സംസ്ഥാനത്ത് അതീവജാഗ്രത! രോഗബാധിതര്‍ 12 ആയി

സംസ്ഥാനത്ത് അതീവജാഗ്രത! രോഗബാധിതര്‍ 12 ആയി
March 10 13:35 2020 Print This Article

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനമൊന്നാകെ അതി ജാഗ്രതയിലേക്ക്. സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ ഇറ്റലിയില്‍ നിന്നും വന്നവരാണ് മറ്റുള്ളവര്‍ ഇവരുമായി നേരിട്ട് ബന്ധപ്പെട്ടവരും.  ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 12 ആയി.  സംസ്ഥാനത്തൊന്നാകെ 1116 പേര്‍ നിരീക്ഷണത്തിലാണ് ഇതില്‍ 149 പേര്‍ ആശുപത്രിയിലാണുള്ളത്.

ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നാം ക്ലാസുമുതല്‍ ഏഴുവരെ ക്ലാസുകള്‍ അടച്ചിടും. സി.ബി.എസ്.സി, ഐ.സി.എസ്‌സി സിലബസുകള്‍ക്കും അവധി ബാധകമായിരിക്കും. കോളജുകള്‍ പ്രൊഫഷണല്‍ കോളജുകള്‍ അടക്കം ഈ മാസം മുഴുവന്‍ അടച്ചിടും.

സ്‌പെഷ്യല്‍ ക്ലാസുകളും അവധിക്കാല ക്ലാസുകളും ഒഴിവാക്കുക. മദ്രസകളും അങ്കണവാടികളും അടച്ചിടണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് പരീക്ഷയില്‍ മാറ്റം വരുത്തിയിട്ടില്ല. നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സംവിധാനമൊരുക്കും.

ഉത്സവങ്ങളുമായി ബന്ധപ്പെട്ട ജനങ്ങളുടെ കൂടിച്ചേരല്‍ രോഗവ്യാപനത്തിന് കാരണമാകും. അതുകൊണ്ട് ഉത്സവങ്ങള്‍ ഒഴിവാക്കണം. വിവാഹം ആഘോഷമായി നടത്തുന്നത് ഒഴിവാക്കണം. ലളിതമായി നടത്തുക. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമായി നടത്തുക. ശബരിമല ദര്‍ശനത്തിന് പോകാതിരിക്കുക. ശബരിമലയില്‍ പൂജാകര്‍മങ്ങളെല്ലാം മുടക്കമില്ലാതെ നടക്കും.

സര്‍ക്കാര്‍ ഓഫിസുകളില്‍ രോഗബാധ ഒഴിവാക്കാന്‍ നടപടി എടുക്കും. ഓഫിസുകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുക. സര്‍ക്കാരിന്റെ പൊതുപരിപാടികള്‍ എല്ലാം ഒഴിവാക്കിയിരിക്കുകയാണ്.

രോഗം വ്യാപിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ സ്വയം ജാഗ്രത പാലിക്കുക. വിവരങ്ങള്‍ മറച്ചുവെക്കാന്‍ പാടില്ല. വിമാനത്താവളങ്ങളിലും മറ്റും കൂടുതല്‍ ശക്തമായ പരിശോധനകള്‍ നടത്തും. രോഗസാധ്യതയുള്ളവരുടെ ചെറിയൊരു അലംഭാവം മതി കാര്യങ്ങള്‍ കൈവിട്ട് പോകാനെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ക്ക് സാംപിളുകള്‍ ടെസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.