2010 ല്‍ പാസ്റ്റർ സി.റ്റി.തോമാച്ചന്‍ (ബാബുച്ചയാന്‍) ഈ സഭ കൈമാറിയ അന്നുമുതല്‍ അതിന്റെ തകർച്ചക്കു പ്രവർത്തിച്ച ദൈവദാസന്മാര്‍ എന്നുവിളിക്കുന്ന ഒരു പറ്റം ദുഷ്ട ശക്തിയുടെ കയ്യില്‍ ആയിരുന്നു ഈ സഭ ഇതുവരെ. ഗള്‍ഫില്‍ തന്റെ ജീവിതം ചിലവഴിക്കുമ്പോൾ ദൈവത്തില്‍ നിന്നുലഭിച്ച ദര്‍ശനപ്രകാരം ഖത്തറിലെ ജോലി രാജിവച്ച് കർത്താവിന്റെ വേലയില്‍ ആയിരുന്ന ഈ ദൈവദാസന്‍ ഏതാണ്ട് 5000 പേരെ സ്നാനപ്പെടുത്തിയിട്ടുണ്ട്. സെന്റിന് അഞ്ചു ലക്ഷം വില വരുന്ന 65 സെന്റ് സ്ഥലവും അതില്‍ 5000 സ്‌കൊയർ ഫീറ്റ് വലിപ്പമുള്ള താന്‍ നിര്‍മ്മിച്ച ആലയവും 200 വിശ്വസികളുമായാണ് ആ ദൈവദാസന്‍ അസംബ്ലീസ് ഓഫ് ഗോഡിന് സൗജന്യമായി കൊടുത്തത് . ആ സഭ എറ്റെടുക്കുവാന്‍ ടിജേക്ക് ഒരുതരം അയിത്തവും അറപ്പും ആയിരുന്നു. പിന്നിട് പി എസ് ഫിലിപ്പിന്റെ സമയത്ത് 2010 ഏറ്റെടുത്തു. അന്നുമുതൽ ആ സഭയുടെ മഹോദ്രപകാലം തുടങ്ങി എന്നുതന്നെ പറയാം. ആദ്യം വന്നത് ഓ ജി സാമുവേൽ ഉടന്‍ തന്നെ തകര്‍ക്കാന്‍ തുടങ്ങി.തന്റെ ഭരണകാലത്ത് 10 കുടുംബങ്ങളെ പറഞ്ഞു വിട്ടു. പിന്നിട് ഇങ്ങോട്ട് തകര്‍ച്ചയുടെ സമയമായിരുന്നു. സമയാ സമയങ്ങളില്‍ ഇരുന്ന ഓരോരുത്തര്‍ തകര്‍ക്കാന്‍ പറ്റുന്നരീതിയിൽ എല്ലാം ചെയ്തു. ഇപ്പോള്‍ ഓ ജി സാമുവേല്‍ അമേരിക്കയില്‍ പരിലസിക്കുന്നു. പിന്നിട് കെ. പി ചെറിയാന്‍ വന്നു. ഗ്രൂപ്പ് മാറ്റം നടത്തി പി എസ് ഗ്രൂപ്പ് ആയി. കുവൈറ്റില്‍ സഭ പല കഷണങ്ങള്‍ ആയീ പൊളിക്കാന്‍ കഴിവുള്ള മനുഷ്യൻ ആയിരുന്നു ഇദ്ദേഹം. അവിടെ നിന്ന് പൊളിച്ചു വന്ന ഇദ്ദേഹം തിരുവല്ലാ സെക്ഷനിലെ മാടന്‍മുക്കിലെ സഭയുടെ പാസ്റ്റർ ആയി. ഒരു വർഷം കൊണ്ട് 10 കുടുംബത്തെ പറഞ്ഞുവിട്ടു. മറ്റു പല സഭകൾക്കും കൊടുത്തു തന്റെ മികവു തെളിയിച്ചു. പിന്നിട് വന്നത് റ്റിജെയുടെ ഗുണ്ട സ്റ്റീഫൻ ബേബി, ഗള്‍ഫിലെ സഭ പൊളിച്ചടുക്കി വന്ന മഹാനുഭൂതൻ. ടിജെ യുടെ ഗൂണ്ട ആയിരുന്നങ്കിലും കിട്ടുന്ന സാഹചര്യങ്ങളില്‍ എല്ലാം ടിജേക്ക് പണി കൊടുത്തിരുന്നു. അവിടെ തിരുവല്ല സെക്ഷനില്‍ ആവശ്യത്തിനു പാര പണിഞ്ഞ് സെക്ഷനെ നശിപ്പിച്ചു. മാത്രമല്ല ഇത്രയും സ്ഥലവും കെട്ടിടവും കൊടുത്ത ഈ ദൈവദാസനെ ശപിക്കുന്നതിലും ആക്ഷേപിക്കുന്നതിലും ബഹുമിടുക്കനും ആയിരുന്നു. പരസ്യമായി നിന്ദിച്ചും, ആക്ഷേപിച്ചു ടിജെയേക്കൊണ്ട് ആ പാവം മനുഷ്യനെ സഭയില്‍ നിന്ന് മുടക്കി. 