സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം

സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം
October 05 17:55 2020 Print This Article

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേകകോടതിയാണ് ജാമ്യം നല്‍കിയത്. എന്നാല്‍ എന്‍.ഐ.എ.കേസ് നിലനില്‍ക്കുന്നതിനാല്‍ സ്വപ്‌നയ്ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല.

60 ദിവസം ജയിലില്‍ കഴിഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു. അതേസമയം എന്‍.ഐ.എ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്വപ്‌നയ്ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല.

സ്വര്‍ണ്ണക്കടത്ത് കേസിലെ 17 പ്രതികളില്‍ 10 പേര്‍ക്കും ഇപ്പോള്‍ ജാമ്യം ലഭിച്ചു. സ്വപ്‌ന നേരത്തെ രണ്ട് തവണ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്‍്‌റും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദായ നികുതി വകുപ്പും അന്വേഷിക്കുന്നുണ്ട്. കാക്കനാട് ജില്ലാ ജയിലിലാണ് സ്വപ്‌ന സുരേഷ് ഇപ്പോഴുള്ളത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിയന്തരമായി തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ സ്വപ്‌നയ്ക്ക് ജാമ്യം അനുവദിക്കുമെന്ന് എന്‍.ഐ.എ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എഫ്.ഐ.ആറില്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ തെളിവ് ഹാജരാക്കിയില്ലെങ്കില്‍ ജാമ്യം അനുവദിക്കുമെന്നാണ് എന്‍.ഐ.എ കോടതി മുന്നറിയിപ്പ് നല്‍കിയത്.

അന്വേഷണ ഏജന്‍സികള്‍ കസ്റ്റംസ്, യു.എ.പി.എ വകുപ്പുകള്‍ വളരെ ലാഘവത്തോടെ എടുത്ത് കുറ്റം ചുമത്തിയിരിക്കുകയാണെന്ന് പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് നികുതി വെട്ടിപ്പ് കേസുകള്‍ ഉള്‍പ്പെടെയുള്ളവയെ ഭീകരവാദത്തിന്‍െ്‌റ പട്ടികയിലേക്ക് കൊണ്ടുവരുന്നതിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

ഇത് അനുവദിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചപ്പോഴാണ് എന്‍.ഐ.എ കോടതി അന്വേഷണ സംഘത്തോട് പ്രതികളുടെ എഫ്.ഐ.ആറില്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ക്ക് തെളിവ് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്. അടുത്ത ദിവസം തെളിവ് ഹാജരാക്കാനായില്ലെങ്കില്‍ എന്‍.ഐ.എ കേസിലും ജാമ്യം അനുവദിക്കുമെന്ന് കോടതി വ്യക്തമാക്കി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.