പുല്ലാട് കുമ്പനാട്ടു ജംഗ്‌ഷനിൽ റോഡിൽ കൂടി വെളുത്ത രൂപങ്ങൾ വാഹനത്തിനു കുറുകെ കടക്കുന്നതായും, വാഹനത്തിനു നേരെ ഓടിയെത്തുന്നതായും ഇത് നിമിത്തം ജനങ്ങൾ ഭയത്തിലാണ് എന്നൊരു വാർത്ത പരന്നിരുന്നു.
എന്നാൽ ഒരു പെന്തക്കോസ്തു നേതാവ് ഇതിനെ പിടിച്ചു കെട്ടിയതായി അവകാശപ്പെട്ടു (സോഷ്യൽ മീഡിയയിൽ പരക്കുന്ന വീഡിയോ സൗദിയിലെ ആണന്നാണ് ചിലർ പറയുന്നത് ). എന്തയാലും സംഭവം ഗംഭീരം ആയിട്ടുണ്ട്. പെന്തക്കോസ്തു നേതാവ് അവകാശപ്പെടുന്നത് ഇങ്ങനെ താൻ ഒരു ദിവസം കുമ്പനാട് റോഡിലൂടെ ചെല്ലുമ്പോൾ ഒരു അപകടം നടന്നതായും, ശരീരം രക്തത്തിൽ കുളിച്ചു കിടക്കുന്നതായും കണ്ടു. ഇത് സഹിക്കാൻ കഴിയാതെ ഇദ്ദേഹം ഓടി വീട്ടിൽ ചെന്ന് മുകളിലേക്ക് ദൈവത്തിന്റെ (സ്വർഗത്തിൽ ) അടുത്ത് ചെന്ന് ചോദിച്ചു ഇത് എന്തുകൊണ്ട് സംഭവിച്ചു ? അപ്പോൾ ദൈവം പറഞ്ഞു രക്തം കുടിക്കുന്ന ഒരു യെക്ഷി അതിലെ നടക്കുന്നു. അപ്പോൾ തന്നെ ഇദ്ദേഹം യെക്ഷിയെ ശാസിച്ചു (പിടിച്ചു കെട്ടി ) ഇനി ഒരു അപകടവും പുല്ലാട് റോഡിൽ നടക്കില്ല എന്നും പ്രഖ്യാപിച്ചു.
എന്തായലും ഒരു ഉപവാസ പ്രാർത്ഥനയിൽ ആണ് നേതാവ് ഇത് അവകാശപെട്ടത്. എന്നാൽ യക്ഷിയെ പിടിച്ചു കെട്ടണം എന്നാവശ്യവുമായി ഇപ്പോഴും ജനങ്ങൾ ഓടി നടക്കുന്നു. പോലീസിന്റെ സഹായം ജനങ്ങൾ ഇക്കാര്യത്തിൽ പ്രതീഷിക്കുന്നു എന്നത് മറ്റൊരു വസ്തതുത.
എന്തയാലും ഒരു വശത്തു ജനങ്ങൾ പരിഭ്രാന്തിയിൽ. മറ്റൊരുവശത്തു ഇങ്ങനെ കുറെ അവകാശവാദികളും…
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.