പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; യു.പിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; യു.പിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി
December 21 17:51 2019 Print This Article

പൗരത്വ നിയമ ഭേദഗതിക്കെതിരെ ബീഹാറിലും യു.പി.യിലും ശക്തമായ പ്രതിഷേധം. യു.പിയില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി.

കൊല്ലപ്പെട്ടവരില്‍ 8 വയസുകാരനും ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. 21 ഇടത്ത് ഇന്റര്‍നെറ്റ്- എസ്.എം.എസ് സേവനങ്ങള്‍ റദ്ദാക്കി. കാന്‍പൂര്‍, ഫിറോസാബാദ്, ബിജ്നോര്‍, സമ്ബാല്‍, മീററ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ബീഹാറില്‍ ആര്‍.ജെ.ഡി ആഹ്വാനം ചെയ്ത ബന്ദിനിടെ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. അതേസമയം വെടിവെപ്പ് നടന്ന യുപിയിലെ സ്ഥലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘം നാള സന്ദര്‍ശിക്കും.

ഡല്‍ഹിക്കടുത്ത് ഗാസിയാബാദിലും ഇന്ന് രാവിലെ പത്തുമണിവരെ മൊബൈല്‍ ഇനറര്‍നെറ്റ് നിയന്ത്രിച്ചിട്ടുണ്ട്. ലക്‌നൗവിലും മീററ്റിലും ബിജ്‌നോറിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. സര്‍വകലാശാലകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

വിവിധ നഗരങ്ങളിലുണ്ടായ പ്രതിഷേധം പല നഗരങ്ങളിലും അക്രമാസക്തമായിരുന്നു. നിരവധി പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുലന്ത് ഷഹറില്‍ പൊലിസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പൊലിസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ബഹൈച്ചിലും പൊലിസ് പ്രതിഷേധക്കാരെ വിരട്ടി ഓടിച്ചു.

മധ്യപ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 50 ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.