പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ; പോലീസ് പിന്‍വാങ്ങി

പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ; പോലീസ് പിന്‍വാങ്ങി
December 10 19:27 2018 Print This Article

പിറവം: പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പള്ളി പരിസരത്ത് പോലീസെത്തിയതില്‍ യാക്കോബായ വിഭാഗക്കാര്‍ പ്രതിഷേധിച്ചു. വിശ്വാസികളില്‍ ചിലര്‍ പള്ളിയുടെ മുകളില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തും എന്ന് ആത്മഹത്യാ ഭീഷണി മുഴക്കി. തുടര്‍ന്ന് കോടതി വിധി നടപ്പാക്കാനെത്തിയ പോലീസ് ഉദ്യമത്തില്‍ നിന്ന് താത്കാലികമായി പിന്‍വാങ്ങി. ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് വിധി നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിച്ചത്.

വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. സുപ്രീം കോടതി വിധിപ്രകാരം പള്ളിയില്‍ കയറാനുള്ള ഓര്‍ത്തോഡോക്‌സ് വിഭാഗത്തിന്റെ ശ്രമം ചെറുക്കാനാണ് യാക്കോബായ വിഭാഗം ശ്രമിയ്ക്കുന്നത്.
കഴിഞ്ഞദിവസം പൊലീസ് ബാരിക്കേഡുകളുമായി എത്തിയതില്‍ ഇവിടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോടതിവിധി വരുമ്പോള്‍ ഉണ്ടാകാകുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പൊലീസ് നടത്തുന്ന സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായായിരുന്നു ബാരിക്കേഡുകള്‍ കൊണ്ടുവന്നത്. വെള്ളിയാഴ്ച രാത്രിയോടെ ഇവ പള്ളിയുടെ ആര്‍ച്ചിന് സമീപം പിഷാരുകോവില്‍ ക്ഷേത്രപരിസരത്താണ് ഇറക്കിയത്.

ഇതേത്തുടര്‍ന്ന് പള്ളിയില്‍ കൂട്ടമണി മുഴക്കുകയും സമീപപ്രദേശങ്ങളില്‍നിന്ന് ആളുകള്‍ തടിച്ചുകൂടുകയും ചെയ്തു. ചെറിയൊരു പൊലീസ്‌സംഘമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. സംഘടിച്ചവര്‍ ടൗണില്‍ പ്രകടനം നടത്തി. ഇതോടെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.