ഐഫോൺ നിർമാതാക്കളായ ആപ്പിളിനെ മറികടന്ന് എണ്ണ കമ്പനിയായ സൗദി അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറി.
എണ്ണവില വർധനയാണ് അരാംകോയുടെ നേട്ടത്തിന് വഴിയൊരുക്കിയത്. അതേസമയം ഉയർന്ന പണപ്പെരുപ്പം മൂലം ടെക്നോളജി ഓഹരികളുടെ ആവശ്യകത കുറഞ്ഞത് ആപ്പിളിന് തിരിച്ചടിയായി. 2020 ന് ശേഷം ഇത് ആദ്യമായാണ് അരാംകോ ആപ്പിളിനെ മറികടക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിനടുത്താണ് അരാംകോ വ്യാപാരം നടത്തിയത്. കമ്പനിയുടെ വിപണി മൂല്യം 2.43 ട്രില്യൺ ഡോളർ ആയി ഉയർന്നു. അതേസമയം ആപ്പിളിന്റെ വിപണി മൂല്യം 2.37 ട്രില്യൺ ഡോളറായി കുറഞ്ഞു. ആപ്പിളിന്റെ ഓഹരി വിലയിൽ 5.2 ശതമാനത്തോളം ഇടിവുണ്ടായി ഓഹരി വില 146.50 ഡോളറിലെത്തി.ആഗോള സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്ന സുപ്രധാന ശക്തികളുടെ കരുത്താണ് ഇപ്പോഴത്തെ ഈ മാറ്റത്തിലൂടെ പ്രകടമാകുന്നത്.
ഏകദേശം 3 ട്രില്യൺ ഡോളർ വിപണിമൂല്യം ഉണ്ടെന്നാണ് ഈ വർഷം തുടക്കത്തിൽ ആപ്പിൾ അറിയിച്ചത്. അരാംകോയേക്കാൾ ഏകദേശം 1 ട്രില്യൺ ഡോളർ കൂടുതലായിരുന്നു ഇത്. എന്നാൽ, അതിനുശേഷം, ഏകദേശം 20 ശതമാനത്തോളം ഇടിവാണ് ആപ്പിളിന് നേരിടേണ്ടി വന്നത്. അതേസമയം അരാംകോയ്ക്ക് 28 ശതമാനത്തോളം വളർച്ച നേടാൻ കഴിഞ്ഞു.
ഫെഡറൽ റിസർവ് ഈ വർഷം നിരക്കുകൾ കുറഞ്ഞത് 150 ബേസിസ് പോയിന്റുകളെങ്കിലും ഉയർത്താനുള്ള നീക്കത്തിലാണ്
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.