സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന്‌ മാര്‍പ്പാപ്പ

സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന്‌ മാര്‍പ്പാപ്പ
October 21 23:48 2020 Print This Article

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന നിലപാടുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇതാദ്യമാണ് ഇത്തരമൊരു നിലപാടുമായി ആഗോള കത്തോലിക്കാ സഭയിലെ ഒരുന്നതന്‍ രംഗത്തുവരുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ചുമതല ഏറ്റെടുത്ത കാലം മുതല്‍ സ്വവര്‍ഗാനുരാഗികളുടെ കാര്യത്തില്‍ സഹിഷ്ണുതയോടെയുള്ള നിലപാട് സ്വീകരിച്ചുപോന്ന മാര്‍പാപ്പയുടെ പരാമര്‍ശം സഭയുടെ നിലപാടില്‍തന്നെ മാറ്റം വരുന്നുവെന്ന സൂചന നല്‍കുന്നതാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

എല്‍.ജി.ബി.ടി. വിഭാഗത്തിന് പരിഗണന നല്‍കുന്നതിനെക്കുറിച്ച്‌ മാര്‍പാപ്പ ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ട്. അവര്‍ക്ക് സംരക്ഷണം ലഭിക്കുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തണമെന്ന് മാര്‍പാപ്പ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം മാര്‍പാപ്പ തന്നോട് നേരിട്ട് പറഞ്ഞുവെന്നാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍ അവകാശപ്പെടുന്നത്.

ഇതുവരെ സ്വവര്‍ഗാനുരാഗം അധാര്‍മികമായ ജീവിതമായിരുന്നുവെന്ന മുന്‍ഗാമികളുടെ നിലപാടാണ് മാര്‍പ്പാപ്പ തിരുത്തുന്നത്.

എല്‍.ജി.ബി.ടി വ്യക്തിത്വങ്ങളും ദൈവത്തിന്റെ മക്കളാണ്. സ്വവര്‍ഗ പ്രണയിനികള്‍ക്കും കുടുംബവുമായി ജീവിക്കാന്‍ അവകാശമുണ്ടെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.