വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം നടത്തി: വെളിപ്പെടുത്തലുമായി ഹാക്കര്‍

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം നടത്തി: വെളിപ്പെടുത്തലുമായി ഹാക്കര്‍
January 21 20:02 2019 Print This Article

ന്യൂഡല്‍ഹി: 2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്തിരുന്നുവെന്ന് അമേരിക്കന്‍ സൈബര്‍ വിദഗ്ധന്‍. ഇന്ത്യന്‍ ഇ.വി.എം രൂപകല്‍പ്പനയില്‍ പങ്കാളിയായിരുന്ന സയ്യദ് ഷൂജയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സൈബര്‍ വിദഗ്ധന്‍. ലണ്ടനില്‍ വച്ചാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ആവശ്യമെങ്കില്‍ ഹാക്ക് ചെയ്ത രീതി വീണ്ടും കാണിക്കാമെന്നും ഹാക്കര്‍ സയ്യദ് ഷൂജ പറഞ്ഞു.

ഹാക്കിങ് രഹസ്യം അറിയാവുന്നതിനാലാണ് ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കൊലപ്പെടുത്തിയെന്നും ഹാക്കര്‍ ആരോപിക്കുന്നു. ഇതിന് തന്റെ കയ്യില്‍ തെളിവുകളുണ്ടെന്നും ഇക്കാര്യം ഉടന്‍ തന്നെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും ലണ്ടനില്‍ നടന്ന ഇ.വി.എം ഹാക്കത്തോണ്‍ പരിപാടിയില്‍ ഇയാള്‍ വ്യക്തമാക്കി. ലണ്ടനില്‍ ഇയാള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ പിന്‍നിരയില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിപലും ഉണ്ടായിരുന്നു.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്‌തത് താനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സെയിദ് ഷുജാ എന്നയാളാണ് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തിയെന്ന് ബി.ജെ.പി നേതാവായിരുന്ന ഗോപിനാഥ് മുണ്ടേക്ക് അറിയാമായിരുന്നു. ഇക്കാര്യം വെളിപ്പെടുത്തുമെന്ന് ഭയന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് അദ്ദേഹത്തെ കൊന്നതെന്നും ഹാക്കര്‍ ആരോപിക്കുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവും നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടേയെ റോഡ് അപകടത്തിലൂടെയാണ് വധിച്ചത്. 2014ല്‍ മോദി ജയിച്ചതിന് രണ്ടാഴ്‌ചയ്‌ക്ക് ശേഷമാണ് മുണ്ടേ മരിക്കുന്നത്.

അതേസമയം, ഹാക്കറുടെ ആരോപണങ്ങളില്‍ ഉടന്‍ പ്രതികരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ലണ്ടനില്‍ നടന്ന വാര്‍ത്താ സമ്മേളനം വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.