സോളാര്‍ തട്ടിപ്പ് കേസ്: സരിത എസ് നായര്‍ റിമാര്‍ഡില്‍

സോളാര്‍ തട്ടിപ്പ് കേസ്: സരിത എസ് നായര്‍ റിമാര്‍ഡില്‍
April 22 18:23 2021 Print This Article

കോഴിക്കോട്: സോളാര്‍ സാമ്ബത്തിക തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ റിമാന്‍ഡില്‍. ഈ മാസം 27 വരെ 5 ദിവസത്തേക്കാണ് കോഴിക്കോട് സിജെഎം കോടതി സരിതയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 27ന് കേസ് കോടതി വീണ്ടും പരിഗണിക്കും. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട ചെക്ക് കേസില്‍ ഹാജരാകാന്‍ നിരവധി തവണ വാറണ്ട് നല്‍കിയിട്ടും സരിത ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റിന് ഉത്തരവിട്ടത്.

ഇന്ന് രാവിലെ കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്ത് എത്തിയാണ് സരിതയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഉച്ചയോടെ കോഴിക്കോട് എത്തിച്ച്‌ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സോളാര്‍ പാനല്‍ വെച്ച്‌ കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് അബ്ദുള്‍ മജീദ് എന്നയാളില്‍ എന്നും പണം തട്ടി എന്നാണ് പരാതി. വിവിധ ജില്ലകളില്‍ സോളാര്‍ ഫ്രാഞ്ചൈസി നല്‍കാം എന്നും വാഗ്ദാനം ചെയ്തതായി അബ്ദുള്‍ മജീദിന്റെ പരാതിയില്‍ പറയുന്നു.

42.70 ലക്ഷം രൂപയാണ് പദ്ധതിക്കായി മുടക്കിയത്. എന്നാല്‍ ഇത് നടക്കാതെ വന്നതോടെയാണ് അബ്ദുള്‍ മജീദ് പരാതി നല്‍കിയത്. കേസില്‍ ബിജു രാധാകൃഷ്ണന്‍ ആണ് ഒന്നാം പ്രതി. സരിത എസ് നായര്‍ കേസിലെ രണ്ടാം പ്രതിയാണ്. കേസില്‍ കോഴിക്കോട് കോടതി അടുത്ത മാസം വിധി പറയാനിരിക്കുകയായിരുന്നു. പല തവണ വാറണ്ട് അയച്ചിട്ടും സരിത കോടതിയില്‍ ഹാജരായിരുന്നില്ല. കീമോതെറാപ്പി നടക്കുന്നുവെന്നാണ് ഹാജരാകാതിരിക്കാന്‍ സരിത കോടതിയില്‍ അറിയിച്ച കാരണം.

കേസിന്റെ വിചാരണം 2018ല്‍ തന്നെ പൂര്‍ത്തിയായതാണ്. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുളള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പരാതിക്കാരന്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് കോടതി സരിതയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ആലപ്പുഴ, പത്തനംതിട്ട അടക്കമുളള കോടതികളിലും സാമ്ബത്തിക തട്ടിപ്പ് കേസുകളില്‍ സരിതയ്ക്ക് എതിരെ വാറണ്ട് നിലനില്‍ക്കുന്നുണ്ട്..

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.