കൊച്ചി: പുതുവൈപ്പിനില്‍ വീണ്ടും സംഘര്‍ഷം. എല്‍.പി.ജി ടെര്‍മിനലിനെതിരെ സമരം നടത്തുന്ന നാട്ടുകാരും പൊലിസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടി. പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി ആളുകള്‍ക്ക് പരുക്കേറ്റു.
എല്‍പിജി ടെര്‍മിനലില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.പിരിഞ്ഞുപോവാന്‍ കൂട്ടാക്കാത്ത പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ പൊലിസ് ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ തൊട്ടടുത്ത ദിവസം തന്നെ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി സമരം പുനരാരംഭിച്ചത്. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സമരക്കാർക്ക് ഉറപ്പു നല്‍കിയിരുന്നു. കൊച്ചി മെട്രൊയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുഖ്യമന്ത്രി എത്തുന്നേരം ചര്‍ച്ച നടത്താമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജംഗ്ഷനിൽ നടന്നിരുന്ന സമരവും പുതവൈപ്പിനിലെ പ്രക്ഷോഭപരിപാടികളും സമരക്കാർ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ മുതല്‍ പുതുവൈപ്പില്‍ ഐഒസി അധികൃതരും തൊഴിലാളികളും എത്തുകയും പൊലിസ് സംരക്ഷണത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്യുകയായിരുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.