മാരാമണ്‍ കണ്‍വഷനിലെ പ്രശസ്ത പ്രസംഗികന്റെ വാക്കുകള്‍ കടം എടുത്തതാണോ, അതോ പ്രമുഖ പത്രാധിപര്‍ അബദ്ധം പറഞ്ഞതാണോ എന്നും സംശയിക്കുന്നു.
പശ്ചാത്തലം ഇങ്ങനെ, സ്വര്‍ഗ്ഗം ആര്‍ക്ക് എന്നതിന് മറുപടിയായി ‘ സ്നാനപ്പെട്ടന്നു കരുതി സ്വര്‍ഗ്ഗത്തിലും, സ്നാനപ്പെട്ടില്ല എന്നു കരുതി നരകത്തിലും പോകില്ല ‘ സ്നാനപ്പെട്ടിട്ടും സന്മാർഗ്ഗ ജീവിതം നയിച്ചില്ലങ്കിൽ നരകത്തിലും, സ്നാനപ്പെട്ടില്ല, പക്ഷേ സന്മാർഗ്ഗ ജീവിതം നയിച്ചു എങ്കിൽ സ്വർഗ്ഗത്തിലും പോകും… അപ്പോൾ നല്ലപ്രവര്‍ത്തികള്‍ ചെയ്താല്‍ മതിയെന്ന് സാരം…
അതുകൊണ്ടാകാം പത്ര ലേഖകൻ കഷ്ടപ്പെട്ട് വിശ്വാസികളെ വിശുദ്ധനാട് കാണിപ്പാൻ ബദ്ധപ്പെടുന്നതും, ഒരിക്കൽ സ്നാനപ്പെട്ടവരെ യേശു സ്നാനമേറ്റ യോർദ്ദാൻ നദിയിൽ വീണ്ടും മുക്കി പൊക്കി തിരുവത്താഴവും നൽകുന്നത്. പത്രലോകത്തെ മുടി ചൂടാ മന്നന്മാരെന്നു അഭിമാനിക്കുന്ന ഇവര്‍ ജീവിതത്തില്‍ പകുതിഭാഗവും അമേരിക്കയില്‍, ലോകം മുഴുവന്‍ ചുറ്റുന്നതിനിടയില്‍ ആണ് ഇത്തരം വാക്കുകള്‍ തന്നില്‍ നിന്നും പുറപ്പെട്ടത്.
മാരാമണ്‍ കണ്‍വൻഷൻ കഴിഞ്ഞു പത്രക്കാരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കവേ സ്റ്റാൻലി ജോൺസന്റെ വാക്കുകള്‍ ‘ ഗാന്ധിജി ഇല്ലാത്ത സ്വർഗ്ഗം ഒരു സ്വര്‍ഗ്ഗം അല്ല ‘ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍ പെന്തക്കോസ്തില്‍ പിച്ചവെച്ചു വളര്‍ന്ന പത്രാധിപര്‍ പറയുന്നു സ്നാനം നടന്നിട്ട് നന്നായി ജീവിച്ചില്ലല്‍ സ്വര്‍ഗ്ഗത്തില്‍ പോകില്ല, സ്നാനപ്പെട്ടില്ല എന്ന് കരുതി സ്വര്‍ഗ്ഗത്തില്‍ പോകാതയും ഇരിക്കില്ല എന്നും.
എന്തായാലും പെന്തക്കോസ്തിന്റെ നന്മ അനുഭവിച്ചതില്‍ ഏറ്റവും പ്രമഖന്‍ ആണ് ഇദേഹം. സ്വന്തം പത്രം കയ്യില്‍ വെച്ച് ഐ പി സിയുടെ കൗൺസിൽ മെംബർ കൂടി ആയ ഇദ്ദേഹം പത്ര ധര്‍മ്മം മറന്നു. ഇദ്ദേഹത്തിന് ആരെയും കുറിച്ച് എഴുതാന്‍ കഴിയില്ല കാരണം, ചിലരോടൊക്കെ കടപ്പാട് ഉണ്ടുപോലും. ഇദ്ദേഹം ഇപ്പോള്‍ ഫിലോസഫിയിലൂടെയാണ് യാത്ര. യാഥാർത്യങ്ങളുമായി ഇദേഹത്തിനു യാതൊരുബന്ധവും ഇല്ല. ഇദേഹം ഒരു മൂഡ സ്വര്‍ഗ്ഗത്തില്‍ ആണ് എന്നതിന് വേറെ തെളിവ് വേണോ? കുട്ടിയും, കുഞ്ഞും, മോനും ഇവരുടെ ചിന്ത ലോകം മൊത്തം ഇവരെ ആദരിക്കുന്നു എന്നാണ് ഇവരുടെ വിശ്വാസം.
