ഹൈന്ദവ സംഘടയുടെ പരാതി: യു.പിയില്‍ പ്രാര്‍ത്ഥനായോഗം പോലീസ് തടസ്സപ്പെടുത്തി

ഹൈന്ദവ സംഘടയുടെ പരാതി: യു.പിയില്‍ പ്രാര്‍ത്ഥനായോഗം പോലീസ് തടസ്സപ്പെടുത്തി
April 08 08:43 2017 Print This Article

ലഖ്‌നൗ: ഹൈന്ദവ സംഘടനയുടെ പരാതിയില്‍ ഉത്തര്‍പ്രദേശിലെ മഹാരാജങ് ജില്ലയിലെ ക്രൈസ്തവ ആരാധനാലയത്തിലെ പ്രാര്‍ത്ഥന പോലീസ് തടസ്സപ്പെടുത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2002ല്‍ രൂപീകരിച്ച സംഘടനയായ യുവ വാഹിനിയുടെ പരാതിയിലാണ് നടപടി. ആരാധനാലയത്തിന്റെ മറവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് യുവവാഹിനി പോലീസിനെ സമീപിച്ചത്. പ്രാര്‍ത്ഥനകള്‍ അത് മറച്ചുവയ്ക്കുന്നതിനാണെന്നും അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സഭയിലെ പാസ്റ്റര്‍ യോഹന്നാന്‍ ആദം ഈ ആരോപണങ്ങള്‍ നിഷേധിച്ചു.
വെള്ളിയാഴ്ച നടന്ന പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു സംഭവം. അമേരിക്കന്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 100ഓളം പേര്‍ പെങ്കടുത്ത പ്രാര്‍ഥനയാണ് നിര്‍ത്തിവെപ്പിച്ചത്. പരാതി സത്യവിരുദ്ധമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ട പോലീസ് കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയച്ചു. കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അമേരിക്കക്കാരെ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ശേഷം വിട്ടയച്ചു.
നേപ്പാളിലേക്കും മറ്റും പോകുന്ന വിദേശികളടക്കം ധാരാളം വിനോദ സഞ്ചാരികള്‍ വരുന്ന ഇടമാണ് മഹാരാജങ് ജില്ല. ബ്രിട്ടീഷ് കാലഘട്ടം മുതലുള്ള ഈ ദേവാലയത്തിനെതിരെ ആദ്യമായാണ് ഇത്തരമൊരു ആരോപണം ഉയരുന്നതെന്നും പോലീസ് പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.