മൂന്നാറില്‍ മണ്ണിടിച്ചിലില്‍ അഞ്ച് മരണം; 75 ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്ന് സംശയം

മൂന്നാറില്‍ മണ്ണിടിച്ചിലില്‍ അഞ്ച് മരണം; 75 ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്ന് സംശയം
August 07 12:15 2020 Print This Article

ഇടുക്കി: മൂന്നാര്‍ രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചതായി സ്ഥിരീകരണം. ആറു പേരെ മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തി. എഴുപത്തിയഞ്ചോളം പേര്‍ മണ്ണിനടിയിലാണെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന. കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്‌റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണ് മണ്ണിടിച്ചിലുണ്ടായത്. നാലു ലയങ്ങള്‍ മണ്ണിടിച്ചിലില്‍ താഴേക്ക് പതിച്ചുവെന്നാണ് സൂചന.ൃ

ജില്ലയില്‍ രണ്ടു ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ ഈ നിലയില്‍ തുടരുന്നത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാക്കും.

മൂന്നാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് ദുരന്തമുണ്ടായ സ്ഥലം. ടൗണില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണിത്. പെരിയവര പാലം തകര്‍ന്നതോടെ പ്രദേശം ഒറ്റപ്പെട്ടിരുന്നു. 10.30ഓടെ പാലം താത്്കാലികമായി ഗതാഗത യോഗ്യമാക്കി. രക്ഷാപ്രവര്‍ത്തകരെ സ്ഥലത്തെത്തിക്കുന്നതിനു വേണ്ടി ചപ്പാത്ത് നികത്തിയാണ് വഴി തുറന്നത്.

മൂന്നാറിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമാണ് പെട്ടിമുടി. ഒരു വലിയ മല അതേപടി ലയങ്ങള്‍ക്ക് മുകളിലേക്ക് പതിച്ചുവെന്നാണ് സൂചന. ഇരവികുളം നാഷണല്‍ പാര്‍ക്കിനുള്ളില്‍ കൂടിയാണ് ഇവിടേക്കുള്ള വഴി. ഒരു വാഹനത്തിന് മാത്രമാണ് ഒരു സമയം ഈ വഴി സഞ്ചരിക്കാന്‍ കഴിയുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.