ഷിക്കാഗോ: ഓ’ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാരനായിരുന്ന മലയാളി വിമാന നിയന്ത്രണ വാഹനമിടിച്ച് ദാരുണമായി മരിച്ചു. പത്തനാപുരം ഷാലോംപുരം പാറപ്പാട്ട് കുടുംബാംഗമായ ജിജോ ജോര്‍ജ് (35 )ആണ് മരിച്ചത്. കുഞ്ഞുമോന്‍ -മോണി ദമ്പതികളുടെ മകനാണ്.
അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സബ്‌സിഡിയറിയായ ഓണ്‍വോയില്‍ എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ രണ്ടുവര്‍ഷമായി ജോലിചെയ്തുവരികയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു. അപകടം. വിമാനങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന പ്രത്യേക വാഹനമാണ് ജിജോയെ ഇടിച്ചതെന്ന് സംശയിക്കുന്നു. അപകടം നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് വിവരം അമേരിക്കയിലുള്ള സഹോദരന്‍ ലിജോയെ അറിയിച്ചതെന്ന് കുടുംബം പറഞ്ഞു. അപകടം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ വിമാനത്താവള അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ബന്ധുക്കള്‍ക്ക് പരാതിയുണ്ട്.
കുക്ക് കൗണ്ടിയിലെ മെഡിക്കല്‍ എക്സാമിനര്‍ ഓഫീസ് തിങ്കളാഴ്ച പുറത്തുവിട്ട പോസ്റ്റ്മോര്‍ട്ടം ഫലങ്ങള്‍ അനുസരിച്ച് ഹാംഗര്‍ 764 ല്‍ ‘എയര്‍ക്രാഫ്റ്റ് ഡ്രൈവബിള്‍ പുഷ്ബാക്ക് ഉപകരണം’ ഇടിച്ചതിനെ തുടര്‍ന്നാണ് ജിജോ ജോര്‍ജിന്റെ മരണം സംഭവിച്ചത്.
ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് ഷിക്കാഗോ പോലീസ് പറഞ്ഞു. വാഹനത്തിന് കീഴില്‍ അനക്കമറ്റ കിടക്കുന്ന നിലയിലാണ് ജിജോയെ കണ്ടെത്തിയത്. ഇയാള്‍ വിമാനത്താവളത്തിലെ ജോലിക്കാരനാണെന്ന് പോലീസ് വൃത്തങ്ങള്‍ പിന്നീട് അറിയിച്ചു.
ജോര്‍ജിനെ റെനെസെന്‍സ് മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി. ഉച്ചകഴിഞ്ഞ് 3:50 നാണ് അദ്ദേഹം മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തില്‍ അദ്ദേഹത്തിന്റെ മരണം അപകടത്തെതുടര്‍ന്നാണെന്ന് വ്യക്തമായി. വര്‍ഷങ്ങളായി ജിജോയും സഹോദരന്‍ ലിജോയും ഇവരുടെ കുടുംബവും അമേരിക്കയിലുണ്ട്.
ഷിക്കാഗോയിലെ സബര്‍ബ് ആയ ഡെസ്പയറിലാണ് താമസം. ഭാര്യ: ആനി. രണ്ട് വയസുള്ള മകളുണ്ട്. ആനി എട്ടുമാസം ഗര്‍ഭിണിയുമാണ്. ജിജോയുടെ പിതാവ് കുഞ്ഞുമോനും അമ്മ മോനിയും ഷിക്കോഗോയിലാണ് താമസം.
ചിക്കാഗോയിലുള്ള ദി പെന്തെകൊസ്തു മിഷൻ വിശ്വാസിയാണ് ജിജോ ജോര്‍ജ്
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.