അമേരിക്കയിൽ മലയാളി നഴ്സ് മെറിൻ ജോയി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് വധ ശിക്ഷ നൽകണമെന്ന് കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്. നീചവും കരുതിക്കൂട്ടിയുള്ളതുമാണ് കുറ്റകൃത്യമെന്ന് സ്റ്റേറ്റ് അറ്റോണി കോടതിൽ സമർപ്പിച്ച കത്തിൽ വ്യക്തമാക്കി. ഒന്നാം ഡിഗ്രി കൊലക്കുറ്റം ഗ്രാന്റ് ജൂറി സാധൂകരിച്ചാൽ പ്രതി ഫിലിപ്പ് മാത്യുവിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നും ആസൂത്രണത്തിന് ഒടുവിലാണ് പ്രതി കൃത്യം നടപ്പിലാക്കിയതെന്നും പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ജൂലൈ 28 ന് പുലർച്ചെയാണ് മെറിൻ ജോയി കൊല്ലപ്പെട്ടത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പാർക്കിംഗ് സ്ഥലത്ത് എത്തിയപ്പോഴാണ് മെറിനെ ഭർത്താവ് ഫിലിപ്പ് മാത്യു ആക്രമിച്ച് കൊലപ്പെടുത്തിയത്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ആശുപത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടിലെത്തിയ മെറിനെ ഫിലിപ്പ് കുത്തിവീഴ്ത്തുകയും പിന്നീട് ദേഹത്തുകൂടി വാഹനം ഓടിച്ചു കയറ്റുകയുമായിരുന്നു. കൊലപാതക കുറ്റം ചുമത്തപ്പെട്ട ഫിലിപ്പ്, നിലവില്‍ ബ്രൊവാഡ് കൗണ്ടി ജയിലിലാണ് കഴിയുന്നത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.