കോവിഡ് മഹാമാരിയിൽ നട്ടംതിരിയുന്ന ജനങ്ങളെ പെറ്റിയടിച്ച് പിഴിയാൻ നിർദേശം നൽകിയത് സർക്കാർ തന്നെയെന്ന് പോലീസ് വൃത്തങ്ങൾ. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം പൊലീസ് കേസെടുത്ത് പെറ്റി അടിയ്ക്കുന്നത് നിശ്ചിത ക്വാട്ട തികയ്ക്കാൻ വേണ്ടിയാണെന്ന് റിപ്പോർട്ടുകളുണ്ട്.
നിശ്ചിത തുക ദിവസേന പെറ്റിയടിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ ജില്ലകൾക്കും പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാന വ്യാപകമായി പോലീസ് ഒരു ദയയും കാണിക്കാതെ പെറ്റിയടിച്ച് തുടങ്ങിയത്. നിശ്ചിത തുക സ്വരൂപിക്കാത്ത പോലീസുകാർക്കെതിരെ നടപടിക്കും നീക്കമുണ്ടെന്നാണ് വിവരം.
മാസ്‌ക് വച്ച് പശുവിന് പുല്ലരിയാൻ പോയ ആളിനുൾപ്പെടെ പൊലീസ് പെറ്റി അടിച്ചിരുന്നു. ഹെൽമറ്റ് വയ്ക്കാതെ പോകുന്നവനും ഇപ്പോൾ പകർച്ചവ്യാധി നിയന്ത്രണം ലംഘിച്ചെന്നാണ് കേസ്. പുതിയ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസിനും സെക്ടറൽ മജിസ്‌ട്രേറ്റുമാർക്കും കൂടുതൽ അധികാരം കിട്ടിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടയോ വിധിക്കാം.
ഈ അധികാരം ഉപയോഗിച്ചാണ് പൊലീസ് നടപടി. വർക്കലയിൽ നിന്ന് മീൻ വിൽപനക്ക് പാരിപ്പള്ളിയിലെത്തിയ മൽസ്യത്തൊഴിലാളി സ്ത്രീയുടെ മീൻ പൊലീസ് വലിച്ചെറിഞ്ഞതും ഈ നിയമപ്രകാരം. എന്നാൽ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്ന് ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇതുവരെ ഒരു കോടിയിലേറെ രൂപ പിഴ ഇനത്തിൽ പിരിച്ചിട്ടുണ്ട്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.