സലാലയില്‍ കൊല്ലപ്പെട്ട ഷെബിന്റെ മൃതശരീരം ഞായറാഴ്ച നാട്ടിലെത്തിക്കും

സലാലയില്‍ കൊല്ലപ്പെട്ട ഷെബിന്റെ മൃതശരീരം ഞായറാഴ്ച നാട്ടിലെത്തിക്കും
February 24 13:53 2017 Print This Article

സലാലയില്‍ വച്ച് കൊല്ലപ്പെട്ട ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ (30) ന്റെ മൃതശരീരം ഞായറാഴ്ച രാവിലെ നാട്ടിലെത്തിക്കും. ഫെബ്രുവരി 16 വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ആണ് ഷെബിനെ ദോഫാര്‍ ക്ലബിനു സമീപത്തുള്ള ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നിരീഷണത്തിലായിരുന്ന ഭര്‍ത്താവിനെ വിട്ടയച്ചതായും മൃതശരീരം പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞതായും അറിയുന്നു. തലയുടെ പുറകില്‍ ഉള്ള 10 സെന്റിമീറ്റര്‍ ആഴത്തില്‍ ഉള്ള മുറിവ് ആണു മരണകാരണം. പിന്നെ വയറിനും കുത്തു ഉണ്ട്, 4 യെമനികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജനല്‍ ഇളക്കിമാറ്റിയാണ് അകത്തുകടന്നത്, മോഷണശ്രേമമാണ് കൊലപാകത്തില്‍ കലാശിച്ചതെന്ന് കരുതുന്നു. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. രണ്ടാഴ്ചക്കിടെ സലാലയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണ് ഷെബിന്‍.
1 മണിക്ക് ഫ്‌ലൈറ്റിനു അയ്ക്കുന്ന മൃതശരീരം ഞായറാഴ്ച രാവിലെ 6 മണിക്ക് നാട്ടിലെ എയര്‍പോര്‍ട്ടില്‍ എത്തും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.