ഫ്രാങ്കോ പിടിച്ച പുലിവാല്‍

ഫ്രാങ്കോ പിടിച്ച പുലിവാല്‍
September 27 21:17 2018 Print This Article

ഞാൻ മാന്നാർ മത്തായി, മാന്നാറിൽ നിന്ന് എഴുതുന്ന ലേഖനം. എല്ലാവർക്കും സുഖം എന്നു വിശ്വസിക്കുന്നു.

ഇന്ന് ലോകത്തില്‍ പ്രതൃകിച്ചു കേരളത്തില്‍ കത്തികയറ ക്കൊണ്ടിരിക്കുന്ന പ്രശ്നം ആണല്ലോ ഫ്രാങ്കോ ബിഷപ്പ് vs കന്യാസ്ത്രീ യും. ഞാന്‍ ചില കാര്യങ്ങള്‍ തുറന്നു എഴുതുന്നു. ട്രോള്കള്‍ സഭ്യമായ രീതിയില്‍ ആയിരിക്കണം. അല്ലങ്കില്‍ അതേ ഭാഷയില്‍ എനിക്ക് തിരിച്ചു മറുപടി പറയേണ്ടി വരും. സഭയില്‍ നടക്കുന്ന കാര്യങ്ങള്‍ കൊണ്ട് സഭ ഉപേക്ഷിച്ച വെക്തിയാണ് ഞാന്‍ അതുകൊണ്ട് ആരു ട്രോളിയാലും ആ രീതിയില്‍ മറുപടി തരും.

ഇന്ന് എല്ലാ ക്രൈസ്തവ വിഭാഗവും വളരെ ദുഃഖത്തോടെ നോക്കിക്കാണുന്ന ഒരു പ്രശ്നമായീമാറി മെത്രാന്മാരുടെയും വിശുദ്ധന്മാരുടെയും ജീവിതം. വളരെ നിരാശയോടെയും ആശങ്കയോടെയും ക്രൈസ്തവ ജനം ഉറ്റുനോക്കുന്ന സാഹചര്യമാണുള്ളത്. ക്രൈസ്തവ സഭയുടെ തുടക്കങ്ങൾ വളരെ പ്രയാസകരമായിരുന്നു എങ്കിലും ഇന്ന് നടക്കുന്ന എല്ലാ പ്രശ്നങ്ങളും കാരണം അടിസ്ഥാനപരമായ കാര്യങ്ങളിൽ വീഴ്ച വരുത്തിയതുകൊണ്ടും, വന്നതുകൊണ്ടും ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. പ്രശ്നം തുടങ്ങുന്നതിനുമുമ്പുതന്നെ ഈ വിവാദത്തിൽ നിൽക്കുന്ന കന്യാസ്ത്രീ ആലഞ്ചേരി പിതാവിനെ വിളിക്കുകയും സംസാരിക്കുകയും ചെയ്തായീ കാണുവാൻ സാധിക്കുന്നു.

എന്നാൽ അവിടെനിന്നു നിങ്ങള്‍ പിരിഞ്ഞുവന്നു മറ്റൊരു കമ്യുണിറ്റി ആയിനിന്ന് പിന്നീട് തങ്ങളോടു ചേരുവാന്‍ ആണ് ആലഞ്ഞേരി പറയുന്നത്. അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും കൊടുക്കുന്നുണ്ട്. ഇവിടെ എല്ലാം കാണുന്നത് ഒരു പൊളിറ്റിക്കല്‍ പ്രശനങ്ങളാണ്. അവരാരും ഇത് പരിഹരിക്കുവാൻ സന്നദ്ധത പ്രകടിപ്പിക്കുന്നില്ല. പകരം മുട്ടനാടുകൾ തമ്മിൽ ഇടിക്കുമ്പോൾ തലപൊട്ടി വരുന്ന ചോര നക്കി കുടിക്കാനുള്ള പ്രവണതയാണ് ആലഞ്ചേരി പിതാവ് കണിക്കുന്നത്.

