ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രാജിവെച്ചു

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രാജിവെച്ചു
July 26 19:02 2017 Print This Article

പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രാജിവെച്ചു. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രാജി.

അഴിമതി ആരോപണത്തില്‍ രാജിവയ്ക്കാന്‍ തയ്യാറല്ലെന്ന് ആര്‍.ജെ.ഡി വ്യക്തമാക്കിയതോടെയാണ് താന്‍ രാജിവച്ചതെന്ന് നിതീഷ് പറഞ്ഞു. എന്നാല്‍ മഹാസഖ്യം തകര്‍ക്കാനുള്ള ബി.ജെ.പി ശ്രമമാണ് വിജയിച്ചതെന്ന് ജെ.ഡി.യു പക്ഷം പറയുന്നത്.

ബിഹാറിന്റെ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനു നേരെ അഴിമതി ആരോപണം ഉയരുകയും വീട്ടില്‍ സി.ബി.ഐ അന്വേഷണം നടത്തുകയും ചെയ്തതിനു പിന്നാലെ സഖ്യം തകര്‍ക്കാന്‍ ബി.ജെ.പി ശ്രമം നടത്തിവരികയായിരുന്നു.

അതിനിടെ, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് പിന്തുണ നല്‍കിയതും ഏറെ ചര്‍ച്ചയയായിരുന്നു. കോവിന്ദിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിതീഷിന് ഒന്നാം നിരയില്‍ തന്നെ സ്ഥാനം നല്‍കിയതും രാഷ്ട്രീയ ശ്രദ്ധ നേടി.

സഖ്യം തകരുതെന്നായിരുന്നു അവസാന നിമിഷം വരെ ലാലുവും തേജസ്വിയും വ്യക്തമാക്കിയിരുന്നത്. സഖ്യം തകര്‍ക്കുകയെന്നത് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ആവശ്യമാണെന്ന് തേജസ്വി അല്‍പ്പം മുമ്പ് പറഞ്ഞിരുന്നു. തേജസ്വിയോട് ആരും രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഉപമുഖ്യമന്ത്രിയായി തുടരുമെന്നും ലാലുവും പറഞ്ഞിരുന്നു.

എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് നിതീഷ് രാജിവച്ചത്. വൈകുന്നേരത്തോടെ ബിഹാര്‍ ഗവര്‍ണര്‍ കേശാരി നാഥ് ത്രിപാഠിയെ കണ്ട നിതീഷ് കുമാര്‍ രാജിക്കത്ത് കൈമാറുകയായിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.