മഹ്‌സ അമിനിയുടെ മരണം: ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് ഇറാന്‍

മഹ്‌സ അമിനിയുടെ മരണം: ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് ഇറാന്‍
September 24 13:40 2022 Print This Article

ടെഹ്റാന്‍: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച്‌ സദാചാര പൊലീസ് അറസ്റ്റ് ചെയ്ത യുവതി കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് തലസ്ഥാനമായ ടെഹ്‌റാനിലും കുര്‍ദ്ദിസ്ഥാന്‍ പ്രവിശ്യയിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച്‌ ഇറാന്‍.

ഇന്‍സ്റ്റഗ്രാം,​ വാട്‌സ്‌ആപ്പ് സേവനങ്ങള്‍ക്കും വിലക്കുണ്ട്. ഒരാഴ്ചയായി തുടരുന്ന പ്രതിഷേധങ്ങളില്‍ ഇതുവരെ 30ലേറെ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞാഴ്ചയാണ് മഹ്സ അമിനിയെന്ന ( 22 ) യുവതി ടെഹ്റാനില്‍ വച്ച്‌ അറസ്റ്റിലായതും പിന്നാലെ അബോധാവസ്ഥയില്‍ ചികിത്സയിലിരിക്കെ മരിച്ചതും. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

പ്രതിഷേധത്തില്‍ മുന്നില്‍ സ്ത്രീകളാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ സാരി നഗരത്തില്‍ സ്ത്രീകള്‍ ഹിജാബ് കത്തിച്ച് പൗരോഹിത്യത്തെ വെല്ലുവിളിച്ചു. ഉർമിയ, പിരാൻഷഹർ, കെർമാൻഷാ എന്നീ നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇറാന്‍ സുരക്ഷാ സേന നടത്തിയ വെടിവെപ്പിനിടെ മൂന്ന് പേര്‍ മരിച്ചു. ഇതിലൊരാള്‍ സ്ത്രീയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കെർമാൻഷായിൽ രണ്ട് സാധാരണക്കാരെയും ഷിറാസിൽ ഒരു പോലീസ് അസിസ്റ്റന്‍റിനെയും പ്രതിഷേധക്കാർ കൊലപ്പെടുത്തിയതായി പോലീസും ആരോപിച്ചു. ഇതിനിടെ ലോകത്തെ വിവിധ നഗരങ്ങളില്‍ ഇറാന്‍ വംശജരായ സ്ത്രീകള്‍ മുടി മുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധിച്ച് രംഗത്തിറങ്ങി. 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.