നിരപരാധികളെ ക്രൂശിക്കാനും ശിക്ഷിക്കാനും അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിന്റെ നിയമം തലനാരിഴകീറി പരിശോധിച്ച് രക്ഷപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്തിട്ടുള്ള പ്രസ്ഥാനമാണിത്. എന്നാൽ താനായിരുന്ന സ്ഥലത്തെല്ലാം പല സ്ത്രീ വിഷയങ്ങളും ഉണ്ടാക്കിയ മനുഷ്യനാണ് പാസ്റ്റർ. മോഹനൻ. വലിയ നേതാവായ സാമുവേൽജിയുടെ അരുമ ശിഷ്യനും, സാമുവേൽ സാറിന്റെ മൂടുതാങ്ങിയുമായിരുന്നു ഇദ്ദേഹം. മോഹനന് ആക്സിഡണ്ട് ഉണ്ടാകുന്നതിനു മുമ്പുവരെ കായികമായി സാമുവേൽ സാറിന്റെ ഒരു ഗുണ്ടയായി നിലനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്തു. പാസ്റ്റർ. മോഹനന്റെ ഔദ്യോഗിക ജീവിതത്തിൽ സ്ത്രീകൾ എന്നും ഒരു ബലഹീനത ആയിരുന്നു. ഈ വിഷയത്തിൽ പല പരാജയങ്ങളും അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. കാലാകാലങ്ങളിൽ സാമുവേൽജി ദൈവദൂതനായി പറന്നുവന്ന് അദ്ദേഹത്തെ രക്ഷിച്ച ചരിത്രമാണ് ഉള്ളത്. എന്നാൽ ഒടുവിൽ വീണു. ആസ്ഥാന ഗായകർ എന്നു പറയുന്നതുപോലെ പാസ്റ്റർ മോഹനന്റെ ഭാര്യ സഹോദരി സുജാ പോൾ സാമുവേൽജിയുടെ വീട്ടിലെ ആസ്ഥാന പ്രവാചകരിൽ ഒരാളാണ്. ഇവരാണ് പ്രവചിച്ചത്, റ്റി ജെ പ്രസ്ഥാനത്തിന്റെ പകൽ സൂര്യനാണെന്നും, രാത്രി ചന്ദ്രൻ ആണെന്നും, മറിയാമ്മ ശാമുവേൽ അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിലെ കന്യാമറിയം ആണെന്നും പ്രവചിച്ചു ബലപ്പെടുത്തുന്നതിനും ഉള്ള ഉപകാരസ്മരണയായിരുന്നു ഈ കണ്ട എല്ലാത്തിലും സഹായിക്കുവാൻ റ്റി ജെയെ പ്രേരിപ്പിച്ച ഘടകം എന്നു വേണം കരുതാൻ. രണ്ടാഴ്ചയ്ക്ക് മുമ്പ് താൻ മുമ്പ് ശുശ്രൂഷിച്ച സഭയിലെ ഒരാളുടെ മരണത്തിനു കടന്നുവരികയും താൻ വർഷങ്ങൾക്കുമുമ്പേ ഉന്നംവെച്ച പെൺകുട്ടിയുടെ മാതാപിതാക്കൾ മരണവീട്ടിൽ ഉണ്ടെന്ന് മനസ്സിലാക്കിയ ഗ്യാപ്പിലൂടെ പെൺകുട്ടി മാത്രമേ വീട്ടിലുള്ളൂ എന്ന് മനസ്സിലാക്കി ആ വീട്ടിലെത്തുകയും ദാഹപരവശനായ പാസ്റ്റർക്ക് വെള്ളമെടുക്കാൻ അടുക്കളയിലേക്ക് തിരിഞ്ഞ പെൺകുട്ടിയെ കടന്നുപിടിക്കുകയും ബലാത്സംഗത്തിന് മുതിരുകയും ചെയ്തു. ആ പെൺകുട്ടി പാസ്റ്ററെ തന്റെ എല്ലാ കഴിവുകളും എടുത്ത് തള്ളിമാറ്റി, ഷർട്ട് വലിച്ചുകീറി ചെരിപ്പൂരി അടിച്ചു അനുഗ്രഹിച്ചു വിട്ടു. എന്നാൽ ഇത് വലിയ പ്രശ്നമാകുമെന്ന് ഭയന്ന് പിറ്റേദിവസം തന്നെ ആറുമാസത്തെ ലീവെടുത്ത് മാറിനിൽക്കുകയായിരുന്നു. കഴിഞ്ഞദിവസം വിചാരണയ്ക്കുശേഷം അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. കമ്മിറ്റിയിൽ ഒരുപക്ഷെ റ്റി ജെ സാമുവൽ സാർ ആയിരുന്നു എങ്കിൽ ഒരു കുറുപ്രാവിനെ യാഗം കഴിച്ചു ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുമായിരുന്നു. സാമുവൽ ജി തന്റെ ഭരണകാലഘട്ടത്തിൽ പല പെണ്ണുപിടിയന്മാരേയും തന്ത്രപൂർവ്വം വിശുദ്ധന്മാരായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. പ്രത്യേകിച്ച് രണ്ടു ഭാഗത്തെയും പെണ്ണ് പിടിയൻമാരെ റീ സ്റ്റോർ ചെയ്തു നിർത്തുവാൻ ഇരുകൂട്ടരും തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെയുള്ളവരെ കണ്ടെത്തി നല്ല സഭകൾ കൊടുക്കുവാൻ രണ്ടുകൂട്ടരും ധാരണയിലെത്തിയിട്ടുണ്ട്. മാത്രമല്ല ഇത്തരക്കാരെ കണ്ടുപിടിക്കുവാൻ ഇരുവിഭാഗത്തിനും പ്രത്യേകമായ വിംങ്ങുകൾ തന്നെ ഉണ്ടന്നാണ് ഞങ്ങളുടെ കൊല്ലം ലേഖകൻ അറിയിക്കുന്നത്. റ്റിജെ പക്ഷക്കാരായ കുറ്റിപറിച്ച വിശുദ്ധന്മാരെ ചെങ്ങന്നൂർ, കോട്ടയം ഭാഗത്തേക്കും പി എസ് പക്ഷക്കാരെ പത്തനാപുരം ഭാഗത്തേക്കുമാണ് ഇപ്പോൾ വിന്യസിപ്പിച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് ഇത്തരക്കാരെ എന്തുവിലകൊടുത്തും നിർത്തുന്നത് എന്നുള്ളത് ചിന്തിച്ചാൽ ഒരു കാര്യം വ്യക്തമാണ്, സഹായിക്കുന്നവരെ അഥവാ വിശുദ്ധനായി പ്രഖ്യാപിക്കുന്നവർ ഒരുകാലത്തും സഹായിക്കുന്നവരെ വിട്ടു പോകയില്ല. എന്തു വിലകൊടുത്തും നേതാക്കന്മാർക്ക് വോട്ട് ഉണ്ടാക്കിക്കൊടുക്കും എന്നും, അതൊക്കെ ഫിക്സഡ് വോട്ടുകൾ ആണെന്നുള്ള സൈക്കോളജിക്കൽ ഓപ്പറേഷനാണ് ഇരുകൂട്ടരും നടത്തുന്നത്. മാത്രമല്ല അവർ നേതാക്കന്മാർക്ക് വേണ്ടിഎന്തും ചെയ്യുന്ന റാഡിക്കൽ ഫോളോവേഴ്സ് ആയിരിക്കും. പിന്നീട് ഇവർ കർത്താവിന് വേണ്ടിയല്ല മറിച്ച് ശാമുവേൽജിക്കും, പി എസിനും ചാവേറുകളായിമാറും. പിന്നീട് ഇവരെ ഗൾഫ് നാട്ടിലേക്ക് ശുശ്രൂഷയ്ക്കുവേണ്ടി വേർതിരിച്ചു നിർത്തും. കഴിഞ്ഞവർഷം കട്ടപ്പനയിലെ ഒരു പാസ്റ്ററെ സാമുവേൽജി ഒരു കുറുപ്രാവിനെ യാഗം കഴിച്ചു വിശുദ്ധനായി പ്രഖ്യാപിക്കുകയും നല്ലൊരു സഭ സമ്മാനിക്കുകയും ചെയ്തു.
