പീഡനത്തില്‍ പ്രതിയായ മുന്‍ ഒളിമ്ബിക് ഡോക്ടര്‍ക്ക് 175 വര്‍ഷം തടവ് ശിക്ഷ

പീഡനത്തില്‍ പ്രതിയായ മുന്‍ ഒളിമ്ബിക് ഡോക്ടര്‍ക്ക് 175 വര്‍ഷം തടവ് ശിക്ഷ
January 25 18:29 2018 Print This Article

വാഷിങ്ടണ്‍: രോഗികളേയും അത്ലറ്റുകളേയും പീഡിപ്പിച്ച മുന്‍ യുഎസ് ഒളിംപിക്സ് ജിംനാസ്റ്റിക് ടീം ഡോക്ടര്‍ക്ക് 175 വര്‍ഷം തടവ്. ഒളിംപിക്സ് താരങ്ങളടക്കം 160ലേറെ പെണ്‍കുട്ടികളാണ് ഇയാളുടെ പീഡനത്തിനിരയായത്. ഇതില്‍ അധികപേരും പ്രായപൂര്‍ത്തിയാവാത്തവരായിരുന്നു.

ലാറി നാസറിന്റെ മാപ്പപേക്ഷ തള്ളിയ കോടതി ജീവിതത്തില്‍ ശേഷിക്കുന്ന കാലം തടവറയില്‍ കിടക്കണമെന്ന് വിധിച്ചു. കേസില്‍ വിധിപറയാനായതില്‍ ഏരെ സന്തോഷിക്കുന്നതായി ജഡ്ജിയായ റോസ്മേരി അക്വിലിന ശിക്ഷാ വിധിക്കിടെ പറഞ്ഞു. ‘അതിജീവിച്ച എന്റെ സഹോദരിമാരെ കേള്‍ക്കാന്‍ സാധിച്ചതിലും കുറ്റവാളിയെ തടവറയില്‍ നിന്ന് പുറത്തുവിടാനാകാത്ത വിധം ശിക്ഷിക്കാനായതിലും അഭിമാനിക്കുന്നു’- അക്വിലിന പറഞ്ഞു. ഇത് പ്രതിക്ക് മതിയായ ശിക്ഷയല്ലെന്നും തന്റെ പട്ടികളെ അഴിച്ച്‌ വിടാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നതായും ജഡ്ജ് കൂട്ടിച്ചേര്‍ത്തു.

ഇരകള്‍ അനുഭവിച്ച വേദനയ്ക്കും മാനസികപ്രശ്നങ്ങള്‍ക്കും മുമ്ബില്‍ തന്റെ വികാരങ്ങള്‍ അപ്രസക്തമായതായും സംഭവിച്ചതില്‍ മാപ്പുചോദിക്കുന്നുവെന്നും ലാറി കോടതിയില്‍ പ്രതികരിച്ചു.

160 ലേറെ പെണ്‍കുട്ടികളുെട ഒരാഴ്ച നീണ്ട വിചാരണക്ക് ശേഷമാണ് ലാറിക്ക് ശിക്ഷ വിധിച്ചത്. സദസ്സ് എഴുന്നേറ്റ് കയ്യടികളോടെയാണ് ജഡ്ജിന്റെ ശിക്ഷാവിധിയെ സ്വാഗതം ചെയ്തത്.

ജിംനാസ്റ്റിക്സില്‍ ഒളിമ്ബിക്സ് സ്വര്‍ണമെഡല്‍ ജേതാക്കളായ അലി റൈസ്മാന്‍, ജോര്‍ഡിന്‍ വെയ്ബെര്‍, ടീമംഗങ്ങളായ മക്കായ മറോണി, ഗാബ്ബി ഡഗ്ലസ് സൈമണ്‍ ബൈല്‍സ് എന്നിവരും പീഡിപ്പിക്കപ്പെട്ടതായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.