വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നേരത്തെ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി

വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നേരത്തെ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി
May 29 08:43 2021 Print This Article

തിരുവനന്തപുരം: വിദേശത്ത് പഠിക്കാനും ജോലിക്കും പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ രണ്ടാം ഡോസ് 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ കൊവിഷീല്‍ഡ് രണ്ടാം ഡോസിന് 12 ആഴ്ച ഇടവേളയുണ്ട്. ഇവര്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് വാങ്ങിയ വാക്സിന്‍ നല്‍കാനും നിര്‍ദ്ദേശമുണ്ട്.

പല വിദേശ രാജ്യങ്ങളിലും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും അതില്‍ പാസ്‌പോര്‍ട്ട് നമ്ബരും നിര്‍ബന്ധമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന് ആധാറോ മറ്റ് തിരിച്ചറിയല്‍ രേഖകളോ നല്‍കിയിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ അവയാണ് രേഖപ്പെടുത്തുക. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശ പ്രകാരം രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ 12 മുതല്‍ 16 ആഴ്ചക്കുള്ളിലാണ് എടുക്കാന്‍ ആവുക. ഇത് വിദേശത്ത് പോകുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിനാലാണ് പുതിയ ഉത്തരവ്.

സംസ്ഥാനത്ത് 18 – 45 വയസുള്ളവരുടെ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിക്കും പോകുന്നവരെയും ഉള്‍പ്പെടുത്തിയിരുന്നു.

ഇവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രത്യേക ഫോര്‍മാറ്റില്‍ നല്‍കും. ഇതില്‍ പാസ്‌പോര്‍ട്ട് നമ്ബര്‍ രേഖപ്പെടുത്തും. വാക്സിന്റെ പേര് “ഒാക്സഫോര്‍ഡ് അസ്ട്രാസെനക വാക്സിന്‍” എന്നും രേഖപ്പെടുത്തും. ജില്ലാ മെഡിക്കല്‍ ഓഫീസറാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.

ജില്ലാ അധികാരികള്‍ വിസ, വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ രേഖകള്‍, വര്‍ക്ക് പെര്‍മിറ്റ്,​ ജോലി തുടങ്ങിയ രേഖകള്‍ പരിശോധിച്ച്‌ വേണം വാക്സിന്‍ നല്‍കാന്‍. പോകുന്ന രാജ്യങ്ങളില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ എന്നും ഉറപ്പാക്കണം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.