ഇനി കാര്യത്തിലേക്ക് കടക്കാം…. ശുശ്രൂഷ ആരംഭിച്ച കാലംമുതൽ തന്നെ പാസ്റ്റർ മോഹനന് ഇതൊരു ബലഹീനതയായിരുന്നു. തുടക്കത്തിലെ പറഞ്ഞുമനസ്സിലാക്കി തക്കശിക്ഷ കൊടുത്തിരുന്നെങ്കിൽ നന്നായി പോയേനെ, ഒരു വോട്ടിനുവേണ്ടി സകലതും പൗഡറിട്ട് വെളുപ്പിക്കുന്ന ഒരു സൂപ്രണ്ട് അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്നു. 50 പൈസ മോഷ്ടിക്കുന്നവനും 5000 രൂപ മോഷ്ടിക്കുന്നവനും കള്ളനാണന്നാണ് കണക്കാക്കുന്നത്. വോട്ടുബാങ്കായ ഇദ്ദേഹത്തെ സംരക്ഷിക്കുവാൻ റ്റി ജെ എടുത്ത നിലപാടുകളാണ് ഇപ്പോൾ അദ്ദേഹത്തിന്റെ തകർച്ചയ്ക്ക് കാരണമായിത്തീർന്നത്. ഇലന്തൂർ സഭയിൽനിന്ന് പത്തു വർഷത്തിനു മുമ്പ് മറ്റൊരു വിശുദ്ധനും വീണുപോയിരുന്നു. തന്ത്രപൂർവം റ്റിജെ അദ്ദേഹത്തെ അന്ന് രക്ഷപ്പെടുത്തി. അസംബ്ലിസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിലെ 60% പാസ്റ്റേഴ്സ് വ്യഭിചാരികൾ ആണ്. നേതൃത്വം മുതൽ പലരീതിയിൽ അത്തരക്കാരുണ്ട്, ഉണ്ടായിട്ടുമുണ്ട്. ഏദൻ തോട്ടത്തിൽ തുടങ്ങി എസ്എ ബി സി യുടെ പൂങ്കാവനത്തിലൂടെ ഇന്നും അത് തുടർന്നുകൊണ്ടേയിരിക്കുന്നു. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട പാസ്റ്റർമാരുടെ ലിസ്റ്റും, നേതൃത്വം അവരെ രക്ഷപ്പെടുത്തിയ വിധങ്ങളും ഉടൻ പടയാളി പുറത്തുവിടുന്നു. ആരെങ്കിലും സ്വമേധയാ കേസെടുത്തു മുന്നോട്ടു പോകാൻ ഇടയായാൽ അതിൽ പടയാളി യാതൊരുവിധ പങ്കും ഉണ്ടായിരിക്കുകയില്ല. മാത്രമല്ല മി ടു എന്ന പ്രോഗ്രാമിലൂടെ വളരെ ശക്തമായി പല കേസുകളും പൊങ്ങിവന്ന പലരും രാജിവച്ച സാഹചര്യത്തിൽ. തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞ് എഴുതിക്കൊടുത്ത ഒരു പാവം സ്ത്രീയെ മാനസികരോഗിയെന്ന് മുദ്രകുത്തി താൻ എഴുതി കൊണ്ടുവന്ന പരാതി ചവറ്റു കുട്ടയിൽ എറിഞ്ഞുകളഞ്ഞ നേതൃത്വമാണ് അസംബ്ലീസ് ഓഫ് ഗോഡിൽ ഉള്ളത്. പ്രായമായവർക്ക് വിവേകവും വിവരവും ഒക്കെ ഉണ്ടാകുമെന്നാണ് നമ്മുടെ എല്ലാവരുടെയും ചിന്ത. കാലത്തിനൊത്ത് ചിന്തിക്കുന്ന വളരുന്ന പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുന്ന നേതൃത്വങ്ങളാണ് നമുക്ക് ആവശ്യമായിരിക്കുന്നത്. അധിക പ്രായമൊന്നും പക്വതയിൽ ഉണ്ടാക്കുന്നില്ല എന്നതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് പ്രായമായ നമ്മുടെ നേതാക്കന്മാരെ വിളിച്ചു ആദരിച്ച് പൊന്നാടയണിയിച്ചു വീട്ടിൽ കൊണ്ടിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പുതിയ നേതൃത്വങ്ങൾ കടന്നുവരേണ്ടത് പ്രസ്ഥാനത്തിന് ആവശ്യമായിത്തീർന്നിരിക്കുന്നു. എന്നാൽ ഇന്ന് അസംബ്ലിസ് ഓഫ് ഗോഡ് ഒരു കുത്തഴിഞ്ഞ പുസ്തകം ആയിത്തീർന്നു. പ്രസ്ഥാനത്തിലെ നേതാക്കന്മാർക്കും പാസ്റ്റർമാർക്കും വിശ്വാസികൾക്കും മൊറാലിറ്റി, വിശ്വസ്തത സ്നേഹം, എത്തിക്സ്,വിശ്വാസം, വിശുദ്ധി അങ്ങനെ ഒരു ശരാശരി ക്രിസ്ത്യാനികൾക്ക് ആവശ്യമായ സകലതും നഷ്ടപ്പെട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനത്തെ രക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗ്രൂപ്പിസം കളിച്ച എല്ലാവരും ദൈവകൃപ നഷ്ടപ്പെടുത്തി കണ്ടാൽ മിണ്ടാത്ത ദൈവദാസന്മാർ ആയിത്തീർന്നു പരസ്പരം തകർക്കുന്നു. ഇതിനൊരു മാറ്റം വന്നേ മതിയാവുകയുള്ളൂ അല്ലായെങ്കിൽ നോക്കിനിൽക്കുമ്പോൾ തന്നെ തകർന്നടിയുന്നത് നമുക്ക് കാണേണ്ടിവരും.
അടുത്തലക്കം ‘ ദുരിതാശ്വാസ വിതരണത്തിലെ ദുരന്തങ്ങൾ’
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.