പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലൻ ചില നാളുകളായി തന്റെ കാലിലെ ഞരമ്പുകൾക്കുണ്ടായ ക്ഷതംമൂലം രക്ത സഞ്ചാരം തടസപ്പെട്ടതിനാൽ കാലിന് അതിവേദനയാൽ ഭാരപ്പെടുകയുമായിരുന്നു. തുടർന്നുള്ള ചികിത്സക്കായി ഇന്ന് രാവിലെ ബംഗളൂരു ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.
വൈകിട്ട് MRI സ്കാനിംഗിന് വിധേയമാക്കുകയും, ഏകദേശം രണ്ടാഴ്ചത്തേക്കുള്ള ചികിത്സ ആവശ്യമാണന്നും ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നു. ദൈവദാസന്റെ പൂർണ വിടുതലിനായി ദൈവമക്കൾ പ്രാർത്ഥിക്കുക.
’പരിശുദ്ധൻ മഹോന്നതദേവൻ’, ’പാടുവാൻ എനിക്കില്ലിനി ശബ്ദം’, ’ആരാധ്യനെ’, ’മായയാമീലോകം’, ’കനിവേറും യേശുനാഥാ’, ’ഉയർന്നിതാ വാനിൽ’ എന്നു തുടങ്ങി മലയാളി ക്രൈസ്തവരുടെ മനസ്സിൽ ആത്മ ചൈതന്യത്തിന്റെ അലകൾ ഉയർത്തിയ 250 ൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ച് ഈണം പകർന്നിട്ടുണ്ട്.
ഇവയിൽ മിക്കവയും താൻ പിന്നിട്ട വഴികളിലെ ജീവിതാനുഭവങ്ങളിൽ നിന്നും ജനനം കൊണ്ടവയാണ്. ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ദേശീയ സംഗീതവിഭാഗമായ ഹാർട്ട്ബീറ്റ്സിന്റെ ഡയറക്ടറായി ദീർഘവർഷം പാസ്റ്റർ ഭക്തവത്സലൻ പ്രവർത്തിച്ചിട്ടുണ്ട്.
ബാംഗ്ലൂർ ആസ്ഥാനമാക്കിയുള്ള ബേർശേബാ മിനിസ്ട്രീസ് ഇന്ത്യയുടെ ഡയറക്ടറും, ചർച്ച് ഓഫ് ഗോഡ് ആർ ടി നഗർ സഭാംഗവുമാണ്
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.