ഫ്രാങ്കോയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല ആലുപൊറോട്ടയും, വെണ്ണയും, എരുമപ്പാലും, പാലക്ക് പനീറും സുലഭാമായീ കിട്ടുന്ന പഞ്ചാബില്‍ അത് കഴിച്ചു അര്‍മാദിക്കുന്ന ഫ്രാങ്കോയുടെ കുപ്പായത്തിനുള്ളിലെ പാപിയെ തുറക്കാന്‍ സാധ്യതയുള്ള ഏതെങ്കിലും ഒരു പാതാളത്തില്‍ തള്ളേണ്ടതു ഒരു ജീവശാസ്ത്ര സത്യം ആണന്നു നാം മനസിലാക്കണം.പാപം പാപമാണന്നു ഒരാള്‍ക്ക്‌ തോന്നുന്നതും മനസിലാകുന്നതും കണ്ടുപിടിക്കുമ്പോൾ ആണ്. അതുവരെ അത് ആര്‍ക്കും  പാപം അല്ല.  പെണ്ണ് എല്ലാ കാലത്തും  എല്ലാ പുരുഷന്മാരുടെയും  ഒരു ബാലഹിനതയാണ്. യെരുശലേം ദേവാലയത്തില്‍ ആരധനകഴിഞ്ഞു  വരുന്ന പുരോഹിതര്‍ ഇന്നു എനിക്കുവേണ്ടി  കൊണ്ടുവന്നിരിക്കുന്ന  സ്ത്രീ ആരാണന്നു  അലറിവിളിച്ചുകൊണ്ടായിരുന്നു വന്നിരുന്നത് എന്ന് ചരിത്രകാരമാര്‍  പറഞ്ഞിരിക്കുന്നു. എല്ലാ മതത്തിന്റേയും  മേലാളന്മാരും  ഇങ്ങനെ തന്നെയായിരുന്നു എന്നത് സത്യമാണ്  
A ചരിത്രം പറയുന്നു
കാതോലിക്കര്‍  സമുഹത്തില്‍ ഒരു പാട് മാറ്റം കൊണ്ട് വന്നങ്കിലും  ഒരുപാട് നിഗൂഡതകള്‍ അവരില്‍ ഉണ്ടായിരുന്നു. AD 100 കഴിഞ്ഞപ്പോഴേക്കും ദൈവസഭ ദൈവത്തിന്റെ നിയന്ത്രണത്തിൽനിന്ന് കൈവിട്ടുപോയി എന്നാണ് കാണുവാൻ സാധിക്കുന്നത്‌. സ്വർത്ഥ താൽപര്യത്തിനു വേണ്ടി ഉണ്ടാക്കിയ കാര്യങ്ങൾ ഉപദേശമായും പിന്നീട് കൂദാശയായി പരിണമിച്ചു. AD 1079 പോപ്പ് ഗ്രിഗറി ആറാമന്‍ ആണ് പുരോഹിതന്മാർ വിവാഹം കഴിക്കുന്നതിനു വിലക്ക് കൊണ്ടുവന്നത്. അന്നുവരെ പുരോഹിതന്മാർ വിവാഹം കഴിച്ചിരുന്നു. പിന്നിട് വൃഭിചാരം ആചാരമായീ തുടർക്കഥയായപ്പോൾ അതിനെ അതിജീവിക്കുവാനുള്ള പുതിയ സാങ്കേതിക വിദ്യയായിരുന്നു പള്ളിമേടക്ക് സമീപത്തായി സന്യാസിനി സമുഹങ്ങള്‍ സ്ഥാപിച്ചു സ്ത്രീകളെ പുരോഹിതന്റെ മണവാട്ടി ആക്കുകയും ചെയ്തു. ദൈവവേല ചെയ്യണമെന്നുള്ള സ്ത്രീകളുടെ ആഗ്രഹവും,അവരുടെ കുടുംബത്തിലെ സാമ്പത്തിക നിലവാരക്കുറവും ഇതിലേക്ക് കൊണ്ടുവരുവാൻ, കടന്നുവരുവാൻ ഇടയാക്കി തീർത്തു. ആദ്യആഴ്ചകളിലെ ക്ലാസുകളിൽ തന്നെ ഇവരെ മസ്തിഷ്കപ്രക്ഷാളനം ചെയ്തു, അതായത് മഠം വിട്ടുപോകുന്നവരെ മറ്റൊരു കണ്ണാൽ ലോകം കാണുമെന്നും പോയാൽ അത് അവരുടെ കയ്യിലിരിപ്പിന്റെ ഫലമാണെന്ന് പുറത്താക്കേണ്ടി വന്നതെന്നും അവർക്ക് ഒരു നല്ല ജീവിതം ലഭിക്കുകയില്ല,കുടുംബത്തിനു പേരുദോഷം ആകുമെന്നുമുള്ള ഭീഷണിയില്‍ അവര്‍ അവിടെ കിടന്നു സകലവും   സഹിച്ചു നില്ക്കാന്‍ നിർബന്ധിതരായീ. കുടുംബത്തിനു ചീത്തപ്പേര് ഉണ്ടാകുമെന്നും പറഞ്ഞു പറ്റിച്ചു, ഒരിക്കലും വിട്ടു പോകാത്ത രീതിയിൽ മഠത്തിലെ സിനിയര്‍ അമ്മമാര്‍ കൊങ്കിആനകളായീ  അവരെ മെരുക്കിയെടുത്തു.
ഉദാഹരണം പറഞ്ഞാൽ ബോംബെയിലെ ചുവന്ന തെരുവിൽ എത്തപ്പെട്ട യുവതി അവൾക്ക് രക്ഷപ്പെടുവാൻ സാഹചര്യങ്ങൾ ലഭിച്ചാലും പലരും രക്ഷപ്പെട്ടുപോകാൻ ആഗ്രഹിക്കാത്തത് പോലെ, പിന്നീട് അടിമത്വത്തിൽ സന്തോഷിച്ചു സ്വയം സമാധാനിക്കുന്നവരും, നെടുവീർപ്പിടുന്നവരുമായി മാറി. അത് അവരുടെ ജീവിതത്തിലെ ഒരു ഭാഗമായി മാറി, അവരുടെ വെക്തിത്വത്തിനു മാറ്റം വന്നു. പിന്നീട് ഇതിലേക്ക് ഇറങ്ങി വരുന്നവരെ ഒന്നും പറഞ്ഞ് പിന്തിരിപ്പിക്കാൻ ഇവർക്കും സാധിക്കാതെയായി. പള്ളിമേടയും  കന്യാസ്ത്രീ മഠവും എപ്പോഴും ഒരു  കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിക്കുവാന്‍ ശ്രദ്ധിച്ചു, സഭയുടെ മൂപ്പന്‍ ഏക ഭാര്യയുടെ  ഭര്‍ത്താവയിരിക്കണമെന്നു  വിശുദ്ധ ബൈബിള്‍  പറയുന്നുണ്ട്. കൊടിയ അടിമത്വത്തില്‍ ആണ് ഈ സ്ത്രീകള്‍. ഇവരില്‍ ആരും കന്യകമാര്‍ അല്ലന്നുള്ളതു വളരെ വെക്തമാണ്. ഈ കാര്യങ്ങൾ നിയമപരമായീ പരിശോധിക്കുകയും  ഈ സ്ത്രീകളെ  മോചിപ്പിക്കേണ്ടതും  അടിയന്തരമായീ കൈക്കൊള്ളേണ്ടുന്ന ആവിശ്യമാണ്. ഇവര്‍ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ആണ് നഷ്ടം മനസിലാക്കുന്നത്. കൊടിയ പീഡനം അനുഭവിക്കുന്ന  ഒരു കൂട്ടം  സ്ത്രീകള്‍ ആണ് ഇവര്‍. നല്ല വസ്ത്രം, ആഹാരം  എന്നിവ ഇവര്‍ക്ക് ലഭിക്കാറില്ല.  എതിര്‍ത്ത് പറയുന്നവരെ മാനസിക രോഗികള്‍ ആക്കുന്നു. ഒറ്റപ്പെടുത്തല്‍ എന്ന ശിക്ഷാ നടപടികള്‍ ഇവര്‍ അനുഭവിക്കുന്നു. അടുത്ത കാലത്താണ് ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്‌. ജോലി ചെയ്യുന്ന ശമ്പളം ഇവര്‍  മഠത്തില്‍ അടക്കണം. കാരണം ജീവിതത്തില്‍ ഇവര്‍ എടുത്ത തെറ്റായ തിരുമാനം മാത്രം.
ഒടുവില്‍ ഒരുതരം മാനസിക രോഗികള്‍ ആകുന്നു. ഏറ്റവും കൂടുതല്‍ ലെസ്ബീയനിസം നടക്കുന്നത് കന്യാസ്ത്രീ മഠങ്ങളില്‍ ആണന്നു സര്‍വേ വെളിപ്പെടുത്തുന്നു. എല്ലാ കന്യാസ്ത്രീകളുടെ മാതാപിതാക്കളും  ആങ്ങളമാരും  മറ്റു സഹോദരങ്ങളും മനസിലാക്കണം.  കച്ചകെട്ടി മഠത്തില്‍ പോകാന്‍  നില്‍ക്കുന്ന കുരുന്നു പെണ്‍കുഞ്ഞുങ്ങളോടു   മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു കൊടുക്കണം. മറ്റൊരു കാര്യം, പള്ളിലച്ചന്‍ പറയുന്നത്  ദൈവവചനമായീ കരുതുന്ന പാവം ഹൈറേഞ്ചിൽ ഉള്ള നിഷ്കളങ്കര്‍ ആയ പെണ്‍കുട്ടികള്‍ ആണ് ഇപ്പോള്‍  മഠത്തില്‍ പോയീ കൂടുതല്‍ വഞ്ചിക്കപ്പെടുന്നത്. പലവിട ജോലികള്‍ ഉള്ള സിസ്റ്റേഴ്സ് അവരുടെ പണം ഒരു കാര്യത്തിനും ഉപയോഗിക്കാന്‍ അനുവാദം ഇല്ലാത്ത സാഹചര്യം ആണ്. മരണം ഒഴിച്ച്  ആളുകുടുന്ന ഒന്നിനും വീട്ടില്‍ വിടുകയില്ല. കേവലം ലൈംഗിക  അടിമകള്‍ ആയീ വച്ചിരിക്കുന്നു എന്ന് നാം മനസിലാക്കണം. ബൈബിള്‍  ഇത്തരം ദുരുഹമായ കാര്യങ്ങളെ പറ്റി ഒന്നും പറഞ്ഞിട്ടില്ല.

