പാസ്റ്റർ. രാജു പൂവക്കാലക്കു കോടതിയിൽനിന്നും വൻ തിരിച്ചടി 

പാസ്റ്റർ. രാജു പൂവക്കാലക്കു കോടതിയിൽനിന്നും വൻ തിരിച്ചടി 
April 26 20:27 2019 Print This Article

തിരുവല്ല പ്രയർ സെന്റർ ഐപിസിയുടെ അല്ല എന്നും, പാസ്റ്റർ. പൂവക്കാല ഐപിസിയുടെ ശുശ്രൂഷകൻ അല്ല എന്നും പറഞ്ഞുള്ള തിരുവല്ല മുൻസിഫ്  കോടതിവിധിയെ അസ്‌ഥിര പ്പെടുത്തണം എന്നുള്ള തന്റെ ആവശ്യം ഇന്ന് വീണ്ടും രണ്ടു കോടതികൾ തള്ളുവാൻ ഇടയായി. പാസ്റ്റർ രാജപൂവക്കാല ഇനി എന്തുനുണപറഞ്ഞും വിശ്വാസികളെയോ ഇലക്ഷൻ കമ്മീഷനെയോ പറ്റിക്കുവാൻകഴിയില്ല.

എന്തായാലും നിലവിലുള്ള ഭരണപക്ഷത്തിന്റെ സകല ഊഡായിപ്പുകളും കള്ളത്തരങ്ങളും ഒന്നൊന്നായി കൊഴിഞ്ഞു വീഴുകയാണ്. മുൻസിഫ് കോടതിയുടെ ഉത്തരവിനെ വെല്ലുവിളിച്ചു ജയിക്കാനായി ഏതറ്റംവരെ വേണേലും പോകും എന്ന് തെളിയിക്കുന്ന തരത്തിൽ ആയിരുന്നു ഇവരുടെ നീക്കം.

ഇപ്പോൾ ഹൈക്കോടതിയും ജില്ലാ വെക്കേഷൻ കോടതിയും ഒരുപോലെ തന്റെ കേസുകൾ തള്ളിക്കളഞ്ഞു. ഇനി അദ്ദേഹത്തിന് മത്‌സരിക്കാൻ കഴിയാതെ ഇരിക്കുമ്പോൾ  അടുത്ത ലക്ഷ്യങ്ങൾ എന്താകും 

കഴിഞ്ഞ ദിവസം താൻ ഇറക്കിയ എല്ലാ പ്രസ്ഥാവനയിലും ദൈവത്തെ താൻ എല്ലാം ഏല്പിച്ചു എന്നും, കേസിനു പോകുന്നില്ല എന്നൊക്കെ മഹാ തള്ളൽ തള്ളിയിരുന്നു. എന്നാൽ രണ്ടു കോടതികളെ ആണ് താൻ ആശ്രയിച്ചത് രണ്ടിടത്തും പരാജയം. ഭോഷ്ക് അല്ലാതെ എന്നെങ്കിലും ഇതിയാൻ സത്യം സംസാരിച്ചിട്ടുണ്ടോ. കേസിന് പോവില്ല എന്നുപറഞ്ഞത് മൂന്നു കേസ് കൊടുത്തിട്ടാണ്. 2 എണ്ണം ജില്ലാ കോടതിയിലും 1 എണ്ണം ഹൈകോടതിയിലും.

ജില്ലാ കോടതി
1- എക്സ് പാർട്ടി മാറ്റണം.
2- മുൻപ് ഉണ്ടായ കോടതി വിധി അസ്ഥിരപ്പെടുത്തണം

ഹൈ കോടതി
1- കോടതി വിധി അസ്ഥിരപ്പെടുത്തണം
ഈ മൂന്നു കേസും രണ്ടു കോടതിയും തള്ളി. ( 11:00 മണിക്ക് ഹൈക്കോടതിയും, 11:30 ന് ജില്ലാ കോടതിയും തള്ളി)
ബഹുമാനപ്പെട്ട രണ്ട് കോടതികൾ, അതായത് സംസ്ഥാനത്തിന്റെ പരമോന്നത നീതിന്യായകോടതിയായ ഹൈക്കോടതിയും, ജില്ലാ വെക്കേഷൻ കോടതിയും വിധി കല്പിച്ചിരിക്കുന്നു. ഈ കോടതി വിധിയെ താൻ സ്വാഗതം ചെയ്യുമോ? അതോ സുപ്രീം കോടതിയിൽ പോകുമോ ?

താൻ അഭിഷക്തൻ ആണെന്ന് കൂടെ കൂടെ പറയുന്ന പാസ്റ്റർ.രാജപൂവക്കാലയുടെ കള്ളത്തരങ്ങൾ പൊളിഞ്ഞു.ദൈവീക കോടതിയിലെ പോകു എന്നും പുലമ്പിയ ഇദ്ദേഹം ഇതിലും വലിയ നുണകൾ എവിടുന്നു സൃഷ്‌ടിക്കും ?

എന്തായാലും തിരുവല്ല പ്രയർ സെന്ററിന്റെ സ്‌ഥിതി ദയനീയം, വിശാസികളുടെ കാര്യവും കഷ്ടം. ദൈവകൃപയിൽ തന്നെ ഇപ്പോഴും ഉണ്ടങ്കിൽ ഭോഷ്കു ഉപേക്ഷിച്ചു നേരിന്റെ വഴിയിൽ കടന്നുവന്നാൽ ദൈവം വീണ്ടും താങ്കളെ പണിയും എന്നാണ് പടയാളിക്കു പറയാനുള്ളത് .

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.