യുക്രൈനിലെ അസോവ്സ്റ്റല്‍ ഉരുക്ക് നിര്‍മാണശാലയില്‍ ബോംബാക്രമണം നടത്തി റഷ്യ

യുക്രൈനിലെ അസോവ്സ്റ്റല്‍ ഉരുക്ക് നിര്‍മാണശാലയില്‍ ബോംബാക്രമണം നടത്തി റഷ്യ
April 25 19:52 2022 Print This Article

കീവ്: യുക്രൈനിലെ മരിയുപോളിലെ അസോവ്സ്റ്റല്‍ ഉരുക്ക് നിര്‍മാണ ശാലയില്‍ റഷ്യ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്.

അസോവ്സ്റ്റല്‍ ഉരുക്ക് നിര്‍മാണ ശാലയില്‍ റഷ്യ ബോംബിട്ടതായാണ് റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ച്‌ രണ്ട് മാസം പിന്നിടുമ്ബോള്‍ യുക്രൈനില്‍ ശക്തമായ ആക്രമണം തുടരുകയാണ് റഷ്യ. യുക്രൈന്‍ സിവിലിയന്‍മാര്‍ അഭയം തേടിയിരിക്കുന്ന പ്രദേശങ്ങളില്‍ റഷ്യ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നതായി യുക്രൈന്‍ സായുധ സേന കമാന്‍ഡ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

അസോവ്സ്റ്റല്‍ ഉരുക്ക് നിര്‍മാണ ശാലയില്‍ റഷ്യ വ്യോമാക്രമണം നടത്തി. പ്ലാന്‍ിനകത്ത് അഭയം തേടിയിരിക്കുന്ന ആയിരത്തിലധികം യുക്രൈന്‍ പൗരന്മാരെ വധിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും യുക്രൈന്‍ ആരോപിച്ചു. ഇവിടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, റഷ്യ ആരോപണങ്ങള്‍ നിഷേധിച്ചു. നിലവില്‍ ആക്രമണങ്ങളൊന്നും നടക്കുന്നില്ലെന്നാണ് റഷ്യയുടെ വാദം. അസോവ്സ്റ്റല്‍ പ്ലാന്റില്‍ കുടുങ്ങിക്കിടക്കുന്ന യുക്രൈന്‍ പൗരന്മാരെ മോചിപ്പിക്കുന്നതിനായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു.

കിഴക്കന്‍ യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. അതിനിടെ നിര്‍ണായക നീക്കവുമായി അമേരിക്ക രം​ഗത്തെത്തി. മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കീവ് സന്ദര്‍ശിക്കാന്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിനുമാണ് ഹ്രസ്വ സന്ദര്‍ശനത്തിനായി കീവില്‍ എത്തുന്നത്. റഷ്യന്‍ അധിനിവേശത്തിന് ശേഷം യുക്രൈനിലേക്ക് പോകുന്ന ഏറ്റവും ഉയര്‍ന്ന യുഎസ് ഉദ്യോഗസ്ഥരായിരിക്കും ഇവരെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം യുഎസ് പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.

പരിക്കേറ്റവര്‍ ഉള്‍പ്പെടെയുള്ളവരെ സഹായിക്കാന്‍ പ്രവേശനം ആവശ്യപ്പെട്ട് റെഡ്‌ക്രോസ് നേരത്തെ രംഗത്ത് വന്നിരുന്നു. മരിയുപോളിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് റെഡ് ക്രോസ് കമ്മിറ്റി ഞായറാഴ്ച പറഞ്ഞു. യുക്രൈന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറയുന്നതനുസരിച്ച്‌, റഷ്യന്‍ സൈന്യം ഞായറാഴ്ചയും വ്യോമാക്രമണം നടത്തി. അസോവ്സ്റ്റല്‍ സ്റ്റീല്‍ ഫാക്ടറിയിലും ബോംബാക്രമണം നടത്തി. പരിക്കേറ്റവരെ ചികിത്സിക്കാനും ശേഷിക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കാനും റെഡ് ക്രോസ് ശ്രമിച്ചിരുന്നു. എന്നാല്‍ റഷ്യയുടെ ആക്രമണം, ഇവരുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തുകയായിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.