ നേരത്തേ ആരോപിച്ചിരുന്നു.
എന്നാല്‍, അറസ്റ്റിലായ വിദ്യാര്‍ഥിയുടെ പിതാവ് ആരോപണം നിഷേധിച്ചു. തന്‍റെ മകന് കൊലപാതകത്തില്‍ പങ്കില്ലെന്നും നിര്‍ബന്ധിച്ചാണ് കുട്ടിയെ കുറ്റം സമ്മതിപ്പിച്ചതെന്നും പിതാവ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടത് തോട്ടക്കാരനെയും അധ്യാപകരെയും അറിയിക്കുക മാത്രമാണ് തന്‍റെ മകന്‍ ചെയ്തത്. തങ്ങള്‍ എല്ലാ നിലക്കും അന്വേഷണത്തോട് സഹകരിച്ചിരുന്നു. എന്നിട്ടും തലേന്ന് ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയ മകനെ സി.ബി.ഐ കുടുക്കുകയായിരുന്നുവെന്നും വിദ്യാര്‍ഥിയുടെ പിതാവ് പറഞ്ഞു.
പ്രദ്യുമന്‍ താക്കൂറിന്‍റെ മരണത്തെ തുടര്‍ന്ന് സ്കൂളിനെതിരെ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. കേസില്‍ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് പ്രദ്യുമന്‍റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിട്ടത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.