75 വയസ്സ് പ്രായമുള്ള ഒരു മനുഷ്യനാണെന്ന ചിന്തപോലും ഇല്ലാതെ വളരെ മൃഗീയമായി കരിവാരിതേക്കല്‍ നടന്നു. അതാണ് ടിജെ ഗ്രൂപ്പിന്റെ അവസാന ആയുധം. ജനം സ്റ്റീഫന്‍ ബേബിക്ക് എതിരെ തിരിഞ്ഞു, പാര്‍ട്ടിക്കാർ ഇടപെട്ടു, സ്റ്റിഫനെ മാറ്റണം എന്ന ആവശ്യം പൊതുജനം ഉന്നയിച്ചു. വിശ്വാസികളെ തമ്മില്‍ കലഹിപ്പിച്ചു, എന്നാല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ഇയാൾക്ക് അനുകൂലമായി നിന്നു. അതിനാല്‍ തിരുവല്ല സെക്ഷനില്‍ നില്‍ക്കുന്നതിനുവേണ്ടി പ്രസ്ബിറ്റര്‍ അനുകൂല മായതുകൊണ്ടു തിരുവല്ല ടൗണ്‍ സഭ തന്നെ ഇതിയാനുകൊടുത്തു. എന്നാല്‍ സ്റ്റീഫന്‍ ബേബി ദൈവസന്നിധിയില്‍ തിരുമാനമെടുത്തു. ‘ ഞാൻ പോകുമ്പോൾ പോകുന്നിടത്ത് ഈ സഭയിലെ ജനത്തെയും കൊണ്ടുപോകും’ എന്നുള്ളത് നിറവേറ്റി. പൂച്ച കുഞ്ഞുങ്ങളുമായീ പോകുന്നതു പോലെ കഴിഞ്ഞ ഞായറാഴ്ച്ച 35 ൽപ്പരം വിശ്വസികളുമായീ സ്റ്റീഫൻ തിരുവല്ല സഭയില്‍ ചെന്നു, എന്നാ ചെയ്ക… മാടന്‍ മുക്ക് സഭയിലേക്ക് എക്സിക്യൂട്ടീവ് കമ്മറ്റി ചെങ്ങന്നുരില്‍ നിന്നും അയച്ച പാസ്റ്റർ. കെ എസ് സാമുവേൽ വിശ്വാസികളില്ലാത്ത ഈ സഭയില്‍ വന്നു നെഞ്ചുരുകി പ്രാര്‍ത്ഥിച്ചു. ‘ ആടു കിടന്നടുത്തു പൂടപോലും ഇല്ല’ എന്ന് പറഞ്ഞതുപോലെ ആയിപ്പോയി കാര്യങ്ങള്‍. അതുകൊണ്ടും തീര്‍ന്നില്ല, മാടന്‍ ഇറങ്ങി പ്പോയപ്പോള്‍ ഒന്‍പതു ജനല്‍ ഗസ്സുകള്‍ ഉടച്ചു കളഞ്ഞു. സൗണ്ട് സിസ്റ്റം അടിച്ചു തകർത്തു, ആരാധനാ സാമഗ്രികള്‍ പൊട്ടിച്ചു, ടിപ്പര്‍ ലോറികൊണ്ട് ഇടിച്ചു തകര്‍ക്കാന്‍ പറ്റാത്ത ബോര്‍ഡ് സഭക്കാരുടെ പണം കൊണ്ട് തിന്നുചീര്‍ത്ത ആരോഗ്യം കൊണ്ട് സ്റ്റീഫനും മക്കളും തകര്‍ത്തു, അടയാളവും കൊടുത്തിട്ട് പുറത്തുപോയി. മാടന്‍ മുക്കില്‍ ഉണ്ടാക്കിയ നഷ്ടം എക്സിക്യൂട്ടീവ് കമ്മിറ്റിയും സ്റ്റീഫൻ ബേബിയും നികത്തണം. നഷ്ടപരിഹാരം നല്‍കണം. ദൈവത്തിന്റെ ആത്മാവുള്ള ഒരുവന് ഇപ്രകാരം ചെയ്യുവാന്‍ സാധിക്കുമോ ? അവര്‍ കൊടുത്തത് വാരിത്തിന്ന് ആ സഭയിൽ കിടന്നുറങ്ങി ശരീരം കൊഴുപ്പുകയറി പുഷ്ടിവെച്ച ഇതിയാൻ ഇറങ്ങിപ്പോകുമ്പോള്‍ എല്ലാം മുടിച്ചു തകര്‍ത്തിട്ടുപോയി. ഇത് പിശാചിന്റെ പ്രവർത്തിയല്ലേ ? ഈ വൻകാര്യങ്ങൾ ചെയ്തിട്ടാണ് സ്റ്റീഫൻ തിരുവല്ല ടൗൺ എ ജി സഭയിലേക്ക് വലതുകാൽ വെച്ചുകയറിയത്. ഇത് ജനങ്ങൾ മനസിലാക്കിയാല്‍ നന്ന്.
ഇനിയും സ്റ്റീഫൻ ബേബി ഒരു കാര്യം ചെയ്യണം റ്റിജെ ചെയ്ത ഒരു കുതറ പരിപാടിയുണ്ട്. അങ്ങ് കൊല്ലം ജില്ലയില്‍ ഏതോ ഒരു ദൈവദാസനിട്ടു പണിയുവാന്‍ അവിടുത്തെ സെക്രട്ടറിയെ വിലക്കെടുത്തു. പ്രശ്നം രുക്ഷമായി ഒടുവില്‍ ആ സഹോദരന്‍ സഭയുടെ ജനാലകള്‍ അടിച്ചു തകര്‍ത്തു. ജയം ടിജേക്ക് തന്നെ ആയിരുന്നു. അങ്ങനെ ആകണമല്ലോ. അവിടെ ഒരു ബ്രദർ വിനോദ് ആയിരുന്നു കക്ഷി, അതിയാൻ ഫോണ്‍ ചെയ്ത് ഒന്നു സംസാരിച്ചാല്‍ മതി, നാളത്തന്നെ സ്റ്റീഫൻ ബേബി മാടൻ മുക്കില്‍ നശിപ്പിച്ചത് വാങ്ങി കൊടുക്കും. ദൈവത്മാവിന്റെ ഒരു അംശമെങ്കിലും ഉള്ളില്‍ ഉണ്ടങ്കില്‍ സുക്ഷിച്ചോ, അടിവരുന്ന വഴി എതാണന്നു പറയാന്‍ സാധിക്കില്ല സ്റ്റീഫാ. വലിയ വരുമാനമുള്ള സഭയിലെ വരവ്, ചിലവ് കണക്കുകള്‍, നശിപ്പിച്ചിരിക്കുന്നവയുടെ കണക്കുകൾ,ഡിപ്പോസിറ്റ് പണം ഇതൊന്നും തിരികെ കൊടുത്തിട്ടില്ല. ഒന്നും കൊടുക്കാതെ ഒരു കള്ളനെപ്പോലുള്ള സ്റ്റീഫന്റെ ഈ പോക്ക് അപാരം തന്നെ. ചെങ്ങന്നൂരില്‍ നിന്നും വന്ന പാസ്റ്റർ. കെ എസ് സാമുവേൽ ഇതുകണ്ടു മരവിച്ചുപോയി. ഒന്നും ചെയ്യാന്‍ ഇല്ല, പ്രാര്‍ത്ഥിക്കാന്‍ മാത്രമേ സാധിച്ചൊള്ളൂ. അതിനാല്‍ ദൈവം അവിടെ അത്ഭുതം ചെയ്തു. ഒരു വര്‍ഷത്തിനു മുമ്പ് മാടന്‍ സ്റ്റീഫൻ പാസ്റ്റർ പറഞ്ഞുവിട്ട 35 കുടുംബങ്ങള്‍ തിരികെ വന്നു. കഴിഞ്ഞ ആഴച്ചയില്‍ 65 പേരോളം ആരാധനയില്‍ ഉണ്ടായിരുന്നു. അങ്ങനെ ദൈവം പ്രവർത്തിക്കുന്ന ദൈവമാണന്നു വീണ്ടും വെളിപ്പെടുത്തി. വീണ്ടും ചില കുടുംബങ്ങള്‍കൂടിവരാന്‍ തിരുമാനിക്കുകയും ചെയ്തിരിക്കുന്നു.
