ഷെറിന്‍ മാത്യൂസ് കൊലപാതകം: സിനിയെ കോടതി കുറ്റവിമുക്തയാക്കി

ഷെറിന്‍ മാത്യൂസ് കൊലപാതകം: സിനിയെ കോടതി കുറ്റവിമുക്തയാക്കി
March 02 11:46 2019 Print This Article

ഡള്ളാസ്: യു.എസില്‍ മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് വളര്‍ത്തമ്മ സിനി മാത്യൂസിനെ കുറ്റവിമുക്തയാക്കി. തെളിവുകളുടെ അഭാവത്തിലാണ് നടപടി. എന്നാല്‍ സിനിയുടെ ഭര്‍ത്താവ് വെസ്‌ലി മാത്യൂസ് വിചാരണ നേരിടണം.

2017 ഒക്ടോബറിലാണ് ഇന്ത്യന്‍ ദമ്ബതികളായ വെസ്ലി മാത്യൂസിന്റെയും സിനി മാത്യൂസിന്റെയും വളര്‍ത്തുമകളായ ഷെറിനെ വീട്ടില്‍ നിന്ന് കാണാതാവുന്നത്. ദിവസങ്ങള്‍ക്ക് ശേഷം സമീപത്തുള്ള കലുങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ അറസ്റ്റിലായിരുന്നു.

കൊലപാതകത്തിന്റെ തലേ ദിവസം ഷെറിനെ വീട്ടിലാക്കി സ്വന്തം കുട്ടിയുമായി ദമ്ബതികള്‍ റസ്റ്റോറന്റില്‍ പോയതായി പൊലിസ് കണ്ടെത്തിയിരുന്നു. അപകടകരമായ സാഹചര്യത്തില്‍ കുട്ടിയെ തനിച്ചാക്കി പുറത്തുപോയി എന്നതായിരുന്നു സിനിക്കെതിരേയുള്ള കുറ്റം.

ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്നാണു വെസ്‌ലി മൊഴി നല്‍കിയത്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി നല്‍കി.

പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്നു വെസ്‌ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണു വെസ്‌ലി മാത്യൂസ് മൊഴി മാറ്റിയത്.

ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലിസിനെ നയിച്ചതു വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.