കേരളാ സ്റ്റേറ്റ് പി.വൈ.പി.എ ക്യാമ്പ് എന്തു കൊണ്ടും വ്യത്യസ്ഥമായിരുന്നു. കോട്ടയം ക്യാമ്പിലെ പരുക്ക് മാറാത്ത യൂത്തന്മാർ അടുത്ത തെരഞ്ഞെടുപ്പിനു മുൻപ് വിവാദങ്ങൾ ഉണ്ടാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.
അർമാണി, കിർമാണിമാരെയും ഡിസ്കോ ഡാൻസും ഒഴിവാക്കി. പ്രസംഗകരെ തെരഞ്ഞെടുത്തതും വളരെ ശ്രദ്ധയോടെയായിരുന്നു. ആരെയും പിണക്കാതിരിക്കാൻ പ്രസംഗകരായി ജനറൽ സ്റ്റേറ്റു നേതാക്കന്മാരുടെയെല്ലാം ഫോട്ടോ വച്ച് നോട്ടീസിറക്കിയെങ്കിലും കെ.സി.ജോൺ ഒഴികെ ആർക്കും പ്രോഗ്രാം കൊടുത്തില്ല. മൂന്നാറിൽ തണുപ്പായതിനാൽ വരണ്ടായെന്നും അവരോടു പറഞ്ഞു. തണുപ്പു മാറാൻ മരുന്നടിക്കുന്നവരും നേതൃത്വത്തിൽ ഉണ്ടല്ലോ???
എന്നാൽ അതിശയിപ്പിച്ചത്, പാസ്റ്റർമാരായ ഫിലിപ്പ് പി.തോമസ്, ഡാനിയേൽ കൊന്നുനിൽക്കുന്നവൻ എന്നിവർക്ക് രാത്രി പ്രധാന പ്രസംഗം കൊടുത്തതാണ്. പാസ്റ്റർ. കെ.സി ജോൺ പ്രസംഗിക്കാതെ ചുരുക്കം വാചകം പറഞ്ഞ് ഉൽഘാടനം ചെയ്ത് സമയം ഫിലിപ്പിക്ക് വിട്ടുകൊടുത്തു.
ഈ മാറ്റത്തിൽ മറ്റു നേതാക്കന്മാർ പരിഭവത്തിലും പരിഭ്രാന്തിയിലും പരവേശത്തിലുമാണ്. സുധിയുടെ തന്ത്രം എന്താണാവോ ? സ്വന്തം അപ്പനു പ്രോഗ്രാം കൊടുക്കാൻ കഴിയാഞ്ഞതിൽ നെടുവേലി പുത്രന് പരിഭവം.
ഈ മാറ്റത്തിനു കാരണം തിരക്കിയപ്പോൾ ഒരു നേതാവിന്റെ ഭാഷ്യം…. ഇലക്ഷനു മുൻപ് മാന്യമായ ഒരു ക്യാമ്പ് നടത്തണം. അതിനു മാന്യന്മാരെ വിളിച്ചു. വ്യാജ സത്യവാങ്മൂലക്കാരനെയും, കള്ള പ്രവാചകനെയും, മരുന്നടിക്കുന്നവനെയും ഒഴിവാക്കി…
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.