പ്ലസ് ടു വിദ്യാര്‍ത്ഥിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി

പ്ലസ് ടു വിദ്യാര്‍ത്ഥിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി
April 06 10:42 2017 Print This Article

ചേര്‍ത്തല: ചേര്‍ത്തലയില്‍ 17കാരനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു കൊലപ്പെടുത്തി. പ്ലസ് ടു വിദ്യാര്‍ത്ഥിയായ പട്ടണക്കാട് സ്വദേശി അനന്തു അശോകനെയാണ് ക്ഷേത്രവളപ്പിലിട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുകൊലപ്പെടുത്തിയത്. ആര്‍എസ്എസ് അനുഭാവി കൂടിയായിരുന്ന അനന്തു നേരത്തേ ശാഖയില്‍ പോവാറുണ്ടായിരുന്നു. അടുത്തിടെയായി ശാഖയില്‍ പോവുന്നത് അനന്തു അവസാനിപ്പിക്കുകയും മറ്റൊരു രാഷ്ട്രീയപ്പാര്‍്ട്ടിയോട് ചായ്വ് കാണിക്കുകയും ചെയ്തതിന്റെ പകരം വീട്ടലായാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ വെള്ളിയാഴ്ച എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കാര്‍ത്യായനി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ ചേര്‍ത്തല ടൗണിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് അനന്തുവിന് മര്‍ദനമേറ്റത്. പട്ടണക്കാട്ടുള്ള ഒരു ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ അനന്തുവുമായി ആക്രമണം നടത്തിയ സംഘം തര്‍ക്കിക്കുകയും തുടര്‍ന്നു മര്‍ദിച്ചു കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
മര്‍ദനമേറ്റതിനു പിന്നാലെ ക്ഷത്ര പരിസരത്ത് വെച്ച് തന്നെ അനന്തു മരിച്ചെന്നാണ് പോലീസ് നല്‍കുന്ന വിവരം. നരത്തെ സ്‌കൂളില്‍ വെച്ചും ഇതേ സംഘവും അനന്തുവും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും പ്രശ്‌നം പോലീസ് സ്റ്റേഷനില്‍ വെച്ച് പറഞ്ഞുതീര്‍ത്തതാണെന്നും വിവരമുണ്ട്. സംഭവത്തില്‍ അനന്തുവിന്റെ സഹപാഠികളടക്കം 10 ആര്‍എസ്എസ് അനുഭാവികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ അഞ്ച് പേര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഒന്നര മാസത്തിനിടെ ആലപ്പുഴ ജില്ലയിലുണ്ടാവുന്ന എട്ടാമത്തെ കൊലപാതകമാണിത്

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.