B മറ്റൊരു വിഭാഗം
പെന്തക്കോസ്ത് വിഭാഗത്തില്‍ കാണുന്ന ഒരു കൂട്ടര്‍ ഉണ്ട് TPM.  ഇതിന്റെ സ്ഥപകാനായ ശ്രീലങ്കക്കാ രനായ പോൾ വിവാഹിതനും  രണ്ടു കുട്ടികളുടെ പിതാവുമായിരുന്നു.  അതിനു ശേഷം വന്നവര്‍ വിവാഹം കഴിക്കാത്തവരും കത്തോലിക്കാ മഠം പോലെ  തന്നെ വിശ്വാസ ഭവനം  എന്ന ചിന്നവീടും, പ്രാർത്ഥനയും, എണ്ണ പൂശലും ഒക്കെ ആയീ കഴിയുന്നു. ഇവിടെ നടക്കുന്നതും ഇത് തന്നെയാണ് വിശ്വാസികളായ ജനത്തെ അടിച്ചമർത്തി കാര്യങ്ങള്‍ നടത്തുന്നവരാണിവര്‍. എവിടെയാണ് ബൈബിള്‍ പറയുന്നത്  ഇങ്ങനെ ദൈവ വേലചെയ്യുവാന്‍ എന്ന് പറഞ്ഞ് തന്നാല്‍ നന്നായിരിക്കും. അമൃതാനന്ദമയി പോലുള്ളവരുടെ മഠങ്ങളിലും ഇത് തന്നെയാണ് നടക്കുന്നത്. നിയമം കൊണ്ട് ഒരു പക്ഷെ നിരോധിക്കാന്‍ പ്രയസമാണങ്കിലും. ഓരോ പെണ്‍കുട്ടികളും മാതാപിതാക്കളും എടുക്കുന്ന തിരുമാനം  വളെരെ വലുതയീരിക്കും. ബാലചാപല്യത്തില്‍  എടുക്കുന്ന തീരുമാനം, 10-) ക്ലാസ്സില്‍  വേദപഠന ക്ലാസ്സില്‍ ഇതിനുള്ള ആഹ്വാനം കൊടുത്തു  മനസ് മാറ്റി തീര്‍ക്കുന്നു.
പണ്ട് ദേവദാസി  സമ്പ്രദായം ഉണ്ടായിരുന്നു. കന്യകയായ പെണ്‍കുട്ടികളെ  ദേവ പ്രീതിക്കായീ വൃഭിച്ചരിക്കാന്‍ വിടുന്നു. ഒടുവില്‍ തെരുവില്‍ വലിച്ചെറിയുന്നു. മാതാപിതാക്കളുടെ  ഇഷ്ടം അനുസരിച്ച് കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇടയ്ക്കു ഒരു കാര്യം ഞാന്‍ പറയട്ടെ ഒരു പെണ്‍കുട്ടി ജനിക്കുന്നതിന്‍  മുമ്പുതന്നെ ദൈവം  അവളുടെ  ഭര്‍ത്താവിനേയും സൃഷ്ടിച്ചു എന്ന് എന്ത് കൊണ്ട്  നിങ്ങൾക്ക് വിശ്വസിക്കാന്‍ ആകുന്നില്ല. സന്താനപുഷടിയുള്ളവരായീ തീരുവാന്‍ ആണ് ദൈവം നമ്മെക്കൊണ്ട് ആഗ്രഹിക്കുന്നത്. കന്യാസ്ത്രീ ആകുവാന്‍ തിരുമാനമെടുക്കുന്ന സഹോദരിമാര്‍  ചിന്തിക്കുക. വിഭാഗം നോക്കാതെ, കാത്തോലിക്ക, ഓര്‍ത്തഡോക്സ്. യാക്കോബായ, ടി പി എം , മറ്റു ഹിന്ദു സന്യാസിനി സമുഹങ്ങള്‍..എല്ലാം തന്നെ നിങ്ങളെ  വഞ്ചിക്കുകയാണ്. മാതാപിതാക്കളുടെയും  ബന്ധുക്കളുടെയും സമ്മതത്തോടെ  നിങ്ങള്‍ വൃഭിചാരം ചെയ്യുവാന്‍ പോകുകയാണ്. കത്തോലിക്കാ സെമിനാരികള്‍  സോദം ഗോമോറകള്‍  ആണ്. ഇതിന് ആധാരമായ എത്രയോ  കേസുകള്‍  ഉണ്ട്. അത് ഈ കഴിഞ്ഞ ദിവസവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. നിങ്ങൾക്ക് എതിര്‍ക്കുവാന്‍  കഴിയുകയില്ല. ഒരു അഭയയെ കൊന്നിട്ടു  500 കോടിയാണ് ഇതുവരെ ചിലവഴിച്ചത്, അതും നിങ്ങളുടെ പണം. നിങ്ങളുടെ മക്കളെ കൊന്നിട്ടു  തെളിവുനശിപ്പിക്കാന്‍ അവര്‍ നിങ്ങളുടെ പണം തന്നെ ഉപയോഗിക്കും

