മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട്ചെയ്ത് ബിജെപി എംഎല്‍എമാര്‍

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട്ചെയ്ത് ബിജെപി എംഎല്‍എമാര്‍
July 24 22:32 2019 Print This Article

ഭോപ്പാല്‍: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത ബിജെപിക്ക് മധ്യപ്രദേശില്‍ അതേ നാണയത്തില്‍ തിരിച്ചടി. മധ്യപ്രദേശ് നിയമസഭയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ കമല്‍നാഥ് സര്‍ക്കാരിന് അനുകൂലമായി വോട്ട്ചെയ്തു. കര്‍ണാടക മാതൃകയില്‍ കമല്‍നാഥ് സര്‍ക്കാരിനെയും താഴെയിറക്കുമെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന് അനുകൂലമായി രണ്ട് ബിജെപി എംഎല്‍എമാര്‍ വോട്ട് ചെയ്തത്.

നാരായണ്‍ ത്രിപതി, ശരദ് കോള്‍ എന്നിവരാണ് സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തത്. അഭിഭാഷകരുടെ സംരക്ഷണത്തിനായുള്ള നിയമവുമായി ബന്ധപ്പെട്ട ബില്‍ പാസാക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന് അനുകൂലമായി ഇവര്‍ വോട്ടു ചെയ്തത്. പതിനഞ്ച് വര്‍ഷം മുമ്ബാണ് ബില്ലിനു രൂപം നല്‍കിയത്. എന്നാല്‍ ശിവരാജ് സിംഗ് ചൗഹാന്‍ അധികാരത്തില്‍ ഇരുന്ന കഴിഞ്ഞ മൂന്നു ടേമിലും ബില്‍ പാസാക്കാനായില്ല.

അനുകൂലമായ നിര്‍ദേശം ലഭിച്ചാല്‍ കിട്ടിയാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും 24 മണിക്കൂറിനുള്ളില്‍ വീഴ്ത്തുമെന്ന് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ് പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ഒന്നാമനോ രണ്ടാമനോ നിര്‍ദേശം നല്‍കിയാല്‍ കമല്‍നാഥ് സര്‍ക്കാരും 24 മണിക്കൂര്‍ തികയ്ക്കില്ലെന്നായിരുന്നു ഭാര്‍ഗവ് ഭീഷണിമുഴക്കിയത്. എന്നാല്‍ ബിജെപിയുടെ ആഗ്രഹം നടക്കില്ലെന്നും കോണ്‍ഗ്രസിന്‍റെ എംഎല്‍എമാരും എംപിമാരും വില്‍പനയ്ക്കുള്ളവരല്ലെന്നും മുഖ്യന്ത്രി കമല്‍നാഥ് തിരിച്ചടിച്ചു.

എല്ലാദിവസവും ബിജെപി പറയാറുണ്ട് തങ്ങള്‍ ന്യൂനപക്ഷ സര്‍ക്കാരാണെന്നും ഏതുദിവസവും താഴെപ്പോകാമെന്നും. എന്നാല്‍ ഇന്ന് സഭയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ ഞങ്ങളുടെ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു- ബില്‍ പാസായതിനു പിന്നാലെ കമല്‍നാഥ് പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.