റഷ്യയില്‍ യഹോവ സാക്ഷിക്കാര്‍ക്കെതിരെ സുപ്രീം കോടതി വിധി

റഷ്യയില്‍ യഹോവ സാക്ഷിക്കാര്‍ക്കെതിരെ സുപ്രീം കോടതി വിധി
April 26 18:44 2017 Print This Article

യഹോവ സാക്ഷികളുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പൗരാവകാശത്തിനും ക്രമസമാധാനത്തിനും പൊതുസുരക്ഷയ്ക്കും ഭീഷണിയാണെന്ന് റഷ്യന്‍ സുപ്രീം കോടതിയുടെ വിധി.

സുപ്രീകോടതിയുടെ ഉത്തരവില്‍ യഹോവ സാക്ഷി സംഘടനകളുടെ സ്വത്തുകള്‍ കണ്ടുകെട്ടി സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്. യഹോവ സാക്ഷികളുടെ റഷ്യന്‍ ആസ്ഥാനവും 395 പ്രാദേശിക ഘടകങ്ങളും അടച്ചുപൂട്ടാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലോകമെമ്പാടുമായി 8.3 ദശലക്ഷം ആള്‍ക്കാര്‍ ഈ സംഘടനയ്ക്കുണ്ട് എന്നാണ് അറിയപെടുന്നത്. കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ഈ വിഷയത്തില്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കുമെന്നും യഹോവ സാക്ഷികളുടെ വക്താക്കള്‍ അറിയിച്ചു. 1991ലാണ് യഹോവ സാക്ഷികള്‍ ഒരു മതവിഭാഗം എന്ന നിലയില്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തത്.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള ദേശീയ യഹോവ സക്ഷിക്കാരുടെ ആസ്ഥാനം അടച്ചുപൂട്ടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നീതിന്യായ മന്ത്രാലയം കോടതിയെ സമീപിച്ചിരുന്നു. റഷ്യയില്‍ യഹോവ സാക്ഷികള്‍ക്കെതിരെ സര്‍ക്കാര്‍ ആസൂത്രിത ശ്രമം നടത്തുകയാണെന്ന് സംഘടനയുടെ ആഗോള നേതൃത്വം ആരോപിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.