കാലാ കാലങ്ങളില്‍ സഭകളില്‍ എല്ലാം പ്രശ്നം ഉണ്ടാക്കിയ സ്റ്റീഫൻ ബേബിയുടെ സകല പ്രവർത്തനത്തേയും ഇപ്പോഴത്തെ എക്സിക്യൂട്ടീവ് കമ്മറ്റി ആമേന്‍ പറഞ്ഞിരിക്കുകയാണ്. കാരണം ഒരു ഗുണ്ടയുടെ നിലവാരം പുലര്‍ത്തുന്ന സ്റ്റിഫന്റെ മുന്നില്‍ കപട ആത്മീയരായ എക്സിക്യൂട്ടീവ് തൊഴിലാളികള്‍ ഓച്ചാനിച്ചു മുട്ട് മടക്കിയിരിക്കുന്നു. സ്റ്റീഫന്റെ ഭിഷിണിക്ക് മുന്നില്‍ പതറിപ്പോയീ. വര്‍ഷങ്ങക്കു മുമ്പ് ഇന്റര്‍നെറ്റ് വഴി പ്രചരിച്ച തന്റെ ഭാര്യയുടെ നഗ്ന ചിത്രങ്ങക്കുമുന്നില്‍ പ്രണാമം അർപ്പിച്ചു എക്സിക്യൂട്ടീവ് മെമ്പേഴ്‌സ് ഭയന്നിരിക്കുകയാണ്. വിവാദമായ ആ കേസ് ഒതുക്കുവീരനായ ടിജെ ഒതുക്കിത്തീര്‍ത്തു. കാരണം വാദിയും പ്രതിയും ഒരു ഗ്രൂപ്പുകാര്‍ ആയതുകൊണ്ട് കോംബ്രമൈസ് ചെയ്തു അവസാനിപ്പിച്ചു. ഗ്രൂപിന്റെ ഒരു ബലമേ !!!! ഈ വിഷയം മാത്രം കാണിച്ചു തിരുവല്ല സഭ ഈ വിശുദ്ധനെവേണ്ടാ എന്നുകാട്ടി കത്ത് കൊടുത്തതാണ് എന്നിട്ടും ഫലം ഇല്ലാതായീ.35-ൽ പരം വിശ്വസികളുമായീ പോയ സ്റ്റീഫനു എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. ഏതെങ്കിലും പാവപ്പെട്ട ദൈവദാസന്റെ കൂടെ ആരങ്കിലും ഒരാള്‍ ഏതെങ്കിലും സഭയില്‍ പോയിരുന്നെങ്കില്‍, ഇപ്പോള്‍ പൂച്ചയെപ്പോലിരിക്കുന്ന എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ പുലികളായീ മാറുന്നത് കാണാമായിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ഒരു ചോദ്യം, നിങ്ങൾക്ക് അഞ്ചു ബാര്‍ബര്‍ ഷോപ്പ് തുടങ്ങാമായിരുന്നില്ലേ ? മുമ്പ് കോഴഞ്ചേരി സെക്ഷൻ പ്രസ്ബിറ്റർ ആകുന്നതിനു ആഗ്രഹം പ്രകടിപ്പിച്ച ഈ മഹാൻ സഭയില്‍ നിന്നു കൊണ്ടുപോയ പ്രതിനിധിയുടെ വോട്ട് പോലും ലഭിച്ചില്ല എന്നതുകൊണ്ട് പൊതുജന താല്പര്യം ഇല്ലാത്ത വ്യക്തിയാണെന്ന് മനസിലാക്കാം സ്റ്റീഫന്റെ ഒരു വോട്ട് മാത്രം സ്റ്റീഫന് കിട്ടി. ചരിത്രത്തില്‍ സ്വര്‍ണ്ണലിപിയില്‍ എഴുതി വെക്കേണ്ട കാര്യം. ഒരു സീനിയര്‍ ദൈവദാസനോട് സെക്ഷനിലെ ക്രൂരന്മാരായ പാസ്റ്റേഴ്‌സിന്റെ നിലപാട്. ഇപ്പോള്‍ കൂട്ടത്തില്‍ പോയിരിക്കുന്ന വിശ്വാസികളെ തിരുവല്ലയിലെ സഭ അംഗികരിക്കുവാൻ തയ്യാറല്ല, കാരണം വിവരവും വിദ്യഭസവുമുള്ള ആളുകള്‍ അവിടെയുണ്ട്. അടുത്ത വർഷം ആ സഭക്ക് സംഭവിക്കാന്‍ പോക്കുന്നത് ഇതുതന്നെയാണ്. അതുമനസിലാക്കി ആ പ്രീയപ്പെട്ടവര്‍ നിലപ്പാട് എടുക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അവരുടെ യാതൊരു ആത്മീയ കാര്യങ്ങളിലും തിരുവല്ല സഭ സഹകരിക്കുകയില്ല എന്നാണ് അറിയുന്നത് അത് സ്വാഗതാർഹമാണ്, പക്ഷെ അവരുടെ പേര്‍ സഭയുടെ ജീവപുസ്തകത്തില്‍ എഴുതിപ്പോയാല്‍ അത് നടക്കുകയില്ല കോടതി അവര്‍ക്ക് അനുകൂലമാകും എന്നും ഓർത്തുകൊള്ളുക. നിങ്ങൾക്ക് കഴിവുണ്ടങ്കില്‍ വന്നവരെ അവിടെ കയറ്റാതെ മാടൻമുക്കിലേക്ക് പറഞ്ഞയക്കുക, “ഗ്ലാസ് പൊട്ടിച്ച സഭയിങ്കലേക്ക് അവര്‍ നോക്കട്ടെ” അതാണ് മര്യാദ.ദൈവസഭയില്‍ സഹകരിക്കാന്‍ പറ്റത്താവര്‍ എങ്ങും യോജിച്ചുപോകുകയില്ല എന്ന് മനസിലാക്കിയാല്‍ നന്ന്. ഇപ്പോള്‍ അവിടെനിന്നു മാറുന്ന പാസ്റ്റർ. സാജന്‍ സാമുവേലിനു ഇന്നുവരെ ഒരു സഭയും കിട്ടിയിട്ടില്ല, കാരണം മറ്റൊന്നുമല്ല ഉടുപ്പു മാറുന്നതുപോലെ ഗ്രൂപ്പ് മാറുന്നതുകൊണ്ട് ആര്‍ക്കും സാജനെ വേണ്ട.’ അപ്പോള്‍ കാണുന്നവനെ അപ്പാന്നു വിളിക്കുന്ന’ സ്വഭാവത്തിന്റെ ഉടമയാണ് അദ്ദേഹം. കുടാതെ തന്റെ ഭാര്യ സഭാ പരിപാലനത്തിൽ മാസ്റ്റര്‍ ബിരുദം എടുത്ത സഹോദരിയുമാണ്. പാസ്റ്റർ. സാജന്റെ നട്ടെല്ല് ഭാര്യക്ക് പൂർണ്ണമായും കൊടുത്തിരിക്കുന്നതുകൊണ്ട് സാജനെ വേണ്ടാ എന്നാണ് മറ്റു സഭകളുടെ നിലപാട്. ഇതിനോടകം പതിനഞ്ചു വലിയ സഭകള്‍ വരെ പി എസ് ഫിലിപ്പ് സാജന്‍ സാമുവേലിനുവേണ്ടി റക്കമെന്റ് ചെയ്തു. പക്ഷേ, ആര്‍ക്കും വേണ്ടാതായിരിക്കുന്നു, എവിടെയെങ്കിലും ഒന്നു തള്ളി കയറ്റാന്‍ വളരെ ശ്രമിച്ചുകൊണ്ടിരിക്കുന്നു, ഇതുവരെ നടന്നിട്ടില്ല. ദൈവം വഴി തുറക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഏതായാലും സ്റ്റീഫനും മക്കളും വളരെ സുക്ഷിക്കുക! BMS, KPMS മുതലായവർ സ്കെച്ചു ചെയ്തിട്ടുണ്ട്, മാടൻമുക്കില്‍ നിന്നും ഏതു വഴിയിലൂടെയാണ് പാഴ്‌സലായി അടിവരുന്നത് എന്നു പറയാൻ സാധ്യമല്ല. അങ്ങനെ തിരുവല്ല സെക്ഷനില്‍ നടക്കുന്ന കലോത്സവം തുടരുന്നു. കിഴ് വായ്പ്പുരിലെ പ്രശ്നങ്ങളും അണഞ്ഞിട്ടില്ല. അടിയന്തരമായീ എക്സിക്യൂട്ടീവ് കമ്മിറ്റി അതിനു പരിഹാരം കാണണം.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.