സ്വര്‍ണ്ണക്കടത്ത് : യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു; ദുബായിക്ക് പോയത് മൂന്ന് ദിവസം മുന്‍പ്‌

സ്വര്‍ണ്ണക്കടത്ത് : യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു; ദുബായിക്ക് പോയത് മൂന്ന് ദിവസം മുന്‍പ്‌
July 16 18:00 2020 Print This Article

തിരുവനന്തപുരം:യു എ ഇ കോണ്‍സുലേറ്റ് ജനറലിന്റെ ചുമതലയുള്ള അറ്റാഷെ റാഷിദ്‌ ഖാമിസ് അല്‍ അസ്മിയ ഇന്ത്യയില്‍ നിന്നും യു എ യിലേക്ക് മടങ്ങി. ഞായറാഴ്ച തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേക്ക് പോയ അറ്റാഷെ അവിടെനിന്നും ദുബായിയിലേക്ക് പോകുകയായിരുന്നു. യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല അറ്റാഷെക്കായിരുന്നു.

അറ്റാഷെയുടെ പേരില്‍ വന്ന നയതന്ത്ര ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടിച്ച കേസില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അറ്റാഷെ ഇന്ത്യ വിട്ടത്.

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രതികള്‍ സരിതും സ്വപ്ന സുരേഷുമായും അറ്റാഷെ നിരന്തരം ബന്ധപ്പെട്ടിരുന്നു. കസ്റ്റംസ് പിടിച്ചുവെച്ച ബാഗേജ് വിട്ടുകിട്ടുന്നതിനായി സ്വപ്ന സുരേഷിനെ പല തവണ വിളിച്ചിട്ടുണ്ട്. തനിക്കുള്ള ബാഗജേില്‍ സ്വര്‍ണം കടത്തിയതിനെ കുറിച്ച്‌ അറിയില്ലെന്നും ഈത്തപഴം, പാല്‍പ്പൊടി തുടങ്ങിയ സാധനങ്ങളാണ് അയക്കുവാന്‍ ആവശ്യപ്പെട്ടിരുന്നതെന്നും അറ്റാഷെ പറയുന്നു.

സ്വര്‍ണക്കടത്തില്‍ അറ്റാഷെയുടെ പങ്കും അന്വേഷിക്കണമെന്ന് പിടിയിലായ പ്രതി സന്ദീപ് നായര്‍ ആവശ്യപ്പെട്ടിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.