സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പല്‍ നീക്കി, ഗതാഗതം പുനരാരംഭിച്ചു

സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പല്‍ നീക്കി, ഗതാഗതം പുനരാരംഭിച്ചു
March 29 22:13 2021 Print This Article

കെയ്‌റോ: ഒരാഴ്ചയായി സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പല്‍ നീക്കാന്‍ സാധിച്ചതിനെ തുടര്‍ന്ന് കനാലിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍. ദിവസങ്ങള്‍ നീണ്ട ശ്രമകരമായ ദൗത്യത്തിനാണ് വിജയകരമായ പര്യവസാനമായത്.

കപ്പലിനെ നീക്കാനായി ഡ്രെഡ്ജറുകള്‍ ,ടഗ്‌ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നടന്നത്. കനാല്‍ വഴിയുള്ള ഗതാഗതം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണ നിലയിലാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആറ് ദിവസം നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കപ്പല്‍ പൂര്‍ണമായും നീക്കാനായത്. കനാലില്‍ കുടുങ്ങിയ എവര്‍ഗ്രീന്‍ മറീന്‍ കമ്ബനിയുടെ എവര്‍ ഗിവണ്‍ കപ്പലിനെ വേലിയേറ്റ സമയത്ത് ടഗ്ഗ് കപ്പലുകള്‍ ഉപയോഗിച്ച്‌ കൂടുതല്‍ ചലിപ്പിച്ചാണ് വലിച്ചുമാറ്റിയത്. ഡച്ച്‌ കമ്ബനിയായ റോയല്‍ ബോസ്കാലിസാണു കപ്പല്‍ നീക്കുന്ന ദൗത്യമേറ്റെടുത്തിരുന്നത്.

കപ്പലിന്‍റെ മുന്‍, പിന്‍ ഭാഗങ്ങള്‍ നാലു മീറ്റര്‍ ചലിച്ചതായി നേരത്തെ സൂയസ് കനാല്‍ അതോറിറ്റി ചെയര്‍മാന്‍ ഉസാമ റബി പറഞ്ഞതായി ഈജിപ്തിലെ എക്സ്ട്രാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ഭാഗം ചലിച്ചു തുടങ്ങുകയും പ്രൊപ്പലര്‍ പ്രവര്‍ത്തന സജ്ജമാവുകയും ചെയ്തതോടെയാണ് കപ്പലിനെ നീക്കാന്‍ സാധിച്ചത്. മണല്‍തിട്ടയില്‍ ഇടിച്ച കപ്പലിന്‍റെ അണിയത്ത് കൂടി വെള്ളം ഒഴുകി തുടങ്ങുകയും ചെയ്തിരുന്നു.

കൂടുതല്‍ ടഗ് ബോട്ടുകള്‍ ഉപയോഗിച്ചും ഇരുവശത്തെയും ഡ്രെഡ്ജിങ് നടത്തി കപ്പല്‍ മോചിപ്പിച്ചും കണ്ടയ്നറുകള്‍ മാറ്റി ഭാരം കുറച്ചുമാണ് കപ്പലിനെ നീക്കിയത്. 24 മണിക്കൂറില്‍ 12 മണിക്കൂര്‍ ഡ്രെഡ്ജിങ്ങിനായും 12 മണിക്കൂര്‍ ടഗ് ബോട്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് മാറ്റിവെച്ചത്. 14 ടഗ് ബോട്ടുകള്‍ സ്ഥലത്തെത്തിച്ചിരുന്നു. നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ബോസ്കാലിസ് ആണ് മണ്ണും മണലും നീക്കം ചെയ്യുന്ന ജോലി ചെയ്തത്.

ഏഷ്യയില്‍ നിന്ന് യൂറോപിലേക്കും വടക്കേ അമേരിക്കയിലേക്കും തിരിച്ചുമുള്ള കപ്പല്‍ പാത ആറു ദിവസമാണ് അടഞ്ഞു കിടന്നത്. ഞായറാഴ്ചത്തെ കണക്കുകള്‍ പ്രകാരം എല്‍.എന്‍.ജി, എല്‍.പി.ജി ഉല്‍പന്നങ്ങള്‍, വസ്ത്രം, ഫര്‍ണിച്ചര്‍, നിര്‍മാണ സാമഗ്രികള്‍, കാര്‍ സ്പെയര്‍ പാര്‍ട്സുകള്‍ അടക്കമുള്ളവ കയറ്റിയ 369 കപ്പലുകള്‍ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചയാണ് എവര്‍ഗിവന്‍ എന്ന ജപ്പാന്‍ ചരക്കുകപ്പല്‍ സൂയസ് കനാലിന് മധ്യേ ചേറില്‍ പുതഞ്ഞത്. 2,24,000 ടണ്‍ ചരക്ക് കയറ്റാന്‍ േശഷിയുള്ളതാണ് കപ്പല്‍. ജപ്പാനിലെ ഷൂയി കിസെന്‍ എന്ന കമ്ബനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ തായ്വാന്‍ കമ്ബനിയായ എവര്‍ഗ്രീന്‍ മറൈനാണ് സര്‍വിസിന് ഉപയോഗിക്കുന്നത്.

പൗരസ്ത്യ ലോകവും പാശ്ചാത്യ ലോകവും തമ്മിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയാണ് സൂയസ് കനാല്‍. ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പല്‍ പാതകളിലൊന്നായ സൂയസ് കനാല്‍ വഴി പ്രതിദിനം 960 കോടി ഡോളര്‍ (69,650 കോടി രൂപ) മൂല്യമുള്ള ചരക്ക് കടത്തുന്നുവെന്നാണ് കണക്കുകൂട്ടല്‍.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.