റഫാലില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; പുതിയ രേഖകള്‍ സ്വീകരിക്കാന്‍ അനുമതി

റഫാലില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; പുതിയ രേഖകള്‍ സ്വീകരിക്കാന്‍ അനുമതി
April 10 14:30 2019 Print This Article

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട റാഫേല്‍ ഇടപാടിലെ പുറത്തുവന്ന രേഖകള്‍ സ്വീകരിക്കാമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയ രേഖകള്‍ സ്വീകരിക്കുന്നത് രാജ്യസുരക്ഷയ്‌ക്ക് വിരുദ്ധമാണെന്ന കേന്ദ്രം തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പുതിയ രേഖകള്‍ പുനപരിശോധന ഹര്‍ജിക്കൊപ്പം പരിഗണിക്കും.

റാഫേല്‍ ഇടപാട് ശരിവച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് സിന്‍ഹ, അരുണ്‍ഷൂരി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, എന്നിവരാണ് റിവ്യൂ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിക്കൊപ്പം ദി ഹിന്ദു ദിനപത്രം പുറത്തുവിട്ട, ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതടക്കം സൂചിപ്പിക്കുന്ന പ്രതിരോധ മന്ത്രാലയ രേഖകളുടെ പകര്‍പ്പുകള്‍ ചേര്‍ത്തിരുന്നു. രഹസ്യം എന്ന് രേഖപ്പെടുത്തിയ ഈ രേഖകള്‍ മോഷ്ടിച്ചതാണെന്നും നിയമവിരുദ്ധമായി നേടിയ രേഖകള്‍ പരിഗണിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പുനപരിശോധന റിപ്പോര്‍ട്ട് എന്ന് പരിശോധിക്കുമെന്ന് പിന്നീട് തീരുമാനിക്കും.

അതേസമയം, തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖ്യ ആരോപണമായ റാഫേല്‍ ഇടപാടില്‍ സുപ്രീം കോടതിയുടെ ഉത്തരവ് കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാവുന്നതിന് മുമ്ബ് കേസിലെ പുനപരിശോധനാ ഹര്‍ജികളില്‍ വാദം കേട്ടാല്‍ അതും കനത്ത പ്രഹരമാകുമെന്നാണ് സൂചന.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.