ഇനി എന്ത് ചെയ്യുവാന്‍ സാധിക്കും

1- 1079 ഗ്രിഗറി ആറാമന്‍  നടപ്പിലാക്കിയ  പുരോഹിതന്മാരുടെ വിവാഹ വിലക്ക് മാറ്റുക.
2- ഇപ്പോള്‍  ഉള്ള പുരോഹിതന്മാര്‍ നിലവില്‍ കല്യാണം കഴിക്കാവുന്ന പ്രായത്തിലുള്ള കന്യാസ്ത്രീകളെ മഠത്തില്‍ നിന്ന് തന്നെ വിവാഹം കഴിക്കുക.  അനുപാതം നിലനിര്‍ത്താന്‍ രണ്ടു പേരെവരെ കല്യാണം കഴിച്ചാലും കുഴപ്പമില്ല. നടന്നതെല്ലാം പരസ്പര ധാരണയില്‍ ആയിരുന്നല്ലോ  വഴക്കുണ്ടാക്കാതിരുന്നാല്‍ മതി.
3- കല്യാണം കഴിക്കാതെ തന്നെ പുരോഹിതന്‍ ആകണം എന്ന് നിര്‍ബന്ധം ആണങ്കില്‍ വൃഷണം രണ്ടും നീക്കം ചെയ്യുക.
4- മാതാപിതാക്കള്‍  പെണ്‍കുട്ടികളെ ദേവദാസി സംബ്രദായം പോലെ  കന്യാസ്ത്രീ മഠത്തില്‍ വിട്ടു ജീവിതം  നശിപ്പിക്കുവാന്‍  അനുവദിക്കാതിരിക്കുക. 15,17 വർഷം നിങ്ങള്‍  വളർത്തിയിട്ടു  ഈ കശ്മലന്‍മാര്‍ക്ക് പിച്ചി ചീന്തുവ്വാന്‍ കൊടുക്കതിരിക്കുക. ആരുടെകൂടെയെങ്കിലും പോയി അവര്‍ ജീവിക്കട്ടെ.  
5- ബിഷപ്പിന്റേയും, പുരോഹിതന്റേയും, മൂപ്പന്റേയും കുപ്പയത്തിനുള്ളിലെ പാപി പാതാളത്തില്‍ വീണാല്‍ പിന്നെ അതില്‍ നിന്ന് വിട്ടുവരിക എന്ന പ്രതിക്ഷ അസ്ഥാനത്താണ്, ബ്ലാക്മെയിൽ ആണ് പിന്നിട് നടക്കുന്നത്.
6- പെണ്‍കുട്ടികള്‍ കന്യാസ്ത്രി മഠത്തില്‍ പോകാതിരിക്കുക ഈ കുപ്പായം ഇടാതെ തന്നെ എല്ലാവിധ പെതുജന സേവനങ്ങളും നിങ്ങൾക്ക് ചെയ്യാം. വിപുലമായ ഒരു  സംവിധാനങ്ങള്‍ ആണ് ഇന്ന് നിങ്ങളുടെ സുരക്ഷക്കും, വളര്‍ച്ചക്കും ഉള്ളത്.
7- കന്യാസ്ത്രികളുടെ എണ്ണം കുറയുമ്പോൾ പുരോഹിതര്‍ തന്നെ കല്യാണം കഴിക്കുവാന്‍ നിയമം മാറ്റി എഴുതിച്ചോളും.( കാപ്പി കുടിക്കാന്‍ കാപ്പിതോട്ടം വേണ്ട, പൊടികിട്ടും എന്നുള്ള നിലപാടാണ് ഇപ്പോള്‍ പുരോഹിതർക്കുള്ളത്)
8- ശബരി മലയിൽ സ്ത്രീകള്‍ പ്രവേശിക്കുവാന്‍ അനുവാദം കൊടുത്ത സുപ്രീം കോടതി ബൈബിള്‍ പഠന വിധേയമാക്കി  അത് ചെയ്യുവാന്‍ ഉത്തരവു ഉണ്ടാകണം. AD 1215  കുമ്പസാരം എന്ന മനുഷ്യൻ കണ്ടുപിടിച്ച കൂദാശ തുടങ്ങി, വിവാഹം നിഷിധമാക്കിയത്, കന്യാസ്ത്രീ മഠങ്ങളുടെ ആവിര്‍ഭാവവും, ആവശ്യകത, കന്യക സ്ത്രീയുടെ കന്യകാത്വം അത് എവിടെ, എങ്ങനെ,എപ്പോള്‍ ആര് നഷ്ടപ്പെടുത്തി എന്നത് അന്വേഷണ വിധേയമാക്കി കന്യാസ്ത്രീ മഠങ്ങളെ നിരോധിക്കണം
9- കുമ്പസാരം കൂടുതല്‍ വീട്ടമ്മമ്മാരെ വളക്കാന്‍ പറ്റുന്ന കാര്യം ആയി മാറി, പുരോഹിതന് മഠത്തിലെ സ്ത്രീകളെ മടുക്കുമ്പോൾ ഒരു വെറൈറ്റി ആകുവാനും അതു സഹായിച്ചു. കുമ്പസാരം കണ്ടു പിടിക്കുന്നതിന് മുമ്പുള്ള ആള്‍ക്കാര്‍ക്ക് എന്ത് സംഭവിച്ചു?

ഇപ്പോള്‍ നിർത്തുന്നു, വീണ്ടും തുടരും

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.