വര്‍ഷത്തില്‍ പകുതി പത്രത്തിന്റെ പേരും പറഞ്ഞു പിരിക്കാന്‍ നടക്കുമ്പോള്‍ ഈ പത്രത്തില്‍ എന്താണ് എഴുതുന്നത് എന്നുകൂടി വായിക്കുന്നവര്‍ അറിയണം. ഇവര്‍ ഇപ്പോള്‍ എക്യൂമിനിക്കൽ സഭകളുടെ ഫിലോസഫി ആണോ പിന്തുടരുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്നാനത്തെക്കുറിച്ചു പോലും ഇവരുടെ കാഴ്ച്ചപ്പാട് മാറി കഴിഞ്ഞു. കെ.പി. യോഹന്നാൻ, തങ്കുവിനെപ്പോലെ ഉള്ളവര്‍ ഇപ്പോഴും ഇവര്‍ക്ക് മറക്കാനാവാത്ത വ്യക്തികളാണ്. ( കുട്ടിയുടെ പിതാവ് മലബാറിൽ വിശ്വാസത്തിൽ ജീവിച്ച് സുവിശേഷ വേല ചെയ്തെങ്കിലും കെ.പി. യോഹന്നാന്റെ മാസപ്പടി വന്നങ്കിലേ അരിമേടിക്കാൻ കഴികയുള്ളായിരുന്നു. അതായിരുന്നു ആകെയുള്ള വരുമാനം … എന്നുപറഞ്ഞാൽ കുട്ടിയെ ഇപ്പോഴുള്ള കുട്ടി ആക്കിയതിന്റ പിന്നിൽ കെ.പി. യോഹന്നാൻ ആണ് പോലും, പിന്നെ കുട്ടി ഹല്ലേലുയ്യാ പറയാൻ പോലും വയ്യാതെ ആശുപത്രിയിൽ കിടന്നതിന്റെ മൊത്തം ബില്ല് കെട്ടി വെളിയിൽ ഇറക്കിയത് സ്വർഗ്ഗീയ വിരുന്നുകാരൻ ഉടമ, അതുകൊണ്ട് ഇവരെ ജീവിതത്തിൽ ഉപേക്ഷിക്കാൻ കഴുയുകയില്ല പോലും) ഇതൊക്കെ തെറ്റാണന്നല്ല, എന്നാല്‍ തെറ്റിനെ എതിര്‍ക്കാന്‍ കഴിയുന്നില്ല, ഇപ്പോഴും അതേ നിലയില്‍ തുടരുന്നു. ഇവർ വരും കാലങ്ങളില്‍ എപ്പിസ്കൊപ്പല്‍ സഭകളിലേക്കു ചേക്കേറാന്‍ ഉള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
മറ്റൊരു ചോദ്യത്തിനു മറുപടി ഇങ്ങനെ…. നിങ്ങൾ കൂടിനിൽക്കുന്ന ഐ.പി.സിയിലെ അനീതികളെ എതിർക്കാത്തത് എന്ത് ?
മറുപടി : ഐ.പി.സി തുടങ്ങിയതുതന്നെ പാസ്റ്റർ. കെ.ഇ. എബ്രഹാം കുക്ക് സായിപ്പിനെ പറ്റിച്ച് ഉണ്ടാക്കിയതാണ്. അന്നുമുതൽ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഇന്നത്തേക്കാൾ കൂടുതൽ കറപ്‌ഷൻ നടന്നത് അന്ന് പാസ്റ്റർ കെ.ഇ. എബ്രഹാമിന്റെ കാലത്താണന്ന് ചരിത്രകാരൻ വിശുദ്ധനാട് മരുപ്പച്ച പ്രയാണി …
ബാക്കി ഞാൻ ഇവിടെ എഴുതുന്നില്ല.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.