മഹാരാഷ്ട്രയില്‍ എന്‍.ഡി.എ അധികാരത്തിലേക്ക്; ഹരിയാനയില്‍ തൂക്കുസഭയ്ക്ക് സാധ്യത

മഹാരാഷ്ട്രയില്‍ എന്‍.ഡി.എ അധികാരത്തിലേക്ക്; ഹരിയാനയില്‍ തൂക്കുസഭയ്ക്ക് സാധ്യത
October 24 23:17 2019 Print This Article

മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിക്ക് ഒരേസമയം ആഹ്‌ളാദവും നിരാശയും. മഹാരാഷ്ട്രയില്‍ ബി.ജെ.പി സഖ്യം അധികാരം ഉറപ്പിച്ചപ്പോള്‍ ഹരിയാനയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. ഇരുമുന്നണികളെയും ഞെട്ടിച്ച ജന്‍നായക് ജനതാപാര്‍ട്ടി (ജെ.ജെ.പി) ഒമ്ബത് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ജെ.ജെ.പിയും സ്വതന്ത്രരുമായിരിക്കും ഹരിയാന ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്നത്.

അതിനിടെ, മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് തലവേദനയായി ശിവസേന രംഗത്തെത്തി കഴിഞ്ഞു. മുന്നണി ലീഡ് ചെയ്യുന്ന 163 സീറ്റുകളില്‍ 49 സീറ്റുകള്‍ ശിവസേനയുടേതാണ്. അതുകൊണ്ടുതന്നെ ഭരണത്തില്‍ തുല്യത വേണമെന്ന വാദം ഇതിനകം തന്നെ ശിവസേന മുന്നോട്ടുവച്ചുകഴിഞ്ഞു. 50-50 ഫോര്‍മുല തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് വ്യക്തമാക്കി കഴിഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. സഖ്യവുമായി മുന്നോട്ടുപോകുമെന്നും റൗട്ട് പറഞ്ഞു.

മഹാരാഷ്ട്രയില്‍ 288 സീറ്റുകളില്‍ ബി.ജെ.പി-ശിവസേന നയിച്ച സഖ്യകക്ഷി 163 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. 2014നെ അപേക്ഷിച്ച്‌ 22 സീറ്റുകള്‍ എന്‍.ഡി.എ മുന്നണിക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മുഖ്യ എതിരാളിയായ കോണ്‍ഗ്രസ് -എന്‍.സി.പി സഖ്യത്തിന് 96 സീറ്റുകളിലാണ് ലീഡ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്‌ 19 സീറ്റുകളില്‍ അധികം ലീഡ് ചെയ്യുന്നുണ്ട്. മറ്റുള്ളവര്‍ 29 സീറ്റുകളിലാണ് ലീഡ്. കഴിഞ്ഞ തവണ 20 സീറ്റുകളിലായിരുന്നു ലീഡ്. അവസാന ഘട്ടത്തില്‍ ലീഡ് മാറിമറിയുമ്ബോള്‍ അത് സ്വതന്ത്രര്‍ക്കാണ് ഗുണം ചെയ്യുന്നത്.

ഹരിയാനയാണ് ബി.ജെ.പി സഖ്യത്തിന് നിരാശ നല്‍കിയിരിക്കുന്നത്. ആകെയുള്ള 90 സീറ്റുകളില്‍ ഭരണംപിടിക്കാന്‍ 46 സീറ്റുകള്‍ വേണം. നിലവിലെ ലീഡ് നില അനുസരിച്ച്‌ ബി.ജെ.പി സഖ്യം 42 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 2014ല്‍ 47 സീറ്റുകള്‍ ബി.ജെ.പിക്കുണ്ടായിരുന്നു. കോണ്‍ഗ്രസ് സഖ്യം 28 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ 15 സീറ്റുകളാണ് കോണ്‍ഗ്രസ് സഖ്യത്തിന് നേടാനായത്. മറ്റുള്ളവര്‍ 20 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ 28 സീറ്റുകള്‍ സ്വതന്ത്രര്‍ അടക്കമുള്ളവര്‍ നേടിയിരുന്നു.

ഹരിയാനയില്‍ ഭരണം ജെ.ജെ.പി നിയന്ത്രിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇവിടെ കോണ്‍ഗ്രസും ബി.ജെ.പിയുമായി ഏറ്റുമുട്ടിയ ജെ.ജെ.പി ഒമ്ബത് സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ഐ.എന്‍.എല്‍.ഡി രണ്ട് സീറ്റുകളിലും സ്വതന്ത്രര്‍ നാലു സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റു കക്ഷികള്‍ മൂന്നു സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

ഹരിയാനയിലെ തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ ധാര്‍മ്മിക പരാജയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ കുമാരി ഷെല്‍ജ പ്രതികരിച്ചു. ജനങ്ങള്‍ ബി.ജെ.പിയെ തിരസ്‌കരിച്ചിരിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.